[ചരിതം സോ ഫാര്‍]
ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.
കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്പോളകള്ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.
അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.
പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.
പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.
ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!
ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.
ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.
പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ്‍ താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്കുലേറ്റര്“
വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?
റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന് ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര്‍ ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.
പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!
ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)
ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!
എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!
“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്-പെണ് പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്
നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില്‍ ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള്‍ പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)
നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്. അത് നീ മനസിലാക്കണം.
അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.
കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില് ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.
ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്
“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന് കൂട്ടി ചേര്‍ത്തു.
“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?
വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.
ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.
(തുടരും)
ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.
കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്പോളകള്ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.
അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.
പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.
പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.
ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!
ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.
ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.
പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ്‍ താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്കുലേറ്റര്“
വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?
റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന് ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര്‍ ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.
പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!
ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)
ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!
എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!
“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്-പെണ് പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്
നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില്‍ ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള്‍ പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)
നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്. അത് നീ മനസിലാക്കണം.
അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.
കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില് ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.
ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്
“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന് കൂട്ടി ചേര്‍ത്തു.
“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?
വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.
ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.
(തുടരും)
17 comments:
തോമാസൂട്ടി
ഞാന്‍ തേങ്ങയടിക്കാം. പേട്ടത്തേങ്ങ
:-)
ഉപാസന
“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)“
തോമാസൂട്ടി അവസാനം ഒക്കെ കുളമാക്കി. ഞാന്‍ കേഉതിയത് ഒള്ളതാന്നല്ലേ.
അരിവാളും താമരയും ഏതിരാന്ന് ആരറ്റാ പറന്ബ്ജ്ഞെ. ജനത ഗവണ്മെന്റിന്റെ കാലത്ത് അവര്‍ ഒന്നായിരുന്നു.!
:-)
ഉപാസന
അപ്പൊ എങ്ങനാ ഇന്നും ആ കാല്‍ക്കുലേറ്ററും കൊണ്ടാണോ നടപ്പ്?
“ഞാന്‍ കരുതിയത്” എന്ന് തിരുത്തി വായിക്കുക
അതേയ്...ആ സോഫ്റ്റ്വെയര് കിട്ട്യ കൊള്ളാര്ന്നു... ഒന്നു സംഘടിപ്പിക്യോ?
Late ആയി പോയി...
വിവരണം കലക്കി തോമാ... ഈ സംഭവം ഞങ്ങള്‍ക്കും ഒരിക്കല്‍ ഭീഷണി ആയിട്ടുണ്ട്... ആ application ല്‍ ഒരു ക്ലാസ്സ് മേയ്റ്റ് ചെക്കന്റെ പേരു enter ചെയിതെന്ന ഒറ്റ തെറ്റിനു മൂന്നു വര്‍ഷം ഒരു Bombay കാരി കൊച്ചിനെ ഞങ്ങളുടെ ക്ലാസ്സിലെ ചെക്കന്മാരു insult ചെയിതു കൊന്നു...അന്നു ആ application ഞങ്ങള്‍ക്ക് എല്ലവര്‍ക്കും mail ല്‍ വന്നിരുന്നു...
സ്വപ്നം കാണാനാണെങ്കി, ഇതേപോലെ സ്വപ്നം കാണണം... പിന്നെ നിന്റെ എല്ലാ ഉപമകളും ഞാന്‍ കോപ്പി ചെയ്യും... നീയാണ് ഉപമന് മച്ചൂ... ഉപമന്... എന്തോരം കിടിലന്‍ ഉപമകളാ... പിന്നെ "എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!" ന്നു വച്ചാ പലരെയും നോട്ടമുണ്ടായിരുന്നതിലവളും ന്ന് അല്ലെ ? ;) നടക്കട്ടേ...
(സത്യായിട്ടും!!!) ഊം... ഊം...
വേറൊരു സത്യം കൂടെ: വെറും തരിശു മരുഭൂമിയായ നമ്മുടെ കോയമ്പത്തൂരില്‍ നിന്നും ട്രെയിനിംഗ് എന്നും പറഞ്ഞു ഒരാഴ്ച എന്നീസിയില് വന്നിരുന്നു... ഹോ... അവിടുത്തെ പൂക്കാലം ഒക്കെ കണ്ടു തിരിച്ചു പോകാന്‍ എന്തോരം വെഷമായിരുന്നു...
നടക്കട്ടെ കാര്യങ്ങളൊക്കെ.. ഇനിയും പോരട്ടെ സാഹസിക കഥകളൊക്കെ ;-)
ഉപാസന: പേട്ട് തേങ്ങയാന്ന് ആര് പറഞ്ഞു. എന്റെ ബ്ലോഗിന് തേങ്ങ കൂറവാണ്. വിരലിലെണ്ണാവുന്ന കമന്റുള്ളപ്പോ കൂടെ
ഒരു തേങ്ങയും കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യമല്ലേ? പിന്നെ ജനത ഗവണ്മെന്റിന്റെ കാലത്ത് അവര്‍ ഒന്നായിരുന്നു. അത്
അവരുടെ ഗതികേട് കൊണ്ട് ഒന്നായതല്ലേ? അത് പോലെ ഗതികേട് കൊണ്ട് ഞാനും പ്രോഗ്രാമിങ്ങ് ചെയ്യാറുണ്ട്. :)
ധൂമകേതു: ഒരു വഴിക്ക് പോവല്ലേ? കിടക്കട്ടെ പോക്കറ്റില്‍ ഒരു കാല്കുലേറ്ററും. എപ്പൊഴാ ആവശ്യം
വരികയെന്നറിയില്ലല്ലോ? :)
sherlock: ഷെര്‍ലക്ക് ഹോംസ് ഇത് ഒരു തെളിവായി എടുത്ത് വീണ്ടും അന്വേഷണത്തിനിറങ്ങനാണോ? അതോ ഇനി വേറെ
വല്ല ഉദ്ദേശവും? വേണ്ട. ഞാനായിട്ട് കുടുമ്പകലഹം ഉണ്ടാക്കിയെന്ന് വേണ്ട. :)
Tintu | തിന്റു : ലേറ്റ് ആയത് തല്കാലതേക്ക് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്. :-) അപ്പൊ നിങ്ങളും മോശമല്ല. ആ ചെറുക്കന്റെ ടൈം...
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്: കര്‍ത്താവ് യേശുക്രിസ്തു മുതല്‍ മൊത്തം ചില്ലറ ചേട്ടന് വരെ ഉപമകളിലൂടെയല്ലേ
കഥ പറയുന്നത്? അത് ഞാനും അനുകരിക്കുന്നു എന്ന് മാത്രം. പിന്നെ എന്റെ ഉപമയും കോപ്പി ചെയ്യുക എന്ന് പറഞ്ഞാല്‍
അത് എനിക്കൊരംഗീകാരമല്ലേ? ചുമ്മാ പറ്റില്ല, ചിലവ് വേണം. :)
Sudhi|I|സുധീ: “പൂക്കാലം“ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്നാണൊ
എദ്ദേശിച്ചത്? കൊച്ച് കള്ളാ...
:-)
അപ്പോ വന്ന് വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും (ഇടാത്തവര്‍ക്ക് തല്കാലം നന്ദി സ്റ്റോക്ക് ഇല്ല!) എല്ലാവര്ക്കും ഒരിക്കല്‍ കൂടി
സ്നേഹത്തിന്റെ പേരില്‍ ഇവിടെ നന്ദി രേഖ പെടുത്തിക്കൊള്ളുന്നു. നമസ്കാരം.
I LoL at the translation of "necessitty is the mother of invention!". Bugger, you are too Good! I have got you a few fans from my side of Eire. Keep up the good work!!! Xtie
..ഇതില്‍ ലൌ കാല്കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം...
ഈ ഒരൊറ്റ പാരഗ്രാഫ് പോലും എന്തു രസമായിരിക്കുന്നു! താങ്കളൊരു നൈസർഗിക എഴുത്തുകാരനാണു. പക്ഷേ ഇത്ര നല്ല എഴുത്ത് ആയിട്ടു പോലും അധികമാരും കാണുന്നില്ലെന്നോർക്കുമ്പോൾ വിഷമം തോന്നുന്നു. ഞാൻ പോലും ഇവിടെ ആദ്യമായാണു.
മനോഹരമായിരിക്കുന്നു. ആശംസകൾ!
നമിച്ചു!
ഒന്നൊന്നര അലക്കാണല്ലോ...:-)
അല്ലറയില് കമന്റിട്ടത് കൊണ്ട് ഈ ബ്ലോഗ് കണ്ടു. ഭാഗ്യം!
തകര്‍പ്പന്‍!
""സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍?""
എന്താ ഉദേശിച്ചത് എന്ന് മനസിലായി.. സെറീന വില്ല്യംസ് അല്ല, വീനുസ് വില്ലയാംസ് ആണ് കൂടുതല്‍ സാമ്യം.. :-)
ഗുരുവേ,!
അള്‍ട്ടിമേറ്റ് മച്ചൂ..!
“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)“
ഇത് വായിച്ചപ്പഴേ മനസ്സില്ലായിരുന്നു സംഭവം സ്വപ്നമായിരിക്കുമെന്നു!
കിടുവേ അത് കിടുവായിട്ടുണ്ടിട്ടാ....
സ്പാറീന്ന് പറഞ്ഞാല്‍ പൊളിച്ചു.....
തോമച്ചോ, വായിക്കാന്‍ താമസിച്ചു പോയി. നന്നായിട്ടുണ്ട്. ഇനി ബാക്കി ഐറ്റംസ് കൂടി വായിക്കട്ടെ. ആശംസകള്‍ :)
Post a Comment