Tuesday, September 8, 2009

പുതുചൊല്ലുകള്‍ (പതിനഞ്ചെണ്ണം)

എത്ര നാളെന്ന് വെച്ചാ നമ്മള് പറഞ്ഞ് പറഞ്ഞ് തേഞ്ഞ് തീര്‍ന്ന് തുടങ്ങിയ പഴേ പഴഞ്ചൊല്ലുകളും പറഞ്ഞ് നടക്കുന്നേ? കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ആവശ്യമാണ്. പഴയതിനെയെല്ലാം പൊളിച്ചടുക്കുക എന്നതാണല്ലോ പൌര ബോധമുള്ള പുതു തലമുറയുടെ കര്‍ത്തവ്യവും! ഔട്ട് ഡേറ്റഡ് ആയി തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ക്ക് ഇതാ റീമിക്സ്. എല്ലാത്തിനും ഒരു ചേഞ്ച് ഒക്കെ വേണ്ടേ?

1. മൌസ് പോയിന്ററ് കൊണ്ട് കുത്തിയാല്‍ മോനിട്ടറിനു നോവില്ല.

2. കാര്‍ഡില്‍ കാശില്ലാത്തതിന് ATM മെഷീനെ തെറി പറയരുത്.

3. മിസ്സ്ഡ് കോള്‍ അടിക്കുന്നതെല്ലാം പെണ്ണൂങ്ങളല്ല.

4. എഞ്ചീനിയര്‍ ഇഛിച്ചതും മാനേജറ് കല്പിച്ചതും പ്രൊമോഷന്‍.

5. കാക്കയ്ക്കും തന്‍ ക്ലബ്ബ് പൊന്‍ ക്ലബ്. (real madrid)

6. പണി പേടിച്ച് പുതിയ കമ്പനിയില്‍ ചെന്നപ്പോ പണിയോട് പണി.

7. കാപ്പി കുടിച്ചാല്‍ കിക്കാകില്ല.

8. പടം കണ്ടാല്‍ മതി പിക്സല്‍ എണ്ണരുത് (മോനിട്ടറിന്റെ)

9.ലോട്ടറി അടിച്ച് കിട്ടിയ നോട്ടിന്റെ നമ്പര്‍ വായിച്ച് നോക്കരുത്.

10. ഓണം വന്നാലും ന്യൂ ഇയര്‍ വന്നാലും കോരന്‍ ബീവറേജസിന്റെ ക്യൂവില്‍ തന്നെ.

11. വൈറസ് കേറിയാല്‍ വിന്‍ഡോസും ക്രാഷ് ആവും.

12. ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തപ്പോ ഐബീയെം മെച്ചം.

13. സ്ട്രീറ്റ് ലൈറ്റുണ്ടെങ്കില്‍ ഹെഡ് ലൈറ്റ് വേണ്ട.

14. വേണമെങ്കില്‍ ബ്ലോഗ് ബ്ലോക്കാപ്പിസിലിരുന്നും എഴുതാം.

15. പുതുചൊല്ലില്‍ പതിരില്ലാതില്ല!

Wednesday, August 26, 2009

എന്നീസി 7 (മൂട്ടയെ പുറത്താക്കല്‍)

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു എന്നീസി ബോയ്സ് ഹോസ്റ്റലിന്റെ (പഴയത്) മുഖമുദ്ര!

ഏതായാലും ഒരു ദിവസം ശരത്തും വിവേകും കൂടെ A6 ‘ല്‍ മൂട്ട നശീകരണം നടത്താന്‍ തീരുമാനിച്ചു. മെഴുക് തിരി ഉരുക്കി ഒഴിച്ച് കട്ടിലിലുള്ള ഓട്ട മുഴുവന്‍ അടച്ചും മണ്ണെണ്ണ ഒഴിച്ചും പല വഴികള്‍ ട്രൈ ചെയ്തു. മൂട്ട പിന്നെയും ബാക്കിയായി. അവസാനത്തെ പ്രയോഗമായി മൂട്ടകളെ കത്തിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ജെനറേറ്റര്‍ റൂമീന്ന് കുറച്ച് പെട്രോള് കൊണ്ട് വന്ന് ഒരു തുണിയില്‍ മുക്കി തീ കൊടുത്തു. തുണി ആളി കത്തി. ആളിയ തീ ചവിട്ടി കെടുത്തി. അതോടെ പുകയായി. ഒടുക്കത്തെ പുക. റൂമിന്ന് പുക വരുന്നത് കണ്ട് സീനിയേഴ്സെല്ലാം ഓടി കൂടി.

“നിങ്ങള്‍ ഇതെന്നതാടാ‍ ഈ കാണിക്കുന്നെ?” അതിലൊരു സീനിയര്‍ ചോദിച്ചു.

“ഞങ്ങള്‍ ഈ റൂമിലുള്ള മൂട്ടയെ പുറത്താക്കുകയാണ് സര്‍...” നിഷ്കളങ്കമായ മറുപടി.

കേട്ട പാടെ അവിടെ കൂടിയിരുന്ന സകല സീനിയേഴ്സും ചിരി തുടങ്ങി. ആ റൂമില്‍ താമസിക്കുന്ന സീനിയര്‍ ഒഴിച്ച്. ഇതെന്ത് കൂത്താണെന്ന് ആ രണ്ടെണ്ണത്തിന് അന്ന് മനസിലായില്ല.

കാരണം അന്നവര്‍ക്കറിയില്ലായിരുന്നു ആ റൂമില്‍ താമസിക്കുന്ന സീനിയറിന്റെ ഇരട്ട പേര് “മൂട്ട” എന്നായിരുന്നെന്ന്...

(തുടരും)

--------------------------------

ഗുണപാഠം: പറയാനുദ്ദേശിക്കുന്ന കാര്യം നേരെ ചൊവ്വേ ലഘുവായി ചുരുക്കി പറയുക. അനാവശ്യമായി വലിച്ച് നീട്ടരുത്.

Monday, August 17, 2009

ജോണിക്കുട്ടിയുടെ പത്ത് പ്രമാണങ്ങള്‍

[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതെഴുതുമ്പോള്‍ എനിക്ക് പനിയായിരുന്നു(പക്ഷിയാണോ, പന്നിയാണോ അതോ പന്നിയെലി ആണൊ എന്നറിയില്ല). ഇത് വായിക്കുന്നവര്‍ ഒരു മാസ്ക് വയ്ച്ച് മാത്രം വായിക്കുക. ഊവീ (UV) പ്രൊട്ടക്ഷന്‍ ഉള്ളവര്‍ക്ക് ഇത് കമ്പല്‍‌സറി അല്ല. അവസാനം എന്റെ ബ്ലോഗ് വായിച്ചിട്ട് പനി പിടിച്ചെന്ന് പരാതി പറഞ്ഞേക്കരുത്.]

ഷെറിനെ പ്രേമിച്ച ജോണിക്കുട്ടി വെറുമൊരു കിഴങ്ങനാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജീവിതത്തെപറ്റി വ്യക്തമായ കാഴ്ചപ്പാടും അവബോധവും ഉള്ളവനാണ് ജോണിക്കുട്ടി. പക്ഷെ ബ്ലോഗ് എഴുതുന്നവരോടും വായിക്കുന്നവരോടും കക്ഷിക്ക് പുച്ഛമാണ്. ഇവന്മാരെയെല്ലാം തെരണ്ടി വാലിനടിച്ച് മൂട്ടില്‍ മുളക് പൊടിയും തേച്ച് വിടണമെന്നുള്ള അഭിപ്രായക്കാരനാണദ്ദേഹം. ബ്ലോഗര്‍ എന്നാല്‍ പച്ചത്തെറിയും ബ്ലോഗിങ്ങ് എന്നാല്‍ പെണ്‍‌വാണിഭം പോലെ എന്തോ വൃത്തികെട്ട കേസ് കെട്ട് ആണെന്നും ഇവന്മാരെയൊന്നും തറവാട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണെന്നാണ് ജോണിക്കുട്ടിയുടെ അഭിപ്രായം. ചില ബ്ലോഗ് വായിച്ചാല്‍ ജോണിക്കുട്ടി പറയുന്നതിലും ന്യായമില്ലാതില്ല എന്ന് ആര്‍ക്കും തോന്നി പോകും.

ഷെറിനെ പ്രേമിച്ചതോടെ ജോണിക്കുട്ടി പഠിച്ചു, “ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ” എന്ന്. അത് പോലെ ജോണിക്കുട്ടി താന്‍ കാണുന്ന പടങ്ങളില്‍ നിന്നും വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നും പരിചയപ്പെടുന്ന സുഹ്രത്തുക്കളില്‍ നിന്നും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ഗുണപാഠങ്ങള്‍ ഉള്‍കൊണ്ട് കുറിച്ച് വയ്ക്കുമായിരുന്നു. നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കപാസിറ്റി ഉള്ള ബാക്കി ഗുണപാഠങ്ങള്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും പുള്ളിക്കാരന്‍ അറിയാതെ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു. ആത്മഹത്യ പ്രവണത ഉള്ളവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല, കാരണം ഇത് അവരുടെ ലക്ഷ്യ ബോധം ഇല്ലാതാക്കിയേക്കും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ ആവര്‍ത്തിച്ചു പറയട്ടെ, ഈ പറയുന്ന ജോണിക്കുട്ടിയും ഞാനും തമ്മില്‍ ആന്റിയും ആന്റിനയും തമ്മിലുള്ള ബന്ധം പോലുമില്ല. വെറുതെ എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. ജോണ്‍കിഡ് വേ ടോംകിഡ് റെ!

1. വെള്ളമടിക്കുന്നതിന് മുമ്പ് കബോര്‍ഡ് ലോക്ക് ചെയ്യുക.

അല്ലെങ്കില്‍ റ്റോയ്‌ലെറ്റിന്റെ വാതിലാണെന്ന് കരുതി കബോര്‍ഡ് തുറന്ന് വാള് വെക്കാന്‍ സാധ്യതയുണ്ട്! നമ്മള്‍ എന്ത് കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും അതുകൊണ്ടുണ്ടായേക്കാവുന്ന ദോഷഫലങ്ങളെപറ്റി ബോധവന്‍മാരായിരിക്കണം. സ്വന്തം കപാസിറ്റിയെ പറ്റിയും. എടുത്ത് ചാടി ഒന്നും ചെയ്യരുത്.

2. മാവേലെറിയുമ്പോ ഉന്നം വേണം, അല്ലെങ്കില്‍ മുണ്ടക്കല്‍ കൊച്ചേട്ടന്റെ വീടിന്റെ ഓട് പൊട്ടും.

മനുഷ്യന്റെ മനസ് മുനിസിപാലിറ്റി ബസ്റ്റാന്റ് പോലെയാണ്. ഒത്തിരി ആള്‍ക്കാരും ബസുകളും സ്റ്റാന്റില്‍ വന്ന് പോവുന്നു. അത് പോലെ ബോധാവസ്ഥയിലുള്ള മനുഷ്യന്റെ മനസിലൂടെ ഓരോ നിമിഷവും നൂറ് നൂറ് ചിന്തകള്‍ പടക്കം കടിച്ച കാട്ട്പന്നിയേപ്പോലെ പാഞ്ഞ് പോവുന്നുണ്ടാവും. ആ ചിന്തകള്‍ എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും ബസില്‍ കയറി എങ്ങോട്ടെങ്കിലും പോകുന്ന യാത്രക്കാരനെ പോലെ ലക്ഷ്യമില്ലാതാവും നമ്മുടെ ജീവിതവും. What you focus becomes your destiny.

3. നഖം വെട്ടാന്‍ കോടാലി വേണ്ട.

ഉള്ളത് കൊണ്ട് സംത്രുപ്തമായി ജീവിക്കുക. ജീവിതം അടിച്ച് പൊളിക്കാനുള്ളതാണ്. പക്ഷെ അത് വല്ലോന്റേം ചിലവില്‍ ആവരുത്. വല്ലോന്റേം ക്രെഡിറ്റ് കാര്‍ഡീന്ന് കാശ് വലിച്ച് കള്ളടിക്കരുത്. വലിച്ചോ പക്ഷെ വലിപ്പിക്കരുത്. രൊക്കം കാശില്ലെങ്കില്‍ ആഡംബരം ഒഴിവാക്കുക. അല്ലെങ്കില്‍ പലിശയടക്കാന്‍ തറവാട് തീറെഴുതെണ്ടി വരും. ദിവസോം ഓഫീസില്‍ പോവാന്‍ പള്‍സറായാലും മതി, ഹമ്മറ് തന്നെ വേണമെന്ന് വാശി പിടിക്കരുത്.

4. പ്രേമം എലിപ്പെട്ടിക്കകത്തിരിക്കുന്ന പഴവും കല്യാണം എലിപ്പെട്ടിയും ആണ്.

പ്രേമം ഇല്ലാത്തവര്‍ എലിപ്പെട്ടിക്കകത്ത് ഇരിക്കുന്ന സുന്ദരമായ തേങ്ങാകൊത്തിനേയും പഴത്തിനേയും നോക്കി വെള്ളമിറക്കുന്നു. അതു തിന്നാന്‍ ചെല്ലുമ്പോഴാണ് ട്രാപ്പില്‍ പെട്ട് പോവുന്നത്. പെട്ട് പൊയാല്‍ ഊരാന്‍ കുറച്ച് ബുദ്ധിമുട്ടും. കല്യാണം കഴിച്ചവര്‍ എലിപെട്ടിക്കകത്ത് പെട്ട് പോയതിനാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്തത് കൊണ്ട് നിവ്രുത്തികേടായി കണക്കാക്കി സഹിക്കുന്നു എന്ന് മാത്രം. പെട്ട് പോയവരുടെ വിഷമം പുറത്തുള്ളവര്‍ മനസിലാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ദുഖസത്യം.

5. മൈക്കിള്‍ ജാക്സണ്‍ തുള്ളുന്നത് കണ്ട് മമ്മൂട്ടി തുള്ളരുത്. നടുവ് വെട്ടും!

ആരെയും അന്ധമായി അരാധിക്കരുത് അനുകരിക്കരുത്. നാടന്‍ വാറ്റില്‍ കളറ് ചേര്‍ത്താല്‍ വാറ്റ് 69 ആവില്ല! ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും പുലിയാണ്, ഓരുരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്, അത് കണ്ടെത്തി അതിലൂന്നി പ്രയത്നിക്കുമ്പോഴാണ് അക്ഷരാര്‍ഥത്തില്‍ പുപ്പുലി ആകുന്നത്. മഹാത്മാ ഗാന്ധി ജനിച്ചത് രാഷ്ട്ര പിതാവ് ആവാനല്ല, അദ്ദേഹത്തിന്റെ പ്രവ്രുത്തികളാണ് രാഷ്ട്രപിതാവാക്കിയത്. ഓരോ ഹ്രുദയ തുടിപ്പും അനന്തമായ സാദ്യതകളാണെന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ നന്മ ആത്മാര്‍ഥമായി ആഗ്രഹിച്ചാലെ സ്വയം നന്നാവൂ. കരിമീന്‍ ഫ്രൈയില്‍ മുള്ളുണ്ടെങ്കിലും കഴിക്കാന്‍ നല്ല ടേസ്റ്റ് അല്ലേ? അതുപോലെ എല്ലാ മനുഷ്യരിലും നല്ലതുണ്ട്. ഒരോ മനുഷ്യന്റെയും നന്മ മാത്രം കാണാന്‍ ശ്രമിക്കുക.

6. Yesterdays waste is todays special

കവലയില്‍ ചായക്കട നടത്തുന്ന കുഞ്ഞേപ്പ് ചേട്ടന്റെ മാര്‍കറ്റിങ്ങ് മന്ത്രയില്‍ നിന്നും ജോണിക്കുട്ടി ഉള്‍കൊണ്ടതാണിത്. വളിച്ച ചോറ് കൊണ്ട് പിറ്റേ ദിവസത്തെ അപ്പത്തിനരയ്ക്കുകയും, മിച്ചം വന്ന കറികള്‍ മിക്സ് ചെയ്ത് സാമ്പാറുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു കുഞ്ഞേപ്പ് ചേട്ടന്റെ ട്രേഡ് സീക്രട്ട്. ഒറ്റനോട്ടത്തില്‍ ഉപകാരശൂന്യമെന്ന് തോന്നുന്ന സാധനങ്ങള് (മെറ്റീരിയലാണെങ്കിലും മനുഷ്യനാണെങ്കിലും) കൊണ്ട് ഉപകാരപ്രദമായ പല സംഭവങ്ങളും ഉണ്ടാക്കാനും ചെയ്യാനും പറ്റിയേക്കും. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ബയോ ഗ്യാസ് ഒന്നും കണ്ട് പിടിക്കില്ലായിരുന്നു.

7. ഓണ്‍സൈറ്റ് പോയി വന്നവന്‍ അഹങ്കരിക്കുന്നത് കണ്ട് എയര്‍ പോര്‍ട്ടില്‍ പോയി വന്നവന്‍ അഹങ്കരിക്കരുത്.

ട്രൌസറ് കീറും! അഹങ്കരിക്കുക എന്നുള്ളത് കാശുള്ളവന്റെ അവകാശമാണ്. അവന്മാരുടെ വിചാരം സ്വയം വല്യ സംഭവമാനെന്നും ബാക്കിയുള്ളവരൊക്കെ വെറും മൈഗുണേശന്മാരാണെന്നുമാണ്. അതവരുടെ വിദ്യാഭാസ കുറവായി കരുതി ക്ഷമിക്കുക, കാരണം അവര്‍ വെറും ചെറ്റകളാണ്. ചിലര്‍ ജന്മനാ ചെറ്റകളാണ്. പാരമ്പര്യമായി ചെറ്റത്തരം കിട്ടുന്നവരുണ്ട്. വേറെ ചിലര്‍ ജീവിക്കാന്‍ വേണ്ടി ചെറ്റകളാവുന്നു. അതുകൊണ്ട് അത് പോലുള്ള ജാടത്തെണ്ടികളുമായുള്ള കമ്പനി ഒഴിവാക്കുക, അവന്മാരുടെ വാല് കുഴലിലിട്ടാല്‍ കുഴല് വളയുമെന്നല്ലാതെ അവര് ഒരിക്കലും നേരെയാവില്ല. പ്രായത്തില്‍ ഇളയവരെ അംഗീകരിക്കുക, എല്ല് മൂപ്പിനെ ബഹുമാനിക്കുക. അഹങ്കാരം തലക്ക് പിടിച്ചാല്‍ അത് അധപതനത്തിന്റെ ആരംഭമായിരിക്കും. വിദ്യാഭാസമുള്ളവന്റെ ക്വാളിറ്റി ആണ് വിനയം.

8. മുട്ട പുഴുങ്ങുന്നതിന്റെ റിസൈപി അറിയാന്‍ യു ട്യൂബില്‍ നോക്കണമെന്നില്ല. മിസിസ് മാത്യൂവിന്റെ ബുക്ക് വായിച്ചാലും മതി.

എന്തിനും ഏതിനും ഗൂഗിളില്‍ തപ്പരുത്. കിട്ടുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. ആധികാരികമായിട്ടുള്ള അറിവാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുസ്തകം തന്നെയാണ് നല്ലത്. ആള്‍ക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി വായില്‍ വരുന്ന പൊട്ടത്തരം അതേപടി വിളിച്ച് കൂവരുത്. അനാവശ്യമായി വ്യവസ്ഥാപിതമായ ഒന്നിനേയും ചോദ്യം ചെയ്യുകയും അരുത്, ഉത്തരം കിട്ടിയെന്ന് വരില്ല. അല്ലെങ്കില്‍ പെണ്ണൂങ്ങള്‍ ഇടുന്ന ജീന്‍സില്‍ സിബ്ബിന്റെ ആവശ്യകത മുതല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ക്യാഷ് പ്രൈസ് കിട്ടിയ പൈസ അവരെങ്ങനെ ചിലവാക്കുന്നു എന്ന് വരെ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോജിക്കില്ലാത്ത മാജിക് പോലെയാണ് ജീവിതവും.

9. റബര്‍ കത്തി കൊണ്ട് പുറം ചൊറിയരുത്. തൊലി പോവും.


ചൊറിച്ചിലിനുള്ള ഏറ്റവും നല്ല മരുന്ന് ചൊറിയുക എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ പുറം ചൊറിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുഖിപ്പിക്കലാണ്. എല്ലാവരെയും സുഖിപ്പിക്കാന്‍ നോക്കരുത്, ആരയും അധികമായി പുകഴ്ത്തരുത്, സ്വന്തം വ്യക്തിത്വം അടിയറവ് വെക്കരുത്. സോപ്പിട്ടോ പക്ഷെ പതപ്പിക്കരുത്! ബേസിക്കലി എല്ലാവരും മനുഷ്യര്‍ തന്നെയാണ്. അര്‍ഹിക്കാത്ത സ്ഥാനം ആര്‍ക്കും കൊടുക്കരുത്. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റൈന്‍ വേറെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ വേറെ. ഇഷ്ടമില്ലാത്ത കാര്യത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ “പോയി പണി നോക്കടാ പുല്ലേ“ എന്ന് വളരെ സൌമ്യമായി പറയുക.

10. കരിയറാണ് കഞ്ഞി.അപ്രെയിസലാണ് പയറ്.

പക്ഷെ പറഞ്ഞ കാശ് കിട്ടിയില്ലെങ്കില്‍ അടുത്ത കമ്പനി നോക്കുക. കഞ്ഞിയില്‍ പാറ്റ വീഴുന്ന പണികള്‍ ഓഫ്ഫിസില്‍ ഇരുന്ന് എടുക്കരുത്. AGE QUOD AGIS. കിട്ടുന്ന കാശിനോട് ആത്മാര്‍ഥത കാണിക്കണം. അല്ലെങ്കില്‍ “പണി” കിട്ടാന്‍ ചാന്‍സ് ഉണ്ട്. നമ്മുടെയൊക്കെ ജീവിതം റ്റോപ് അപ് ഓപ്ഷന്‍ ഇല്ലാത്ത പ്രിപെയിഡ് റീ ചാര്‍ജ് കാര്‍ഡ് പോലെയാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെയൊക്കെ വാലിഡിറ്റി തീരും. ഉള്ളിടത്തോളം കാലം അര്‍മാദിക്കുക. എന്ന് കരുതി വല്ലോന്റേം നെഞ്ചത്ത് കയറി ആവരുത് നമ്മുടെ അര്‍മാദം.

(തീര്‍ന്നിട്ടില്ല, ബാക്കി പിന്നെ)

Tuesday, August 4, 2009

എന്നീസി 6 (എന്നെ പ്രേമിച്ച പെണ്ണ്)

[ചരിതം സോ ഫാര്‍]

ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.

കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്‍പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്‍പോളകള്‍ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.

അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്‍‍! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.

പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.

പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.

ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!

ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.

ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാ‍ന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.

പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ് താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്‍കുലേറ്റര്‍“

വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന്‍ ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര് ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.

പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!

ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)

ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!

എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!

“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്‍-പെണ്‍ പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്

‍നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില് ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള് പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)

നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്‍. അത് നീ മനസിലാക്കണം.

അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.

കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.

ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്

“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന്‍ കൂട്ടി ചേര്‍ത്തു.

“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?

വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.

ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്‍കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.

(തുടരും)

Thursday, July 23, 2009

എന്നീസി ചരിതം 5 (കൊച്ച് പുസ്തകവും കമ്പി ഫിഫ്റ്റീനും)

[മുന്‍ ചരിതങ്ങള്‍]

അന്നൊരു ബുധനാഴ്ചയായിരുന്നു. ക്യാന്റീനില്‍ മസാലദോശ കിട്ടുന്ന ദിവസം.

“ടാ ഫക്കര്‍...” മസാലദോശയും മനസില്‍ ധ്യാനിച്ച് ബ്രേക് ഫാസ്റ്റിന് പോവാന്‍ തുടങ്ങുമ്പോ ഒരു കാട്ട് മാക്കാന്‍ പുറകീന്ന് വിളിക്കുന്നു.

“നിന്റെ കാര്‍‌ന്നോരെ പോയി വിളിയെടാ ഡാഷ് മോനെ ഫക്കറെന്ന്....“ എന്ന് തിരിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ, ജൂനിയറായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ. നാശങ്ങള് രാവിലെ തന്നെ തുടങ്ങി.

“.....എ‍ന്തോ”

“കം ഹിയറെടാ“ ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക്....

“നീ മറ്റേ ബുക്ക് കണ്ടിട്ടുണ്ടോടാ?”

“മറ്റേ ബുക്കോ? മറ്റേ ഏത് ബുക്ക്? ഓ...ഓഹ്....അത്....രാവിലെ വെറും വയറ്റില്‍ കൊതിപ്പിക്കല്ലേ ചേട്ടായി“

“ഇല്ല”

ഇനി ഇവന്മാരുടെ കൈയില്‍ ഞാന്‍ കാണാത്ത ഐറ്റം വല്ലതുമുണ്ടെങ്കില്‍ അത് കാണിച്ച് തരാനാണെങ്കിലോ? ഏയ് ആയിരിക്കില്ല. വേണ്ട റിസ്ക് എടുക്കണ്ട. അല്ലെങ്കില്‍ തന്നെ പണിഷ്മെന്റ് തരാന്‍ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുവാണ്. അതിനിടയില്‍ വെറുതെ എന്തിനാ തല വച്ച് കൊടുക്കുന്നത്.

“സത്യം പറയെടാ അല്ലെങ്കില്‍ ഐ വില്‍ ഫക്ക് യുവര്‍ ഹാപ്പിനെസ്സ്”

“എന്തോന്ന്? സോറി ചേട്ടായി നിങ്ങള്‍ക്ക് ആള് മാറി പോയി, ഞാന്‍ ആ ടൈപ്പല്ല!” അന്ന് 377 പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നിട്ടും ഇവന്‍ ഇങ്ങനെ പബ്ലിക്കായി.... ച്ചേ...വ്രുത്തികെട്ടവന്‍....അന്ന് ഞാനറിഞ്ഞിരുന്നില്ല മലയാളികള്‍ക്ക് മ**ര് പോലെയാണ് സായിപ്പന്മാര്‍ക്ക് ഫ**ന്ന്. ഒരേ സമയം നൌണായും‍, വെര്‍‌ബായും, പ്രൊനൌണായും, അഡ്ജെക്റ്റീവായും ഒക്കെ ഉപയോഗിക്കാവുന്ന ഇങ്ക്ലീഷിലെ ഏക ഐറ്റം. ചില രൈമന്മാര് വാ തുറന്ന് എന്ത് പറഞ്ഞാലും അതിലൊരു കഫ്ഫുണ്ടായിരിക്കും!!!
അത് പോട്ടെ, അല്ല ഇവന്മാരെന്തിനാ രാവിലെ എന്റെ മെക്കിട്ട് കേറുന്നേ? എനിക്കൊന്നും മനസിലായില്ല.

“മൈ ബോള്‍സ് ടു യൂടാ, A8 ഇല്‍ ഉള്ള ബുക്ക് നീ കണ്ടിട്ടേയില്ല?”

“അയ്യേ ആ വ്രുത്തികെട്ട സാധനം എനിക്കെന്തിനാ? നിനക്കാവശ്യമില്ലെങ്കില്‍ ചെത്തി കണ്ടിച്ച് കളയെടേയ്...”

അല്ലിപ്പോ A8 ഇല്‍ ഉള്ള ബുക്കിന് എന്താ ഇത്ര പ്രെത്യേകത? അപ്പൊ ബുക്കിന് എന്തൊ പന്തികേടുണ്ട്. അല്ലെങ്കി ഇത്ര റെയിസ് ആവണ്ട കാര്യമില്ല. സത്യമായിട്ടും അങ്ങിനൊരു സംഭവമേ ഞാനറിഞിട്ടില്ല എന്നൊരെക്സ്പ്രെഷന്‍ ഇട്ടു. സത്യമായിട്ടും എനിക്കീ വിഷയത്തില്‍ പങ്കില്ല. എന്റെ ഇടത് കൈക്കു സ്വാധീനമില്ലായിരുന്നു. (കിങ്ങ്‌ഫിഷര്‍, ചെന്നൈ, മന്ത്രി, എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്നൊക്കെ പറയുന്നത് പോലെ)

തൊട്ടപ്രത്ത് A9 ഇല്‍ താമസിക്കുന്ന ഞാന്‍ അടുത്ത റൂമില്‍ ഇങ്ങനൊരു അനാശ്വാസ്യ പ്രവ്രുത്തി നടന്നിട്ട് ഞാനറിഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ സീനിയറദ്ധേഹത്തിന് വിഷമം. എന്റെ എക്സെപ്രെഷനില്‍ പുള്ളി വീണു. ബട്ട്... മത്തീടെ മണം കിട്ടിയാല്‍ പൂച്ച വിടുവോ?

പ്രായപൂര്‍ത്തി ആവാത്ത മധ്യവയസ്കയായ ഒരു കൊച്ചുപുസ്തകത്തെ ഒളിവില്‍ താമസിപ്പിച്ച് ഫസ്റ്റിയേഴ്സ് പീഡിപ്പിച്ച കഥ. എന്നെ കൊസ്റ്റ്യന്‍ ചെയ്തതിന്റെ തലേദിവസം അവിടെ നടന്ന സംഭവങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക്...

--X--

9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നീസി ക്യാമ്പസിലെ ഒരു രാത്രി. സര്‍വ്വം നിശബ്ദം. ശാന്തം. വല്ലപ്പോഴും ഹൊസൂര്‍ റോഡിലൂടെ പാഞ്ഞ് പോകുന്ന പാണ്ടിലോറികളുടെ ഇരമ്പല്‍ മാത്രം.

വോള്‍ട്ടേജ് കുറഞ്ഞ നിലാവില്‍, പിങ്കാരാ ബാറിന്റെ ഏസീ റൂമിലെ 40 വാട്ടിന്റെ ബള്‍ബിന്റെ വെളിച്ചത്തില്‍ എന്നിസി ക്യാമ്പസ്.

ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ മൂലക്കുള്ള ഹാലൊജന്‍ ലാമ്പിന്റെ കീഴില്‍ ഒരു സെക്യൂരിറ്റി ഗേള്‍സ് ഹോസ്റ്റലിലെ വെളിച്ചമുള്ള മുറിയുടെ ജനലിലേക്ക് കണ്ണും നട്ടിരിക്കുന്നു. (വല്ലതും തടഞ്ഞാലോ?) ക്യാന്റീനിലെ ശെല്‍‌വന്‍ സാമ്പാര്‍ വിളമ്പുന്ന ബക്കറ്റുമായി കുളിക്കാനായി നീങ്ങുന്നു, ‍കമ്പ്യൂട്ടര്‍ ലാബിന്റെ ടെറസില്‍ ഒരു കുരങ്ങച്ചനും കുരങ്ങത്തിയും കൂടെ കെട്ട്യോനും കെട്ട്യോളും കളിക്കുന്നു! ഗേള്‍‌സ് ഹോസ്റ്റലിനുള്ളില്‍ ഒരു പെങ്കൊച്ച് മാതമാറ്റിക്സ് ബുക്കിനകത്ത് വച്ച് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നു, ബോയ്സ് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ കൂടി ഒരു ജൂനിയര്‍ കാക്കി നിക്കറിനകതേക്ക് തള്ളികയറ്റിയ ബനിയനുമിട്ട് കൈയില്‍ ഏതോ സീനിയറിനുള്ള പാലും പഴവുമായി നീങ്ങുന്നു. പെട്ടന്ന് വെളിച്ചം കുറഞ്ഞ ഒരു മൂലക്കെത്തിയപ്പോള്‍ വട്ടം തിരിഞ്ഞ് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി രണ്ട് കവിള്‍ പാല് കുടിച്ച് അതില്‍ തുപ്പീട്ട് ടോയ്ലെറ്റ് ക്ലീനാക്കുന്ന ചൂലിന്റെ ഈര്‍ക്കിള്‍ എടുത്ത് നല്ലത് പോലെ മിക്സ് ചെയ്തു.

“ഇവന്റെയൊന്നും തറവാട്ടീന്ന് അല്ലല്ലോ എനിക്ക് ചിലവിന് തരുന്നത്? അങ്ങിനെ സുഖിക്കണ്ട”

ഡിന്നര്‍ അടിച്ച് ഓഡിറ്റോറിയത്തിന്റെ വരാന്തയില്‍ ചെറുതായൊന്ന് മയങ്ങുകയായിരുന്ന ഒരു പട്ടി എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കുരച്ച്കൊണ്ടോടി. ദുശ്ശകുനം!

ചീവീടിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരൊച്ചയോടെ A8 ഇന്റെ മഞ്ഞ പെയിന്റടിച്ച വാതില്‍ തള്ളി തുറന്ന്‍ ജൂനിയര്‍ പാലും പഴവും സീനിയറിന് കോടുക്കുന്നു. അവന്‍ അത് രുചിയോടെ കഴിക്കുന്നു. എല്ലാം ഡെയിലി സംഭവിക്കാറുള്ളത് തന്നെ. പതിവിന് വിപരീതമായിട്ട് ഒന്നും അവിടെ സംഭവിക്കുന്നില്ല.

മണിയെട്ടായാല്‍ ക്യാമ്പസിലെ സകല കോഴികളും കൂട്ടില്‍ കയറും. 8 മുതല്‍ 10 വരെ സ്റ്റഡിയവറാണ്. ആ സമയത്ത് വാര്‍ഡന്റെ സമ്മതമില്ലാതെ അവിടെ ഒരു പട്ടി പോലും കുരക്കില്ല. സ്റ്റഡിയവര്‍ അക്ഷരാര്‍ഥത്തില്‍ സ്റ്റഡിയവര്‍ തന്നെയാണ്. പക്ഷെ പഠിക്കുന്ന വിഷയം ഫെമിനയിലും ഫിലിം ഫെയറിലും ഒക്കെ ഉള്ള മനസാസ്ത്രഞ്ഞനോട് ചോദിക്കേണ്ട ബയോളജിക്കലായ വിഷയങ്ങളും ക്രൈം ഫയലിലും മുത്തുച്ചിപ്പിയിലുമുള്ള ടിപ്സ് പിന്നെ ലേറ്റസ്റ്റ് റിലീസ് ആയ പടത്തിന്റെ കഥയും അവലോകനങ്ങളും. സിലബസിലുള്ളത് പഠിക്കാന്‍ സെമസ്റ്റര്‍ എക്സാമിന്റെ തലേ ദിവസം
ഉണ്ടല്ലോ?

ഇതൊക്കെ പഠിച്ച് ബോറടിക്കുമ്പോ ചില സീനിയര്‍ ചേട്ടായിമാര്‍ അപ്പൊഴത്തെ മനോധര്‍മം അനുസരിച്ച് ജൂനിയര്‍ പയ്യന്മാരെക്കൊണ്ട് ചെറിയ തമാ‍ശകള്‍ ചെയ്യിക്കും. ഇന്നത്തെ സ്പെഷ്യല്‍ - ആഗ്യപാട്ട്.

ആലേലൊ പൂലേലൊ ആലേ പൂലേലോ
അയ്യോ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം


ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും

ആലേലൊ പൂലേലൊ ആലേ പൂലേലോ

എന്റമ്മച്ചീ, ആലേലൊ പൂലേലൊ ആലേ പൂലേലോ

പയ്യന്‍ പാട്ട് തകര്‍ക്കുകയാണ്. ഇത് കണ്ടിരുന്ന് ഹരം പിടിച്ച സീനിയര്‍ തന്റെ ഇരിപ്പിന്റെ പൊസിഷന്‍ ഒന്ന് ശരിയാക്കാന്‍ വേണ്ടി ബഹുനില കട്ടിലിന്റെ രണ്ടാം നിലയിലേക്ക് (ബര്‍ത്ത്) കയറി. മുകളിലേക്ക് ചാടി കയറുന്നതിനിടക്ക് അറിയാതെ ബെഡ്ഡിനടിയിലേക്ക് പോയ സീനിയറിന്റെ കയില്‍ എന്തൊ തടഞ്ഞു. തടഞ്ഞ സാധനം വലിച്ചെടുത്ത സീനിയര്‍ ഞെട്ടി. അല്ല സന്തോഷിച്ചു. മൂത്രമൊഴിക്കാന്‍ മുട്ടി നടന്ന പട്ടി മൈല്‍ കുറ്റി കണ്ട പോലെ സന്തോഷിച്ചു(!)

കൈയില്‍ തടഞ്ഞ സാധനം “വല്ല്യ“ ഒരു കൊച്ച് പുസ്തകം. അതും രാഷ്ട്രദീപിക സിനമയുടെ ലാസ്റ്റ് പേജിലും നാനയുടെ സെന്റര്‍ പേജിലും കാണുന്ന പോലെ ഉള്ള ഐറ്റമല്ല. ഒന്നാന്തരം “എ“ ക്ലാസ് ഇങ്ക്ലീഷ് സാധനം! കരക്ക് പിടിച്ചിട്ട മീനിനേപോലെ പിടയ്ക്കുന്ന മനസും വിറയ്ക്കുന്ന കൈകളും ജ്വലിക്കുന്ന വികാരങ്ങളുമായി താമസിക്കുന്ന 45 ആമ്പിള്ളേര്‍ക്ക് ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ വേണ്ടിയുള്ള ഏക പൊതുമുതലായിരുന്നു അത്. മറ്റേ കാര്യത്തില്‍ താല്പര്യം കൂടുതല്‍
ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനം കൂടുതലുള്ള മൂന്ന് ആത്മാക്കള്‍ നൂറ്റമ്പത് രൂപക്ക് മജെസ്റ്റിക്കില്‍ നിന്നും വാങ്ങിച്ചതാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അത്ര പോപുലര്‍ അല്ലാതിരുന്ന ആ കാലത്ത് ഈ ഒരു ബുക്ക് മാത്രമായിരുന്നു ഏക ആശ്രയം.

ഇത് കണ്ട് നിന്ന ആ ബെഡ്ഡിന്റെ ഓണര്‍ ജൂനിയര്‍ പയ്യന്റെ അടിവയറ്റിലൊരു ഇടിമിന്നലുണ്ടായി! കണ്ണില്‍ ഇരുട്ട് കയറുന്നു, തൊണ്ട വരളുന്നു. എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു. അടിയറവല്ലാതെ വേറെ രക്ഷയില്ല. അത്രേം നേരം തമാശയും പറഞ്ഞ് ജോളിയടിച്ചിരുന്ന സീനിയര്‍ പെട്ടന്ന് ഗംഗ നാഗവല്ലി ആകുന്നത് പോലെ രൂപാന്തരം പ്രാപിച്ചു.

ഉച്ചിഷ്ടം കണ്ട ഈച്ചകളേപോലെ ബാക്കി സീനിയേഴ്സും ഇതിന്റെ പുറകേ തൂങ്ങി. ഒരുത്തന്‍ അത് പൊക്കി കൊണ്ട് പോയി അവരുടെ ഷെയേര്‍‌ഡ് കളക്ഷന്റെ സ്റ്റോക്ക് കൂട്ടി. വികലമായ ലൈംഗിക സങ്കല്പങ്ങള്‍ മനസില്‍ നിറക്കുന്ന ജൂനിയേഴ്സിന്റെ ഇത്തരം പ്രവ്രുത്തികള്‍ക്കെതിരെ കുറച്ചെങ്കിലും സദാചാരബോധം കാത്ത് സൂക്ഷിക്കുന്ന സീനിയേഴ്സിന് കണ്ണടക്കാന്‍ പറ്റുവോ? പിന്നെ അവിടെ ഒരു ഡിറ്റെയില്‍ഡ് അന്വേഷണത്തിന് തന്നെ ഉത്തരവിട്ടു. വിശദമായ ചോദ്യം ചെയ്യലിലും
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും ദ്ര്യക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലും DNA ടെസ്റ്റിന്റെ അടിസ്ഥാനത്തിലും (ഷെര്‍ലക് ഹൊംസിന് സിഗരറ്റിന്റെ ചാരം വരെ തെളിവല്ലേ?) കേസിലെ മൂന്ന് മുഖ്യ പ്രതികളടക്കം മൊത്തം പതിനഞ്ച് പ്രതികള്‍ അറസ്റ്റിലായി. അവരാണ് പില്‍കാലത്ത് കമ്പി ഫിഫ്റ്റീന്‍(of NEC) എന്ന പേരിലറിയപ്പെട്ടത്.

ഒന്നാമതേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണീം എന്ന് പറഞ്ഞപോലാരുന്നു അവരുടെ അവസ്ഥ. നിലവിലുള്ള പണിഷ്മെന്റുകള്‍ ചെയ്തു തീര്‍ക്കാന്‍ ജൂനിയേഴ്സിന് ടൈമില്ല പോരാത്തതിന് എന്ത് കാരണം പറഞ്ഞ് പുതിയ പണിഷ്മെന്റ് കൊടുക്കും എന്നാലോചിച്ച് നടക്കുന്ന സീനിയേഴ്സും.

കിട്ടിയ അവസരം സീനിയര്‍ ചേട്ടായിമാര്‍ വേണ്ടത് പോലെ തന്നെ കൈകാര്യം ചെയ്തു. എന്ത് പണിഷ്മെന്റില്‍ തുടങ്ങണം എന്ന് അധികനേരം അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. ഒരു വെടുങ്കന്‍ സീനിയറിന്റെ തലയില്‍ ഒരൈഡിയ ഉദിച്ചു. അപ്പോ തന്നെ ഓര്‍ഡറും ഇട്ടു.

“വടിച്ചിട്ട് വരണം, ക്ലീന്‍ ഷേവ്“

കേട്ട പലരുടേയും ചങ്ക് തകര്‍ന്ന് പോയി. പലരും കാലങ്ങളായി ആറ്റ് നോറ്റ് വളര്‍ത്തിയെടുത്ത ആണത്വത്തിലാണ് കത്തി വയ്ചിരിക്കുന്നത്.

“പൂടസ്യ പുരുഷ ലക്ഷണം” എന്നാണല്ലോ കവിവാക്യം!

വളരെ കാലത്തെ സമ്പാദ്യമായിരുന്ന പല തരത്തിലുള്ള മീശകള്‍, 1 cm കനത്തിലുള്ളത്, വട്ടമെത്തിയത്, പഴുതാര മീശ, ഫ്രെഞ്ച് മീശ, തിക്ക് അന്റ്റ് തിന്‍, സ്ട്രയിറ്റ് ആന്റ് റൌണ്ട് അങ്ങിനെ പതിനഞ്ച് മീശകള്‍ പിറ്റേന്ന് രാവിലെ അപ്രത്യക്ഷമായി! കട്ടി മീശയുമായി വിലസിയിരുന്നവരുടെ മുഖം വടിച്ച് വെറും പന്നി തൊലി പോലെയായി. ദീപസ്തഭം മഹാശ്ചര്യം സ്റ്റൈല്‍. മീശ പോയതോടെ പല പകല്‍ മാന്യന്‍മാരുടേം ഇമേജ് പഞ്ഞി പോലെ കത്തി. ഗതികെട്ടവന്‍ തല മൊട്ടയടിച്ചപ്പോ പെയ്യുന്നത് കല്ല് മഴ!

പിന്നിടുള്ള ദിവസങ്ങളില്‍ ഇവര്‍ ഉണ്ടയില്ലാത്ത തോക്കുമായി വെടി തീര്‍ന്ന ദിനേശന്മാരെ പോലെ
ഇതികര്‍‌ത്യവ്യഥ്യാമൂഡന്‍‌മാരായി (ഒന്നിനും ഒരു മൂഡ് ഇല്ലാത്തവരെപ്പോലെ) കാണപ്പെട്ടു. അത് പിന്നെ 10 ലിറ്റര്‍ പാല് കറന്നോണ്ടിരുന്ന പശു ഒരു ദിവസം പെട്ടന്നങ്ങ് ചത്ത് പോയാല്‍ ആരെങ്കിലും സഹിക്കുവോ?

അന്ന് മീശ പോയ ഒരുത്തനെ നോക്കി ഒരു സീനിയര്‍ ചേച്ചി അര്‍ഥം വെച്ചുള്ള നോട്ടവും ആക്കിയ ഒരു ചിരിയും ചിരിക്കുന്നത് കണ്ട് എനിക്ക് തന്നെ ഒരു വല്ലയ്മ തോന്നിപോയി. അത് കഴിഞ്ഞിട്ട് അവനോട് ഒരു ചോദ്യവും. “നീയും അക്കുട്ടത്തില്‍ ഉണ്ടായിരുന്നല്ലേന്ന്?” “ശ്ശോ കഷ്ടം!“

ഇതെല്ലാം സംഭവിച്ചതിന്റെ പിറ്റേന്നാണ് ഞാന്‍ ഇതൊക്കെ ആറിയുന്നത്. ഈ വാര്‍ത്തയെങ്ങാനും ഗേള്‍സ് ഹോസ്റ്റലില്‍ എത്തിയാല്‍? ഈ വ്രുത്തികെട്ടവന്മാരുടെ കൂടെ ഞാനുമുണ്ടെന്നവരാരെങ്കിലും അറിഞ്ഞാല്‍? എന്റെ ഇമേജ്, ഞാനുണ്ടാക്കിയെടുത്ത ഇമ്പ്രഷന്‍... “ഓ മൈ ഗോഡ്...” അതുകൊണ്ട് അവന്‍‌മാരെപോലുള്ള മ്ലേച്ചന്മാരുമായി ഒരു നിശ്ചിത ദൂരം പാലിച്ചു. അവരുടെ കൂടെ നിന്നും വഴി മാറി നടന്നു. വ്രുത്തികെട്ട ആഭാസന്മാര്!

എപിലോഗ്: ആ ബുക്ക് പൊക്കുന്നതിന്റെ തലേ ദിവസം കൂടെ ആ ബുക്കിലെ പോര്‍ഷന്‍സ് ഒക്കെ റിവിഷന്‍ ചെയ്ത് അവനോട് ഞാന്‍ പറഞ്ഞതാ ബുക്കിന്റെ ലൊക്കേഷന്‍ സേഫ് അല്ല, എനിക്ക് താ ഞാന്‍ വെച്ചോളാന്ന്. എവടെ അവന്‍ കേട്ടില്ല. പടം ഞാന്‍ കാണും പക്ഷെ പിടി കൊടുക്കില്ല. അതിലെ ചില ഐറ്റംസ് ഇപ്പൊഴും തലച്ചോറിന്റെ ഫോര്‍മാറ്റ് ആവാത്ത സെക്റ്ററില്‍ കിടപ്പുണ്ട്. ആഹ്... എന്തായാലും മീശയും മാനവും പോയില്ലല്ലോ, അത്രയും ഭാഗ്യം.

(കറിയൊന്നും ആയിട്ടില്ല, കടുക് പൊട്ടിക്കുന്നതേയുള്ളൂ)

Monday, July 13, 2009

പാവം ജോണിക്കുട്ടി, അവനെ ആരും പ്രേമിക്കുന്നില്ല :(

[മുന്‍‌കൂര്‍ ജാമ്യം: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം അല്ല! നിങ്ങള്‍ക്കോ നിങ്ങളുടെ സുഹ്രുത്തുക്കള്‍ക്കോ ഈ കഥയോ കഥാപാത്രങ്ങളോ ആയി എന്തെങ്കിലും സാദ്ര്യശ്യം തോന്നുകയാണെങ്കില്‍ അതവരുടെ കൈയിലിരിപ്പായി കരുതി ക്ഷമിക്കുക. എന്നെ സഹിക്കുക!]

റബര്‍ പാല് പോലെ പരിശുദ്ധമായ മനസും റബര്‍ ഷീറ്റിന്റെ കളറും റബര്‍ ഷീറ്റ് തോറ്റ് പോവുന്ന തൊലിക്കട്ടിയുമായിരുന്നു ജോണിക്കുട്ടിക്ക്. ജോണിക്കുട്ടിയുടെ അപ്പന് മുണ്ടക്കയത്ത് റബറിന്റെ ബിസിനസാണ്!

അവന്‍ കഞ്ചാവടിക്കില്ല, ബ്ലോഗ് എഴുതില്ല/വായിക്കില്ല, പെണ്ണ് പിടിക്കില്ല. അത്കൊണ്ട് തന്നെ നാട്ടുകാര്‍/വീട്ടുകാര്‍/കൂട്ടുകാര്‍ എന്നീ ഗണങ്ങളുടെ ഇടയിലും അതും പോരാഞ്ഞിട്ട് നാട്ടിലെ പെമ്പിള്ളേരുടെ ഇടയിലും അവനെ പറ്റി ഒരഭിപ്രായവുമുണ്ടായിരുന്നു. പിന്നെ വല്ലപ്പോഴും അപ്പനറിയാതെ ഒട്ടുപാലും ചിരട്ടപ്പാലും പറിച്ച് വിറ്റ് നൂണ്‍ഷോ കാണും, കള്‍സ് അടിക്കും, സിഗരറ്റ് വലിക്കും. ഇക്കാലത്ത് ഇതൊക്കെ ഒരു കുറ്റമാണോ?

ആഗോളവത്കരണം കോണ്ടാണോ അതോ അവന്റെ സമയം നല്ലതായത് കൊണ്ടോ എന്നറിയില്ല ബാങ്ക്ലൂരില്‍ ഒരു കമ്പനിയില്‍ കയറി ഉടായിപ്പ് നമ്പറുകളും ഇറക്കി ജീവിക്കുന്നു. അങ്ങിനെ റബര്‍ കത്തിയും തൂമ്പായും പിടിച്ച് തഴമ്പിച്ച കൈകള്‍ കീ ബോര്‍ഡില്‍ കൊട്ട് തൊടങ്ങി.

ബാങ്ക്ലൂര്‍ ജീവിതവും IT ശമ്പളവും അവനില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. നാട്ടില്‍ ഒരു കൈലി മാത്രമുടുത്ത് ഫുള്‍ സ്വതന്ത്രനായി കപ്പക്ക് കാട് പറിക്കാനും തെങ്ങിന് ഇട കിളക്കാനും പോയിരുന്ന ജോണിക്കുട്ടി പകല്‍ പൊതുവേ ടോപ് ലെസ്സ് ആയിരുന്നു. രാവിലെ പാലെടുക്കാന്‍ പോവുമ്പോഴും ഒട്ടുപാല്‍ പറിക്കാന്‍ പോവുമ്പോഴും പഴകി തുടങ്ങിയ ഒരു ബനിയനൊ ഷര്‍ട്ടോ ഇടും. അത് റബര്‍ തോട്ടത്തില്‍ കൊതുകുള്ളത് കൊണ്ട് മാത്രം. കുന്നത്തും കിറ്റക്സുമായിരുന്നു അന്നത്തെ അവന്റെ ബ്രാന്‍ഡുകള്‍.

കാലം മാറി, ജോണിക്കുട്ടിയുടെ കോലവും മാറി. ഒരെണ്ണം വാങ്ങിച്ചാല്‍ രണ്ടെണ്ണം എണ്ണം ഫ്രീ കിട്ടുന്ന ഷോ റൂംസും ഫാക്റ്ററി സെക്കന്‍ഡ്സ് ഔട് ലെറ്റും നാട്ടില്‍ പെരുകിയപ്പോ ലീയും അഡിഡാസും ഒക്കെയായി അവന്റെ ബ്രാന്‍ഡുകള്‍. ടീ ഷര്‍ട്ടും ജീന്‍സും ഇട്ട് തുടങ്ങി. ചിലപ്പോ വള്ളിചെരിപ്പിട്ടാലും സോക്സ് ഇടും. കാലാനുസ്രുതമായ കോലം കെട്ടല്‍!

അടുക്കളേന്ന് ഒണക്ക് കപ്പേം തുണ്ടന്‍ മീനും കഴിച്ച് കഞ്ഞിവെള്ളവും കുടിച്ച് ഈമ്പക്കവും വിട്ട് ലുങ്കിയുടെ തലപ്പ് കൊണ്ട് മോന്തേം കിറീം തൊടച്ച് പോയിരുന്ന കക്ഷിക്ക് ഇപ്പൊ ഇപ്പൊ കഴിക്കാന്‍ വെസ്റ്റേണ്‍ ഫുഡ്, ദഹിക്കാന്‍ കോള,സ്നാക്സിനു ഷവര്‍മ (വര്‍മ്മമാരുടെ ഇഷ്ട ഭക്ഷണം) കൈയും മുഖവും വ്രുത്തിയാക്കാന്‍ നാപ്കിന്‍. ഒക്കെ IT യുഗത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ മാത്രം.

ജോണികുട്ടി ഒരു ഈശ്വര വിശ്വാസി കൂടിയായിരുന്നു. നാട്ടില്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് പോത്തിറച്ചി വാങ്ങിക്കാനാണെങ്കില്‍ ബാങ്ക്ലൂര്‍ പള്ളിയില്‍ പോവുന്നത് ഡാറ്റബേസ് അപ്ഡേറ്റ് ചെയ്യാനാണെന്ന ഒരു വ്യത്യാസം മാത്രം.

ബാങ്ക്ലൂര്‍ ജീവിതം തികച്ചും യാന്ത്രികമായിരുന്നു ജോണിക്കുട്ടിക്ക്. രാവിലെ എണീക്കും, ഓഫീ‍സില്‍ പോവും, വൈകിട്ട് ചിലപ്പോ വെള്ളമടിക്കും, ചിലപ്പോ വാള് വെക്കും, അങ്ങിനെ പ്രെത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുപോയി.

സംഗതിയെ സംബന്ധിച്ചിടത്തോളം സംഭവങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ മനസ് ആരുടെയോ സ്നേഹത്തിന് വേണ്ടി അലയുകയായിരുന്നു. അവന്റെ ഓരോ ഹ്രുദയമിടിപ്പും ഒരു സോള്‍മേറ്റിനായി തുടിച്ചു. സ്റ്റേഷനിലേക്ക് കയറാന്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന ട്രെയിനെ പോലെ അവനും ഏതോ അവള്‍ക്കായി കാത്ത് കിടന്നു.

നിങ്ങള്‍ എന്തിനു വേണ്ടിയുള്ള തിരച്ചിലിലാണെങ്കിലും തികച്ചും അപ്രതീക്ഷിതമായ സമയത്ത് അത് നിങ്ങള്‍ കണ്ടെത്തും എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ഥമാക്കിക്കൊണ്ട് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടി. തീര്‍ത്തും അകസ്മികമായാണ് ജോണിക്കുട്ടി ഷെറിനെ കണ്ട് മുട്ടുന്നത്. മാര്‍ച്ചില്‍ പെയ്ത മഴ പോലെ കുളിരുള്ള ഒരനുഭവമായിരുന്നു ജോണിക്കുട്ടിക്ക് ഷെറിനോടുള്ള പ്രണയം.

ഒരു ദിവസം രാവിലെ ഓഫീസില്‍ ചെല്ലുമ്പൊ ദേ ഇരിക്കുന്നു റിസെപ്ഷനില്‍ ഒരു പെണ്‍കുട്ടി. ജോണിക്കുട്ടിയുടെ ലൈന്‍ ഒഫ് സൈറ്റും ഷെറിന്റെ ലൈന്‍ ഓഫ് സൈറ്റും ഒരു പോയിന്റ് ഓഫ് ഇന്റര്‍സെക്ഷനില്‍ വന്നപ്പോള്‍ അവരുടെ കണ്ണൂകള്‍ തമ്മിലുടക്കി! തന്റെ സ്വപ്നങ്ങളില്‍ ഉള്ള പെണ്ണ് തന്നെ ഇവള്‍, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍, ബ്യൂട്ടി മീറ്റ്സ് ക്യാളിറ്റി! ഇതായിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ഇമ്പ്രഷന്‍.

സിനിമാ പോസ്റ്റര്‍ കണ്ട പശുവിനേപോലെ ജോണികുട്ടി അവളിലേക്ക് ആക്രുഷ്ടനായി.

ഉച്ചക്ക് ചോറുണ്ണാന്‍ പോവുമ്പൊ ദേ ദവള്‍ ലിഫ്റ്റില്‍ മൊബൈലില്‍ ആരോടോ എങ്ക്ലീഷില്‍ സംസാരിക്കുന്നു. അതും NDTV യില്‍ വാര്‍ത്ത വായിക്കുന്ന പെണ്ണ് തോറ്റ് പോവുന്ന വെടിക്കെട്ട് എങ്ക്ലീഷ്.

“കാര്യം പറഞ്ഞ് മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പെണ്ണ് കെട്ടിയിട്ടെന്തിനാടാ?“ ജോണിക്കുട്ടിയുടെ ഉള്ളിലിരിപ്പറിഞ്ഞ സുഹ്രുത്ത് ചോദിച്ചു.

“ജ്വലിക്കുന്ന പ്രണയത്തിന് മുന്നില്‍ ഭാഷ ഒരിക്കലും ഒരു പ്രതിബന്ധമല്ല“ അവന്‍ തിരിച്ചടിച്ചു.
ഭാഷയുടെ അതിര്‍വരമ്പുകളെ ഭസ്മമാക്കാനുള്ള ശേഷി പ്രേമമെന്ന വികാരത്തിനുണ്ടെന്ന് അവന്‍ വിശ്വസിച്ചു.

ജോണിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യാനുരാഗം എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. ഇതിന് മുന്‍പും അവന് പല പെണ്‍കുട്ടികളോടും I Love You തോന്നിയിട്ടുണ്ട്. ജോണിക്കുട്ടിയുടെ അമ്മവീട്ടില്‍ റബര്‍ വെട്ടാന്‍ വരുന്ന ചേട്ടന്റെ അനിയന്റെ ഭാര്യേടെ ചേടത്തീടെ അമ്മായിയമ്മേടെ വീട്ടില്‍ ഇഞ്ചി നടാന്‍ വന്ന പെണ്ണ് ആയിരുന്നു ജോണിക്കുട്ടിയുടെ ഫസ്റ്റ് ക്രഷ്. പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന കവിത, എട്ടിലെത്തിയപ്പോള്‍ സൌമ്യയോട് , പ്രീ ഡിഗ്രിക്കു കൂടെ പഠിച്ച ടീന അങ്ങിനെ ഒരു ലിസ്റ്റ് തന്നെയുണ്ട്. പക്ഷെ ഇതുവരെ ആരുടെയും പുറകെ ഒലിപ്പിച്ച് നടന്നിട്ടില്ല. എന്നാലും അവരാരോടും തോന്നാത്ത ഒരു ഫീലിങ്ങ് തന്റെ ഉള്ളില്‍ രൂപം കൊള്ളുന്നതായി ജോണിക്കുട്ടി മനസിലാക്കി.

തുറന്നു പറയാത്ത പ്രേണയവും ‌നീലം മുക്കിയ കോണാനും ഒരു പോലെയാണ്. രണ്ടും എത്ര മനോഹരമാണെങ്കിലും തുറന്ന് പ്രകടിപ്പിച്ചില്ലെങ്കില്‍ എന്ത് പ്രയോജനം?!!

കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന പരുന്തിനേപോലെ അവന്‍ അവള്‍ടെ പുറകെ പ്രാഞ്ചി പ്രാഞ്ചി നടന്നു. ആ നടപ്പ് ഗുണം ചെയ്തു. അവളുമായി സംസാരിച്ചു. വെറും ഒരാഴ്ചകൊണ്ട് അവള്‍ടെ മൊബൈല്‍ നമ്പറ് വരെ ജോണിക്കുട്ടി ഒപ്പിച്ചു. പിറ്റത്തേ ആഴ്ച മുതല്‍ അവര്‍ ഒരുമിച്ച് പുറത്ത് പോവാനും തുടങ്ങി.

"ഹോ ഒരു പെണ്ണിനെ വളക്കാന്‍ ഇത്ര സിമ്പിളായിരുന്നൊ?” ഞാന്‍ ചില്ലറക്കാരന്‍ അല്ല, നോട്ട് കാരനും അല്ല. ഞാനൊരു റിസര്‍വ് ബാങ്ക് തന്നെ! “ഹൌ” ജോണിക്കുട്ടി തന്റെ കഴിവില്‍ ഊറ്റം കൊണ്ടു.

പ്രേമിക്കാന്‍ മുട്ടി നടന്നവനെ പെണ്ണ് കയറി പ്രൊപോസ് ചെയ്ത പോലെ സന്തോഷിച്ചു ജോണിക്കുട്ടി.

എക്സൈറ്റ്മെന്റിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സ്വപ്നത്തില്‍ റൊമാന്റിക് സീനുകളുടെ എണ്ണവും നീളവും കൂടി. ഡെസ്ക് റ്റോപ് വാള്‍പേപ്പറീന്ന് അസിന്‍ തോട്ടുങ്കലിനെ ഒഴിവാക്കി ഷെറിന്റെ ഫോട്ടോയാക്കി. അവന്റെ ഹ്രുദയത്തിന്റെ വാള്‍പേപ്പറും! സ്നേഹം കൂടുമ്പോള്‍ ഷെറിന്‍ “ഷെറി“ ആയി. ഭാവിയില്‍ കൊച്ചിനിടേണ്ട പേര് വരെ കണക്ക് കൂട്ടി ജോണിക്കുട്ടി. ആദ്യത്തെ കുട്ടി ആണാണെങ്കില്‍ ജോണിക്കുട്ടിയുടെ “ജോ‘ യും ഷെറിന്റെ “ഷി” യും ചേര്‍ത്ത് “ജോഷി” എന്ന് പേരിടണം, പെണ്ണാണെങ്കില്‍ അത് ജോണികുട്ടിയുടെ “നി” യും ഷെറിന്റെ “ഷ” യും ചേര്‍ത്ത് “നിഷ” എന്നിടണം. "JOHNYKUTTY WEDS SHERIN" എന്ന് എഴുതി തെര്‍മോകോളില്‍ വെട്ടിയെടുത്ത് കാറിന്റെ പുറകില്‍ ഒട്ടിക്കുന്നതും ആ കാറില്‍ പള്ളിയില്‍ പോവുന്നതും ഓര്‍ത്ത് കിടന്നു ജോണിക്കുട്ടി.

“ശ്ശോ...” മെടുല്ല ഒബ്ലോങേറ്റയില്‍ ഐസുകട്ട എടുത്ത് വെച്ച പൊലെ കുളിര് കോരി ജോണിക്കുട്ടിക്ക്!

രാത്രികളെ നിദ്രാരഹിതമാക്കി ഫോണില്‍ അനവധി കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. ആഗോളവത്കരണവും ആത്മഹത്യയും, ആണവകരാറില്‍ അമേരിക്ക ഇടപെടുന്നതിന്റെ അനൌചിത്യം, അന്താരാഷ്ട്ര മാര്‍കറ്റില്‍ ആട്ടിറച്ചിക്കുണ്ടായ വിലയിടിവ് മുതലായ അന്താരാഷ്ട്ര പ്രശ്നങ്ങളും അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും എന്തേ കൊച്ചുണ്ടായില്ല മുതലായ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിലപ്പോ ഈ വക ചര്‍ച്ചയും പാട്ടുകളും, ഇവന്‍ റെക്കോഡ് ചെയ്യും എന്നിട്ട് ബാക്കിയുള്ളോര്‍ക്ക് കേള്‍പ്പിച്ച് കോടുക്കും! ഹ്രുദയമുള്ളവനായിരുന്നു ജോണിക്കുട്ടി!! (അങ്ങിനെ പാടിയ പല ചര്‍ച്ചകളും പാട്ടുകളും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ നാട്ടില്‍ വമ്പന്‍ ഹിറ്റ് ആയി! കേട്ടാല്‍ ചെവി ഡെറ്റോള്‍ ഒഴിച്ച് കഴുകണം)

സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് ജോണിക്കുട്ടിയുടെ ഷെല്‍ഫ് നിറഞ്ഞു. ഹെയര്‍ സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. കരുവീട്ടിക്കു കുമ്മായമടിച്ച പോലുള്ള മുഖവും കച്ചി കയറ്റിയ പാണ്ടിലോറി പോലുള്ള ഹെയര്‍ സ്റ്റൈലുമാണെന്ന് സഹവാസികള്‍ പറഞ്ഞെങ്കിലും ജോണിക്കുട്ടി അതൊന്നും ചെവിക്കൊണ്ടില്ല. ദിവസവും രാത്രി ഏഷ്യാനെറ്റില്‍ ചിരിക്കും തളികയും കണ്ടിരുന്നവന്‍ പെട്ടന്ന് FRIENDS സീരിയലും ലുമിയറിന്റെ കാലത്തുള്ള എങ്ക്ലീഷ് പടങ്ങളും വരെ കണ്ട് തുടങ്ങി, എടുത്താ പൊങ്ങാത്ത എങ്ക്ലീഷ് നോവലുകള്‍ വായിച്ചു.

പെണ്ണൊരുമ്പെട്ടാല്‍ ഏത് പുലിയും പുല്ല് തിന്നും‍...!!

“Being in love is the best feeling on earth!" എന്നും ഒരു ഗേള്‍ ഫ്രെണ്ട് ഉണ്ടെങ്കിലുണ്ടാവുന്ന അനന്തമായ സാധ്യതകളെയും പറ്റി തന്റെ സഹ-അന്തേവാസികളോട് പറഞ്ഞു. പേരിനൊരു ലൈന്‍ പോലും ഇല്ലാത്ത അവരുടെ ജീവിതം എത്ര നിര്‍ജീവവും മുരടിച്ചതുമാണെന്നോര്‍ത്ത് അവന്‍ പരിതപിച്ചു. അവരെ പരിഹസിച്ചു. ‘പൂവര്‍ ബോയ്സ്”

പിറന്നാളിനു പാതിരാത്രിക്ക് ഒരു ഫാമിലി പാക്ക് ക്യാഡ്ബറി ഡയറി മില്‍ക് അവള്‍ടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു.
കൂടാതെ പലപ്പോഴായി പല പല ഗിഫ്റ്റും ജോണിക്കുട്ടി കൊടുത്തുകൊണ്ടിരുന്നു. അവള്‍ടെ വീട്ടിലേക്കുള്ള മണ്ണെണ്ണേം റേഷനരീം വാങ്ങിക്കാനുള്ള കാശ് വരെ ജോണിക്കുട്ടിയുടെ ക്രെഡിറ്റ് കാര്‍ഡീന്ന് വലിച്ചു. ഇത്രയും കാശ് പള്ളിയില്‍ നേര്‍ച്ച ഇട്ടിരുന്നെങ്കില്‍ അവരതുകൊണ്ട് ഒരു കുരിശ് പള്ളി പണിതേനെ! അവസാനം ജോണിക്കുട്ടിയുടെ പേഴ്സണല്‍ ലാപ്ടോപ് വരെ ഷെറിന്റെ കൈയിലായി.എല്ലാം അവള്‍ക്ക് വേണ്ടി അല്ലേ എന്നോര്‍ത്താശ്വസിച്ചു.

“തന്റെ കാര്യം ഞാന്‍ വീട്ടില്‍ പറയട്ടെ?” കോഫീ ഡേയീന്ന് കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ജോണിക്കുട്ടി ചോദിച്ചു.
“എന്തിന്?” വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു ഷെറിന്‍.
“അല്ല ഇത് ഇനിയും നീട്ടു കൊണ്ട് പോണോ?”
“ഏത്?”
“ആളെ ഒരു മാതിരി ഊ...ഊ....(അല്ലെങ്കി വേണ്ട) ഉമ്മാക്കിയാക്കരുത്“
“താന്‍ വിചാരിക്കുന്നത് പോലെ നമ്മള്‍ തമ്മില്‍ ഒന്നുമില്ല. ഇനിയും ആ രീതിയില്‍ എന്നെ കാണരുത്! I am not the marrying type” ഇത് കേട്ട ജോണിക്കുട്ടിയുടെ രണ്ട് പള്‍സ് മിസ്സ് ആയി. ഒരു വിശുദ്ധ പ്രണയത്തിന് അവിടെ തിരശീല
വീഴുകയായിരുന്നു.

“ആമ്പിള്ളേരുടെ ക്രെഡിറ്റ് കാര്‍ഡ് ഉരച്ച് തീര്‍ക്കാന്‍ വേണ്ടി മാത്രം പടച്ച് വിട്ടതാണോ കര്‍ത്താവേ നീ പെമ്പിള്ളേരെ?“ കോഫീഡേയില്‍ ബില്‍ പേ ചെയ്യുമ്പോ ജോണിക്കുട്ടിയുടെ ആത്മഗതം.

കട്ടിന്റ സമയത്ത് “തന്റെ മാനസിക പുത്രി“ എന്ന സീരിയല്‍ മിസ്സായ വീട്ടമ്മയേപോലെ അവന്റെ മനസ് ഷെറിന് വേണ്ടി വീര്‍പ്പ് മുട്ടി. സ്പിരിറ്റില്‍ അലിയാത്ത വിഷമങ്ങിളില്ലെന്നറിയാവുന്ന ജോണിക്കുട്ടി സങ്കടത്തിനുള്ള മറുമരുന്ന് ഒരു ഫുള്‍ ബോട്ടില് തന്നെ മേടിച്ചു. തന്റെ സഹവാസിയായ തൊമ്മിക്കുഞ്ഞും (Tomkid അല്ല!) ചേര്‍ന്ന് അടി തുടങ്ങി.

വെള്ളം ഒഴിക്കാതെ ഡ്രൈയായി കയറ്റിയത് കൊണ്ട് പെട്ടന്ന് റീഡിങ്ങ് കാണിച്ച് തുടങ്ങി. ഉള്ളില്‍ ചെന്ന ലഹരി ഉറങ്ങിക്കിടന്ന വികാരങ്ങലെ കിക്ക് ചെയ്തുണര്‍ത്തി.

“വിളിക്കെടാ ആ ഡാഷ് മോളെ...എനിക്കാ പു...പു...പുന്നാരമോളോട് രണ്ട് വര്‍ത്താനം പറയണം, അവള് കല്യാണം കഴിക്കുന്ന ഇനം അല്ല പോലും....ത്ഫൂ....”
“വിവരമില്ലാത്ത അവള്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് വിദ്യാഭാസമില്ലാത്ത നീ വേണ്ടെ ക്ഷമിക്കാന്‍” സഹവാസിയായ തൊമ്മിക്കുഞ്ഞ് അവനെ ഉപദേശിച്ചു.
“എന്നാലും എന്നോടിത്...അവള്‍ക്കെങ്ങിനെ.... ചതി...കഴുവേര്‍ട മോള്...” കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഇന്നസെന്റിനെ
തെറി വിളിക്കുന്നത് പോലെ പിന്നേം കൊറേ പറഞ്ഞു.
“അല്ലെങ്കി വേണ്ട്രാ...നമുക്ക് നാളെ നേരം വെളുത്തിട്ട് സംസാരിക്കാം” അതവന്‍ കേട്ടില്ല. അവളെ വിളിച്ചു. Call barred.
എന്നിട്ടെന്തോ ഓര്‍ത്ത് കുറച്ച് നേരം ഇരുന്നു.

പിന്നെ തികട്ടി വന്ന വാളിനെ ഉള്ളിലൊതുക്കി അവളോട് രണ്ട് വര്‍ത്തമാനം പറയാന്‍ തന്റെ സന്തത സഹചാരിയായ തൊമ്മിക്കുഞ്ഞിന്റെ മൊബൈലില്‍ നിന്നും ഷെറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

നോക്കിയ ടച്ച് സ്ക്രീന്‍ മൊബൈല്‍ ഡിസ്പ്ലെയില്‍ ഇങ്ങനെ തെളിഞ്ഞു. "Calling....Sherimol" കണ്ട ഉടനെ കോള് കട്ട് ചെയ്തു. അവള്‍ടെ നമ്പര്‍ എങ്ങിനെ തൊമ്മിക്കുഞ്ഞിന്റെ കൈയില്‍?? അപ്പൊ ഇവനും അവളും തമ്മില്‍??

ആ‍ല്‍മാര്‍ത്ത പ്രണയത്തില്‍ നഞ്ച് കലക്കി വഞ്ചിച്ച കാമുകിയോടും, കൂടെ നിന്ന് കുശലം പറഞ്ഞ് ഒടുവില്‍ കുന്തം കൊണ്ട് കുത്തിയ കൂട്ടുകാരനോടും അവന് പരിഭവമില്ലായിരുന്നു. അവന്‍ എഴുന്നേറ്റ് പോയി കിറ്റന്നു. ലൈറ്റ് ഓഫ് ചെയ്തു. പിന്നെ കൂരിരുട്ടായിരുന്നു.

ഇരുട്ട് വെളിച്ചത്തിന് വഴി മാറുമെന്നും ഒരോ ദിവസവും സൂര്യന്‍ അസ്തമിക്കുന്നത് വീണ്ടും ഉദിക്കാനാണെന്നും ഇതിനോടകം അവന്‍ പഠിച്ചിരുന്നു.

മോറല്‍ ഓഫ് ദ സ്റ്റോറി: ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ!

Thursday, July 2, 2009

കോഴീ നീ എന്തിനു മുട്ടയിട്ടു?

ജീവിതത്തിന്റെ നൈമിഷികതയേക്കുറിച്ചും അസ്തിത്വത്തേക്കുറിച്ചോര്‍ത്തും വിങ്ങുന്ന മനസുമായി മെസ്സിലിരുന്ന് തന്റെ മുന്നിലുള്ള ഹാഫ് ബോയില്‍ഡിനെ നോക്കി കവി പാടുകയാണ്...

കോഴീ നീ എന്തിനു മുട്ടയിട്ടു?
വല്ലോനും പുഴുങ്ങി തിന്നാനോ?
പുട്ടും കൂട്ടി അടിക്കാനോ?
കോഴിക്കുഞ്ഞിനെ നോക്കി വളര്‍ത്താനോ?

പൂവാലന്‍ പൂവനുമായുള്ള നിന്‍ സംസര്‍ഗം
വെറുമൊരു പിടയായ നിന്നെയൊരു പൊരുന്നയാക്കി

തോട്ടിലും തൊടിയിലും തൊഴുത്തിലും വെച്ച് നിന്നെ
പല പൂവന്‍മാര്‍ ഓടിച്ചിട്ട് പീഡിപ്പിച്ചു

പലപ്പോഴായി പലരും നിനക്കിട്ട് പണി തന്നു
എന്നിട്ടും എന്തേ കോഴീ നീ നന്നായില്ല?

നിന്റെ ചാരിത്ര്യം വിറ്റു നീ മുട്ടയിട്ട് കൂട്ടി
കോഴീ നീ ആളൊരു കോഴി തന്നെ

കോഴീ നീ മാത്രമല്ല കോഴി
പലവിധം കോഴികള്‍ നാട്ടില്‍ വിലസുന്നു

ഓര്‍ക്കുട്ടിലുണ്ട് കോഴി ഓഫീസിലുണ്ട് കോഴി
കണ്ടാലോ മാന്യന്‍ സ്വഭാവത്തില്‍ കോഴികള്‍

കൊക്കി ചിക്കി ചികഞ്ഞ് നടക്കേണ്ട നിന്‍ സന്താനം
വീണിതല്ലോ കിടക്കുന്നു എന്‍ പ്ലേറ്റില്‍

കോഴികള്‍ കോഴികള്‍ എന്തെല്ലാം കോഴികള്‍
കുണുക്കിട്ട കോഴി, മുല വന്ന കോഴി
കോഴികള്‍ക്കധിപന്‍ വലിയ കോഴി തമ്പുരാന്‍

വെളുപ്പാങ്കാലത്ത് തന്നെ കൂവി
മനുഷ്യനെ വെറുപ്പിക്കുന്നത്
ഒരു കോപ്പിലെ ഏര്‍പ്പാടല്ലെ കോഴി

നിന്‍ ജീവിതം വേവിച്ച് തിന്നുന്ന സ്വാര്‍ത്ഥരാം മനിതര്
‍അറിയുന്നില്ലവര്‍ തന്‍ ജീവിതം മുട്ടത്തോടുപോല്‍ അസ്ഥിരമെന്ന്

പിറക്കാതെ പോയ കോടിക്കണക്കിനു കോഴിക്കുഞ്ഞുങ്ങളുടെ
കരച്ചില്‍ എന്‍ ചെവിയില്‍ മുഴങ്ങുന്നു

നശ്വരം നിന്‍ ജീവിതം എന്നറിഞ്ഞിട്ടും കോഴീ നീ
എന്തിനു പിന്നെയും മുട്ടകള്‍ ഇടുന്നു?

എത്ര വ്യര്‍ഥം നിന്‍ ജീവിതം കോഴീ, പൂവര്‍ കോഴീ
കോഴീ നീ എന്തിനു മുട്ടയിട്ടു?

ഓര്‍ക്കുക ഓരോ മുട്ട വെട്ടി വിഴുങ്ങുമ്പോഴും
ചിറകുമുളക്കാത്ത ഒരു ജന്മമാണ് വയറ്റിലേക്ക് തള്ളുന്നതെന്ന്.

വയ്യ കോഴീ നിന്നെയോര്‍ത്ത് വിഷമിക്കാന്‍
എനിക്ക് വിശക്കുന്നു ഇനി ഞാന്‍ കഴിക്കട്ടെ.

അലങ്കാരം:
പുഴുങ്ങിയ മൊട്ടക്കലങ്കാരം കുരുമുളകുപൊടിയെങ്കിലും
പൊരിച്ച കോഴിക്കലങ്കാരം ഉള്ളി തന്നെ.

വ്രുത്തം:
വ്രുത്തിയില്ലാത്ത കോഴിക്കെന്ത് വ്രുത്തം?

ആശയം: അരുള്‍ ദാസ്
------------------------------------------------------
കൂതറ കവിതാ സമാഹാരത്തിലെ അടുത്ത കവിതയുടെ പേര് “പിന്നെയും ഡൂഡന്‍ പിസ്സ്ഡ് ഓഫ് ആയി” കവി പിഷു. ചാണകത്തില്‍ ചവിട്ടിയ അവസ്ഥയിലായ ഒരു യുവ മനസിന്റെ വീര്‍പ്പുമുട്ടലുകളും ആത്മരോദനവുമാണ് കവി നിങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്.

Saturday, November 15, 2008

എന്നീസി ചരിതം 4 (റെസ്റ്റ് ഓഫ് റോപ്പിന്‍)

ചരിതം ഇതു വരെ.(ഇതൊരു തുടര്‍ക്കഥ അല്ല. പക്ഷെ പറയുമ്പൊ എല്ലാം പറയണവല്ലോ)

ഔദ്യോഗികമായി എന്നീസി ഒരു എഞ്ചീനീയറിങ്ങ് കോളേജ് അല്ലെങ്കിലും എഞ്ചീനീയറിങ്ങ് കഴിഞ്ഞിറങ്ങുന്ന ഒരുത്തനോട് കട്ടക്ക് നില്‍‌കാനുള്ള കപാസിറ്റി ഓരോ എന്നീസി പ്രൊഡക്ടിനും ഉണ്ട്. (ഇല്ലേ?) കോഴ്സിലെ വ്യതസ്തത തന്നെ ആയിരുന്നു അതിന് കാരണം. "Theory and practice is the essense of good Engineering" എന്നതായിരുന്നു കോഴ്സിന്റെ ഒരു ലൈന്‍. പ്രാധാന്യം കൂടുതല്‍ പ്രാക്‌ടിക്കലിന്. 40:60 ratio.

കോഴ്സ് തുടങ്ങുന്നത് റോപ്പിന്‍ എന്നൊരു കലാ പരിപാടിയോട് കൂടി. തപാല്‍ വഴി നീന്താന്‍ പഠിപ്പിക്കുന്നതുപോലെ ഒരു റാപിഡ് ഇന്‍‌ഡക്ഷന്‍ ട്രേയിനിങ്ങ്. രാവിലെ അഞ്ച് മണി മുതല്‍ രാത്രി പത്ത് പത്തര വരെ നിന്ന് തിരിയാന്‍ സമയമുണ്ടാവില്ല. എണീറ്റാ ഉടനെ ഓട്ടം, കായിക അഭ്യാസങ്ങള്‍, യോഗ, ക്യാമല്‍ വാക്ക്, മെമ്മറി ടെസ്റ്റ്, കോലെ കുത്തി ചാട്ടം വരെയുള്ള തരികിട പരിപാടികള്‍ കൂടാതെ പകല്‍ സമയത്ത് പല വിഷയത്തിലുമുള്ള ട്രയിനിങ്ങും.

നാട്ടിലെ കൊഴ പറിഞ്ഞ ടീമുകള്‍ മുതല്‍ പത്ത് കഴിഞ്ഞ് സെമിനാരിയില്‍ പോണം എന്ന് വിചാരിച്ചിരുന്ന ആത്മാക്കള്‍ വരെയുണ്ടാവും ഒരു ബാച്ചില്‍. കച്ചറകള്‍, ഡീസന്റ് പയ്യന്മാര്‍ (ഞാന്‍?‍), പഠിപ്പിസ്റ്റുകള്‍(സമയാസമയത്ത് അസൈന്മെന്റും റെക്കോര്‍ഡും സബ്‌മിറ്റ് ചെയ്യുന്നവര്‍), ആഭാസന്മാര്‍‍(ചുരിദാറിട്ട എന്തിനേം “ചരക്ക്“ അഥവാ “പീസ്“ എന്നഭിസംബോധന ചെയ്യുന്നവര്‍), ഒരലമ്പിനും നിക്കാത്തവര്‍, ടെന്‍ഡുല്‍ക്കര്‍മാര്‍, മറഡോണകള്‍, ഞരമ്പുകള്‍(പെമ്പിള്ളേരുടെ പുറകേ ഒലിപ്പിച്ച് നടക്കുന്നവര്‍‍)‍, എച്ചികള്‍ (വല്ലോന്റേം പേസ്റ്റും സ്പ്രേയും മാത്രം ഉപയോഗിച്ച് ജീവിക്കുന്നവര്‍)‍, ഇതിലൊന്നും താല്പര്യമില്ലാതെ തീറ്റയിലും ഉറക്കത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര്(കഷ്ടപ്പെടാന്‍ വയ്യ, മടിയാണവര്‍ക്ക്)‍, വീട്ടില് സ്വന്തമായി കാറുള്ളവര്, കുടുമ്പത്തിന്റെ ആധാരം പണയം വച്ച് ഫീസ് അടക്കുന്നവര്, ബുദ്ധിജീവികള്‍ (തലക്കകത്ത് തെറ്റില്ലാത്ത ആള്‍പാര്‍പ്പുള്ളവര്‍)‍, അസൂയ/കുശുമ്പ്/കുന്നായ്മക്കാര്‍, നാച്ചുറല്‍ ബ്യൂട്ടികള്‍‍, ഫെയര്‍ ആന്റ് ലവ്ലി വച്ച് അഡ്ജസ്റ്റ് ചെയ്യുന്നവര്‍. അങ്ങിനെ അങ്ങിനെ ഒരു തലമുറയിലെ എല്ലാ സ്പെസിമെന്‍സിന്റെയും ഓരോ സാമ്പിള് വെച്ചുള്ള ഒരു മിശ്രിതം, കടലിലെ കണ്ടന്റ്സ് പോലെ, ചേച്ചി മെസ്സിലെ സാമ്പാറ് പോലെ-എന്റെ ബാച്ച്.

ഇങ്ങനെ പല തരത്തിലും ഗുണത്തിലുമുള്ള തല തെറിച്ച ആമ്പിള്ളേരെ മെരുക്കിയും, നാണം കുണുങ്ങി പെമ്പിള്ളേരെ സ്മാര്‍ട്ടാക്കിയും പതിനഞ്ചാമത്തെ ദിവസം കാര്‍ന്നോമ്മാരുടെ മുമ്പില്‍ ഇത് സ്വന്തം മക്കള് തന്നെയോ എന്നോര്‍ത്ത് മൂക്കത്ത് വിരല് വെച്ച് പോകുന്ന അമ്പരിപ്പിക്കുന്ന അരങ്ങേറ്റം സ്റ്റേജില്‍ കാഴ്ച് വെക്കുന്നതോടെ റോപ്പിന്‍ ശുഭം. ഇനിയങ്ങോട്ടാണ് ശരിയായ എന്നീസിയന്‍ ലൈഫ്.

ജൂനിയേഴ്സിനു മാത്രമായി ക്യാമ്പസില്‍ നിലനിന്നിരുന്ന എഴുതപ്പെടാത്ത നിയമങ്ങളിലേക്കും അവ ലംഘിച്ചാലുണ്ടാകവുന്ന വളരെ മ്രുഗീയവും പൈശാചികവുമായ (കട്: എ കെ ആന്റണി) ശിക്ഷാരീതികളിലേക്കും ഒരെത്തിനോട്ടം...

1. ക്യാമ്പസിലെ സകല ചപ്പിനേം ചവറിനേം മണ്ടനേം മരമാക്രീനേം സാര്‍ അഥവാ മാഡം എന്ന് ചേര്‍ത്ത് വിളിക്കണം (ഗതികേട്!!!)

2. മാത്രുഭാഷ മറന്നേക്കുക. ചിന്തിക്കുന്നതും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും എന്തിന് കൂര്‍ക്കം വലിക്കുന്നത് പോലും എങ്ക്ലീഷിലായിരിക്കണം.

3.ജൂനിയേഴ്സ് നേര്‍ വഴിക്ക് മാത്രം സഞ്ചരിക്കുക. എന്നു വെച്ചാ സിമന്റ് ബ്ലോക്ക്സ് പതിപ്പിച്ച് പാത് വേയില്‍ കൂടി മാത്രം നടക്കുക. ഷോര്‍ട്ട് കട്ട് പാടില്ല.

4. ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ ഒരു പ്രെത്യേക ശുഷ്കാന്തി ഉണ്ടായിരുന്നു. ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്തിരിക്കണം, ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചാല്‍ അത് വമ്പന്‍ പോക്രിത്തരവും സീനിയേഴ്സിനോടുള്ള അനാദരവിനേയും സൂചിപ്പിക്കുന്നു. കാലി ചായ കുടിക്കാന്‍ ക്യാന്റീനില്‍ പോണെങ്കിലും ഫോര്‍മത്സ് നിര്‍ബന്ധം വിത്ത് പോളിഷ്ഡ് ലെതര്‍ ഷൂസ്. (ശല്യങ്ങള്)

5. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് അതി വിശുദ്ധ സ്ഥലമാണ്. അതു മുറിച്ചു കടക്കാന്‍ പാടില്ല, ഷൂ ഇട്ട് മാത്രം കോര്‍ട്ടില്‍ കയറുക.

6. എന്തൊക്കെ സംഭവിച്ചാലും പണിഷ്മെന്റ് കിട്ടിയാലും കരയാന്‍ പാടില്ല. എങ്ങാനും കണ്ട്രോള് പോയി കരഞ്ഞാല്‍ കരഞ്ഞ് കരഞ്ഞ് 20 ലിറ്ററിന്റെ ഒരു ബക്കറ്റ് നിറയ്ക്കണം(ഇത് പൊതുവേ പെണ്‍കുട്ടികള്‍ക്കാണ് ബാധകം)

7. സീനിയേഴ്സിനു തുണി അലക്കാനുള്ള സോപ്പ് പോടി(നക്കികള്‍, 10 രൂപ സ്വന്തം പോക്കെറ്റീന്ന് ചിലവാക്കാന്‍ ചങ്ക് പറിച്ച് കൊടുക്കുന്ന വേദനയാ.), കൂളിക്കാന്‍ പിയേഴ്സ്(അങ്ങിനെ സ്വഭാവമുള്ളവരാണെങ്കില്‍), പല്ല് തേക്കാന്‍ കോള്‍ഗേറ്റ്, പാരചൂട്, (കെട്ടി ചാടാനല്ല, തലേ തേക്കാന്‍), വെക്കേഷന്‍ കഴിഞ്ഞ് വരുമ്പോ വാഴയ്ക്കാ വറുത്തത്, ഹലുവ, അവിലോസുണ്ട, എള്ളുണ്ട, ഇനിയിപ്പോ ക്രിസ്മസിനോ ഈസ്റ്ററിനോ ആണ് നാട്ടി പോണതെങ്കി കള്ളപ്പവും കോഴിയിറച്ചിയും വരെ പാഴ്സലാക്കി കൊണ്ട് കൊടുക്കുക.

8. ക്ലാസ്സിലെ പിടകളോട് ഒരു നിര്‍ദ്ദിഷ്ട ദൂരം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. സ്വന്തം ബാച്ചിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ ചില ഞരമ്പ് സീനിയേഴ്സിന് ചൊറിയും.(അസൂയ കൊണ്ട് പറയുകാണെന്ന് വിചാരിക്കരുത്!!!)

9. ആണ്‍കുട്ടികള്‍ ഷേവ് ചെയ്തിരിക്കണം. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല. വേണമെങ്കില്‍ ആവാം.

10. റൂം വ്രുത്തിയായി സൂക്ഷിക്കുക, സീനിയേഴ്സിന്റെ ലാബ് റെക്കോര്‍ഡ് എഴുതിയും പടം വരച്ചും കൊടുക്കുക, (വിവരമുള്ള ആമ്പിള്ളേരുടെ നോക്കി പകര്‍ത്തിയെഴുത്ത്), റൂമിലെ സീനിയേഴ്സിന്റെ കപ്പാസിറ്റി അനുസരിച്ച് രണ്ട് ലിറ്റര്‍ പെപ്സി കുപ്പി നിറച്ച് പാല്, പഴം, ചപ്പാത്തി തുടങ്ങിയവ ദിവസോം രാത്രി കൊണ്ടെ കൊടുക്കുക. (ഇതൊക്കെ ക്യാന്റീനില്‍ കിട്ടും)

11. എവിടെ പോകാനാണെങ്കിലും എല്ലാവനും എത്തി എന്ന് എണ്ണം ഉറപ്പ് വരുത്തി ക്യൂ നിന്ന് മാത്രം പോവുക. അതും ഹൈറ്റ് ഓര്‍ഡറില്‍. (ഇപ്പോ ഇത്രയേ ഓര്‍ക്കുന്നുള്ളൂ)

മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് പിഴച്ചാല്‍, പിടിക്കപെട്ടാല്‍, പിടിക്കുന്ന സീനിയറിന്റെ മൂഡ് അനുസരിച്ച് താഴെ പറയുന്നവയില്‍ എന്തെങ്കിലുമൊക്കെ കിട്ടിയിരിക്കും. എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് നീയും ഇഷ്ടപ്പെടണം എന്ന് പറയുന്നവന്റെ ഈഗോ, ഞാന്‍ ഇങ്ങിനെയാണ് അതു കൊണ്ട് നീയും ഇങ്ങിനെ തന്നെ ആയാ മതി എന്നു പറയുന്നവന്റെ കോമ്പ്ലക്സ്, ഞങ്ങളിതൊക്കെ അനുഭവിച്ചതാ അതോണ്ട് നിങ്ങളും അനുഭവിക്കുക എന്ന് പറയുന്നവന്റെ ദാര്‍ഷ്ട്യത. ഇതായിരുന്നു ഓരോ പണിഷ്‌മെന്റിന്റേം പിന്നിലെ മനശാസ്ത്രം.

27 റൂം മോപ്പിങ്ങ് (നിലം തുടയ്ക്കല്‍), കൊറിഡോര്‍ മോപ്പിങ്ങ്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മോപ്പിങ്ങ്. ഇതിലേതെങ്കിലും ഒന്നോ എല്ലാം ചേര്‍ത്തോ, എല്ലാം ചേര്‍ത്ത് ഒരു മാസത്തേക്ക് തുടര്‍ച്ചയായോ കിട്ടാം. ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ആണ് കിട്ടുന്നതെങ്കില്‍ അത് അക്രമമായിരിക്കും. കാരണം ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തുടക്കേണ്ട സമയം വെളുപ്പിനെ നാലരക്ക് മുടിഞ്ഞ തണുപ്പിന്. ലോകത്തിലെ പരമമായ സുഖങ്ങളിലൊന്നാണ് വെളുപ്പാന്‍ കാലത്ത് മൂത്രമൊഴിച്ച് പിന്നേം കമ്പിളി പുതച്ച് കിടന്നുറങ്ങുക എന്നുള്ളത്. കട്ടിലിനോടും പുതപ്പിനോടും ഇത്രയും ആക്രാന്തം തോന്നുന്ന സമയം വേറെയുണ്ടാവില്ല. (കല്യാണം കഴിച്ചവര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല) ദൈവം പൊറുക്കുവോ? ദൈവം പൊറുത്താലും ഇത് കിട്ടുന്നവന്‍ പോറുക്കില്ല. അതുകൊണ്ടാണ് പണിഷ്മെന്റ് കിട്ടിയ ഒരുത്തന്‍ പണി കൊടുത്ത സീനിയറിന്റെ യൂണിഫോം ഏടുത്ത് തന്നെ മോപ്പ് ചെയ്തു ആളറിയാതെ തിരിച്ച് റൂമില്‍ കൊണ്ടിട്ടു. ഉറക്കം വിട്ടെണീറ്റ സീനിയര്‍ കണ്ടത് തേച്ച് വച്ചിരുന്ന് ഷര്‍ട്ടിന് പകരം ചളിയില്‍ മുക്കി പിഴിഞ്ഞ ഒരു പഴന്തുണി പീസ്!!!

ക്യാമ്പസ് ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്. ബോയ്സ് ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ നിന്നുള്ള വ്യൂ.(പിന്നീടിത് ഗേള്‍സ് ഹോസ്റ്റലായി, പിന്നെയും വേറെന്തൊക്കെയോ ആയി!!!)
ചെസ് ബോര്‍ഡ് മോപ്പിങ്ങ്. ആദ്യം തന്നെ നിങ്ങള്‍ തുടക്കാനുദ്ദേശിക്കുന്ന സ്ഥലം ചെസ്സ് ബോര്‍ഡിലെ കോളങ്ങല്‍ പോലെ ചെറിയ ചെറിയ കളങ്ങളായി തിരിക്കുക. അതിന്റെ ഒന്നിടവിട്ടുള്ള കോളങ്ങല്‍ മാത്രം തുടക്കുക. എല്ലാം കഴിഞ്ഞ് നിലത്ത് നോക്കിയാ ചെറിയ ചെറിയ കോളങ്ങല്‍ വ്യക്തമായി തെളിഞ്ഞ് കണ്ടിരിക്കണം. ഇല്ലെങ്കില്‍ കാണുന്നിടം വരെ തുടരുക.

ഇമാജിനറി ചെയര്‍. പോലീസ് മുറയാണ്. ഒരു കസേര ഉണ്ടെന്ന് കരുതി അന്തരീക്ഷത്തില്‍ ഇരിക്കുക. രാജകീയമായിട്ടാണെങ്കില്‍ കാലിമ്മേ കാല് കയറ്റി വച്ച് ഒറ്റക്കാലില്‍ ഇരിക്കുക. (നല്ല സുഖമായിരിക്കും, അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ഗുണം)

“ദെങ്കുതാ നീ കൊടക്ക”ഇതൊരു തെലുങ്കന്‍ കണ്ട് പിടിച്ച ഐറ്റമാണ്. (തെലുങ്ക് അറിയാവന്നവരോട് ഇത് പറയാന്‍ നിക്കരുത്, സ്വന്തം ശരീരത്തിന് അത് ദോഷം ചെയ്യും). പഴത്തൊലി കൊണ്ടൊരു ഐറ്റമാണിത്. തിന്ന പഴത്തിന്റെ തൊലി നിലത്തിട്ട് സ്വല്പം പിന്നിലേക്ക് നടക്കുക. പിന്നെ ഒന്നുമറിയാത്തതുപോലെ നടന്ന് വന്ന് പഴത്തൊലിയില്‍ ചവിട്ടി വീഴുക. വെറുതേ വീണാല്‍ പോര, നല്ല ഒറിജിനാലിറ്റി ഉണ്ടാവണം. ഇല്ലെങ്കില്‍ ഒറിജിനാലിറ്റി വരുന്നത് വരെ ഇങ്ങനെ
വീണുകൊണ്ടിരിക്കേണ്ടി വരും. കൂരയും ഇടിച്ച് പെടച്ച് കുത്തി വീഴുന്നത് കാണാന്‍ നല്ല രസമാണ്, ചെയ്യിക്കുന്നവര്‍ക്ക്.

ജിക്സോ പസ്സില്‍: രാഷ്ട്രദീപിക സിനിമയിലെ ലാസ്റ്റ് പേജിലുള്ള പോലത്തെ ഒരു പീസിന്റെ പടം ചെറിയ ചെറിയ പീസുകളാക്കി മുറിക്കുക. അത് ഫാനിന്റെ നേരെ താഴെയുള്ള മേശയില്‍ കൂട്ടി വെച്ച് സീനിയര്‍ ഫാനിന്റെ സ്പീഡ് ഒന്ന് മുതല്‍ അഞ്ച് വരെ ഇഷ്ടമുള്ളത് സെറ്റ് ചെയ്യും. നമ്മള്‍ ചെയ്യേണ്ടതിത്ര മാത്രം: കറങ്ങുന്ന ഫാനിന്റെ താഴെ നിന്നും പീസ് പടം
പൂര്‍വസ്ഥിതിയിലാക്കുക. ഇത് വളരെ ഇന്ററസ്റ്റിങ്ങ് ആയിരിക്കും, കാണുന്നവര്‍ക്ക്.

ഓവറായിട്ട് വെറുപ്പിക്കുന്നവര്‍ക്ക് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ജൂനിയേഴ്സും തിരിച്ച് പണി കൊടുത്തിരുന്നു. കട്ടിലിന് ഇലക്ട്രിക്ക് കണക്ഷന്‍ കൊടുക്കുക, പാലില്‍ തുപ്പുക, ചപ്പാത്തി നിലത്തുരച്ച് കൊടുക്കുക, സീനിയേഴ്സിന് കൊടുക്കുന്ന ഈറ്റബിള്‍സില്‍ സോപ്പ് പൊടി മിക്സ് ചെയ്യുക മുതലായ പലതും. ഹും നെട്ടൂരാനോടാണോടാ കളി?(കട്: മിമിക്സ് ഷോ)

മുഖത്ത് ചിരിയും മനസില്‍ തെറിയുമായി പ്രൊജക്റ്റ് മാനേജരും എഞ്ചീനീയറും പോലെ പറ്റുകാരനും പലചരക്ക് കടക്കാരനും പോലെ ഒരാത്മബന്ധം നിലനിര്‍ത്തി ജൂനിയര്‍-സീനിയര്‍ അങ്ങിനെ അര്‍മാദിച്ച് ജീവിച്ച് പോന്നു.

(തീര്‍ന്നിട്ടില്ല)

[ഡിസ് കൈമള്‍: തുടങ്ങിയപ്പോ ഒടുക്കത്തെ ശുഷ്ക്കാന്തിയും ചോറുണ്ടില്ലെങ്കിലും ബ്ലോഗ് എഴുതണം എന്ന വിചാരവുമായി നടന്ന കാലത്ത് ഓരോ എന്നീസി സംഭവങ്ങളും ചികഞ്ഞെടുത്ത് ഉപ്പും മുളകും ചേര്‍ത്ത് ഒരു നോണ്‍ സ്റ്റോപ്പ് സീരീസ് തന്നെ പെടയ്ക്കണം എന്ന് കരുതി തുടങ്ങിയതാണ്. കാലം മാറി, കമ്പനി മാറി. ചോറിനോടുള്ള കൂറ് കൊണ്ടും കരിയര്‍ ഡെവലപ്പ് ചെയ്തില്ലെങ്കില്‍ കുടുമ്പം കോഞ്ഞാട്ടയാവും എന്നറിഞ്ഞത് കൊണ്ടും ആരംഭശൂരത തുടക്കത്തിലെ കെട്ടടങ്ങി. ഇനിയങ്ങോട്ട്
സമയം കിട്ടുന്നതനുസരിച്ച് തുടരും, മലയെത്ര മറിക്കാന്‍ കിടക്കുന്നു!!!]

Tuesday, October 14, 2008

വരൂ, ബ്ലോഗറോട് സംസാരിക്കൂ...

ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് BBC യും CNN നും പ്രശസ്ത ബ്ലോഗര്‍ ടോംകിഡുമായി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രശസ്ത ഭാഗം ഇങ്ക്ലീഷ് അറിയാമ്പാടില്ലാത്ത ദാരിദ്രവാസികള്‍ക്ക് വേണ്ടി മലയാളത്തില്‍...

ചോദ്യം: എന്തുകൊണ്ടാണ് താങ്കള്‍ കുറേ കാലമായി ബ്ലോഗില്‍ നിന്നും വിട്ട് നിന്നത്?
ഉത്തരം: റേഷന്‍ വാങ്ങാന്‍ കാശ് വേണ്ടെ.ബ്ലോഗും കമന്റുകളും ഒരു കലത്തിലിട്ട് പുഴുങ്ങിയാല്‍ കഞ്ഞിയാവില്ലല്ലോ


ചോ: താങ്കള്‍ ബ്ലോഗ് നിര്‍ത്തിയത് കൊണ്ട് മാത്രം CPM കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി, IT ഫീല്‍ഡ് മൊത്തത്തില്‍ ഡൌണ്‍ ആയി, ഡോളറിന് വിലയിടിഞ്ഞു, മീങ്കാരി ജാനു എലിപ്പനി വന്ന് തീര്‍ന്നു, കപ്പക്കാട്ടിലീപ്പന്റെ തെങ്ങ് ഇടിവെട്ടി പോയി, ബത്തേരിക്കടുത്തൊരു കൊടിച്ചി പട്ടി പള്‍സറ് കേറി ചത്തു. എന്തിനായിരുന്നു ഈ കൊടും ക്രൂരത?

ഉ: ബേസിക്കലി ടൈമില്ലായിരുന്നു ഒന്നിനും. “നായ ഓടിയിട്ടൊരു കാര്യോവില്ല, ഓട്ടം കൊണ്ടൊരു നേട്ടോവില്ല“ എന്ന് പറഞ്ഞപോലെ ആയിരുന്നു അവസ്ഥ.


ചോ: തിരക്കിന് കാരണം?

ഉ: ലോകത്തിലുള്ള സകല വിമാന കമ്പനികള്‍ക്കും കരാറെടുത്ത് വിമാനവും അതിന് വേണ്ട സ്പെയര്‍ പാര്‍ട്സും ഡിസൈന്‍ ചെയ്ത് കൊടുക്കുന്ന ഒരു കമ്പനിയില്‍ നിന്നൊരു ഓഫര്‍. ബോയിങ്ങിനും എയര്‍ ബസിനും വേണ്ടി പുതിയ പുതിയ ഫ്ലൈറ്റുകള്‍ ഡിസൈന്‍ ചെയ്യല്‍, ദിവസോം രണ്ടും മൂന്നും ഫ്ലൈറ്റ് വരെ ഡിസൈന്‍ ചെയ്ത സമയമുണ്ട്.



ചോ: റിയലീ? താങ്കള്‍ എങ്ങനെയാണ് ഒരു വിമാനം ഡിസൈന്‍ ചെയ്യുന്നത്?

ഉ: സിമ്പിളല്ലേ? ഒരു വിമാനത്തിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍: ഒരു A3 ഷീറ്റോ A4 ഷീറ്റൊ (പാസഞ്ചേര്‍സിന്റെ എണ്ണമനുസരിച്ച് എടുകുക) ഒരു റബര്‍ ബാന്‍ഡും ബ്ലേഡും ധാരാളം. സ്കെച്ച് പേന ഉപയോഗിച്ച് നിങ്ങളുടെ ഫ്ലൈറ്റ് കൂടുതല്‍ മനോഹരമാക്കാം



ചോ: താങ്കള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയതോടെ LIC കാരുടെ വരുമാനം കൂടി എന്ന് കേട്ടു?

ഉ: വീട്ടുകാരെങ്കിലും രക്ഷപെട്ടോട്ടെ എന്ന് കരുതി കാണും യാത്രക്കാര്‍.



ചോ: ഇപ്പൊ പിന്നേം ബ്ലോഗ് തുടങ്ങാന്‍ കാരണം?

ഉ: ഇപ്പൊ സ്വന്തമായി ലാപ് റ്റോപ്പും റൂമില്‍ ഇന്റെര്‍നെറ്റും ഉണ്ട് (ജീവിതം പുരോഗമിച്ചു). ഒറ്റക്കാണ് താമസം. സോ...വേറെ പണിയൊന്നുമില്ല. പിന്നെ കാശ് മുടക്കില്ലാതെ പബ്ലിസിറ്റിയും കിട്ടും.



ചോ: വേറെ പണിയൊന്നുമില്ലെങ്കില്‍ വല്ല പറമ്പ് കിളക്കാനെങ്കിലും പൊക്കൂടെ? പത്ത് കാശെങ്കിലും കിട്ടും. മനുഷ്യന് ഉപകാരം ഉള്ള വല്ല കാര്യവും ചെയ്യ് ഹേ..

ഉ: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ലല്ലോ ജീവിക്കുന്നത്. മൊട്ടക്കറീം വേണ്ടെ?


ചോ: ഇനീം തുടര്‍ന്ന് എഴുതുവൊ?

ഉ: എന്തിനാ പോലും?


ചോ: വായിക്കാതിരിക്കാ‍നാ

ഉ: ആക്കല്ലേ, ആക്കല്ലേ...ഒത്തിരി അങ്ങ് ഒണ്ടാക്കല്ലേ. സമയവും സൌകര്യവും കിട്ടിയാ എഴുതും. സൌകര്യമുള്ളവര്‍ വായിക്കുക. സൌകര്യമുള്ളവര്‍ കമന്റിടുക. ആര് വായിച്ചാലും ഇല്ലെങ്കിലും കമന്റിട്ടാലും ഇല്ലെങ്കിലും ഞാനെഴുതും.


ചോ: കലിപ്പിലാണെന്ന് തോന്നുന്നു?

ഉ: അങ്ങനെ തോന്നുന്നത് എന്റെ കുറ്റമല്ല.


ചോ: “വാളെടുത്തവനെല്ലാം വെളിച്ചപ്പാട്, നാലക്ഷരം കൂട്ടി എഴുതുന്നവനെല്ലാം കവി“ ഇതാണിപ്പൊ മലയാള ബ്ലോഗിന്റെ അവസ്ഥ. കൊടകരയും ചില്ലറയും ബെര്‍ളിയും പോലെയുള്ളവരുടെ ചുവട് പിടിച്ച് താങ്കളെ പോലുള്ള ലൊട്ട് ലൊടുക്ക് ബ്ലോഗേര്‍സ് ആണ് ബ്ലോഗിന്റെ നിലവാരം കുറക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

ഉ: ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമ്മുടെ നാട്ടില്‍ യേശുദാസിന് മാത്രം പാട്ട് പാടിയാ മതിയൊ? കൊതുകിനും കാണില്ലേ ക്രിമികടി.


ചോ: താങ്കള്‍ പലയിടത്ത് നിന്നും കോപ്പി അടിച്ച് എഡിറ്റ് ചെയ്താണ് പുതിയ ബ്ലോഗ് ഒപ്പിക്കുന്നതെന്ന് ജനം പറയുന്നതില്‍ എത്ര മാത്രം സത്യമുണ്ട്?

ഉ: പട്ടിയിറച്ചി ചിക്കന്‍ മസാല ഉപയോഗിച്ച് കറി വെച്ചാ ചിക്കന്‍ കറി ആവോ?


ചോ: മനസിലായില്ല...

ഉ: അത് താങ്കളുടെ വിദ്യാഭാസക്കുറവ്


ചോ: നിലവാരം കുറഞ്ഞ തമാശകള്‍ ആണല്ലോ താങ്കളുടെ ബ്ലോഗ് മുഴുവന്‍?

ഉ: നിലവാരം ഉള്ള സാധനങ്ങള്‍ ആണ് താങ്കള്‍ക്ക് വേണ്ടതെങ്കില്‍ പദ്മരാജന്റെയോ എം ടി വാസുദേവന്‍ നായരുടേയൊ ഓ വി വിജയന്റെയോ ബുക്ക് വാങ്ങി വായിക്കണം


ചോ: താങ്കള്‍ ഇങ്ക്ലീഷിലും അഭ്യാസം തുടങ്ങിയെന്ന് കേട്ടു. എന്തിനായിരുന്നു അത്?

ഉ: ഓരോ സമയത്ത് ഓരോ കഴപ്പ്


ചോ: പറ്റുന്ന പണിക്ക് പോയാ പോരെ? അറിയാമ്പാടില്ലാത്ത ഭാഷേലാ എഴുത്തും കുത്തും?

ഉ: എനിക്ക് ഇങ്ക്ലീഷ് അറിയാമ്പാടില്ലെന്ന് പറഞ്ഞവനെ തല്ലണം. എന്റെ നാട്ടില്‍ (ചട്ടിവയലില്‍) എല്ലാരും ഇങ്ക്ലീഷ് ആണ് സംസാരിക്കുന്നത്. വെള്ളമടിച്ച് ചട്ടിവയല്‍ അങ്ങാടീ കെടന്ന് അലമ്പുണ്ടാക്കിയ ഓട്ടോ ഡ്രൈവര്‍ സുരേഷിനോട് തെങ്ങ് കേറുന്ന ചാത്തപ്പന്‍ ചേട്ടന്‍ ഇങ്ങനെയാണ് പ്രതികരിച്ചത് “You hairs, if you drink water, then you have to lie in stomach,
dont go to climb someone's chest” പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് “എടാ മ‌‌‌__രുകളെ വെള്ളമടിച്ചാല്‍ വയറ്റി കിടക്കണം, വല്ലോന്റെം നെഞ്ചത്ത് കേറാന്‍ പോവരുത്“ എന്നാണ്. എന്തിന് പശൂനെ കറക്കാന്‍ വരുന്ന തങ്കമണി “I am going to rotate the cow” എന്ന് പറയുന്നത് കേട്ടാണ് ഞാന്‍ ദിവസവും എണീറ്റിരുന്നത്.


ചോ: ബാങ്ക്ലൂരിലെ ഏറ്റവും വല്യ തമാശക്കാരന്‍ താങ്കളാണെന്ന് കേട്ടു?

ഉ: ശരിയായിരിക്കും. Humour Science ആയിരുനു കോളേജില്‍ എന്റെ മെയിന്‍.


ചോ: മൈസൂറില്‍ വളരെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടാണ് ജീവിച്ചിരുന്നതെന്നും ഇപ്പൊ ഭയങ്കര ജാഡയാണെന്നും കേട്ടു?

ഉ: മൈസൂറില്‍ ഞാന്‍ തറയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നെന്റെ കയില്‍ കാശുണ്ട്. കട്ടില് വാങ്ങി. അതുകൊണ്ടെനിക്ക് “ഡൌണ്‍ റ്റു എര്‍ത്ത്“ ആവണ്ട ആവശ്യമില്ല.


ചോ: ഓണ്‍സൈറ്റ് കിട്ടിയതോടെ നിങ്ങള്‍ ആവശ്യത്തിലധികം ഫോട്ടോസ് ഓര്‍കുട്ടില്‍ അപ് ലോഡ് ചെയ്ത് ആള്‍ക്കാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കുകയും അത് മൂലം ബാങ്ക്ലൂരില്‍ പകുതിയിലധികം പേര്‍ക്ക് ഉറക്കം വരെ നഷ്ടപ്പെട്ടെന്ന് കേട്ടു?

ഉ: അഹങ്കരിക്കുക എന്നത് ഓണ്‍സൈറ്റുകാരുടെ ജന്മാവകാശമാണ്. ഓരോ ഫോട്ടോ എടുക്കുമ്പോഴും ഓര്‍കുട്ട് മാത്രമായിരുന്നു എന്റെ മനസില്‍. പിന്നെ എനിക്കൊന്നേ പറയാനുള്ളൂ “ഓണ്‍സൈറ്റ് കിട്ടിയവരേയും വിമാനത്തില്‍ കയറി പോയവരെയും പോയവരെയും ബഹുമാനിക്കാന്‍ പഠിക്ക്.“


ചോ: വിവാഹത്തെപറ്റി?

ഉ: കഴിക്കണമെന്നുണ്ട്


ചോ: പിന്നെന്താ ഒരു താമസം?

ഉ: സത്യം പറയാമല്ലോ ബാങ്ക്ലൂരിലെ സകല പെമ്പിള്ളേരും എന്നെ കെട്ടണമെന്നും പറഞ്ഞ് പുറകേ നടക്കുകയാണ്. ഞാനാകെ കണ്‍ഫ്യൂഷനിലാ.


ചോ: ഫാവി ഫാര്യയേപറ്റിയുള്ള സങ്കല്പം?

ഉ: ഐശ്വര്യ റായീടെ അത്ര സൌന്ദര്യമില്ലെങ്കിലും കത്രീന കൈഫിനെകാലും ഒട്ടും കുറയരുത്.


ചോ: അത് വല്ലതും നടക്കുവോ?

ഉ: ഏത്?


ചോ: അല്ല, കത്രീന കൈഫിനെ കെട്ടുന്നത്
ഉ: വല്ലവനും കൈയിട്ട് കുഴച്ച ചോറ് ഞാന്‍ ഉണ്ണാറില്ല!!!

ചോ: നസ്രാണികള്‍ പൊതുവേ സ്ത്രീധനത്തോട് ആക്രാന്തം ഉള്ള ടീമാണെന്ന് ആക്ഷേപമുണ്ടല്ലൊ. എന്താണ് താങ്കളുടെ നിലപാട്?

ഉ: സ്ത്രീധനത്തോട് എനിക്ക് തീരെ യോജിപ്പില്ല. വളരെ പ്രാക്രുതമായ ഒരേര്‍പ്പാടല്ലേ അത്? പക്ഷെ ഷെയര്‍. അത് കിട്ടിയിരിക്കണം. പത്ത് ലക്ഷവും ഹോണ്ട സിറ്റിയും ആണ് ഇപ്പൊഴതെ മാര്‍കറ്റ് വില. പെണ്ണ് രണ്ട് പെറ്റതാണെങ്കിലും കാശ് രൊക്കം കിട്ടിയിരിക്കണം. കാശുള്ളവന്‍ വെട്ടുവേം വിഴുങ്ങുവേം അതില്ലാത്തോന്‍ ഞൊട്ടുവേം ഞൊണയുവേം ചെയ്യും. ഏത് കോത്താഴതെ ത്രേസ്യ എന്തൊക്കെ പറഞ്ഞാലും.


ചോ: എന്താണ് താങ്കളുടെ ഹൈറ്റിന്റെ രഹസ്യം?

ഉ: ഒരു കാലത്ത് റബ്ബറിന്റെ വില വല്ലാണ്ട് ഇടിയുകയും വെട്ടുകാരന്റെ കൂലിക്കുള്ള കാശ് പോലും കിട്ടാതെ വരുന്ന അവസ്ഥയുണ്ടായിരുന്നു. അപ്പൊ റബര്‍ പാലും കോമ്പ്ലാനും കുടിച്ച് വീട്ടിന് മുന്നിലെ മാവില്‍ തൂങ്ങി കിടക്കുമായിരുന്നു. ഐ ആം എ കോമ്പ്ലാന്‍ ബോയി യൂ നോ?


ചോ: എന്താണ് താങ്കളുടെ ഫ്യൂച്ചര്‍ പ്ലാന്‍സ്?

ഉ: ഇനി കുറച്ച് നേരം കിടന്നുറങ്ങണം. വൈകിട്ട് എണീറ്റ് പറ്റിയാ ഒരു പടം കാണാന്‍ പോവും. എന്നിട്ട് ഭക്ഷണം കഴിച്ച് വീണ്ടും കിടന്നുറങ്ങും. അതാണെന്റെ ഭാവി പരിപാടി.


ചോ: താങ്കള്‍ ഇത്രയും പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടൊ?

ഉ: കുച്ച് നഹി

Thursday, April 5, 2007

എന്നീസീ ചരിതം (ഭാഗം മൂന്ന്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം രണ്ട്) റെഫര്‍ ചെയ്യുക]

പൊതുവെ ബാങ്ക്ലൂരിലെ പുലരികളില്‍ ഒടുക്കത്തെ തണുപ്പാണ്. ഓഗസ്റ്റ് മാസവും ഒരു “എക്സപക്ഷന്‍” ആയിരുന്നില്ല. സൂര്യന്‍ പോലും ഇന്ന് ഉദിക്കണൊ, കുറച്ച് താമസിച്ച് ഉദിച്ചാലോ? പണ്ടാറം ഇന്നും ഉദിക്കണമല്ലോ എന്നാലോചിച്ചിരിക്കുന്ന സൂര്യോദയത്തിനും മുന്‍പ്, ദൈവം ഗോള്‍ഡ് ഫ്ലേക് കിങ്ങ്സ് വലിച്ച് വിട്ടതു പോലുള്ള കോടമഞ്ഞ് പുതച്ച എന്നീസി ക്യാമ്പസില്‍ നിലാവത്തഴിച്ചുവിട്ട കോഴികളെപോലെ ഒരു പറ്റം വിദ്യാര്‍ദ്ധികള്‍ ബോയ്സ് ഹോസ്റ്റലിന് മുന്‍പിലുണ്ടാവും.

ഈ തണുപ്പത്ത് ചുരുണ്ട് കൂടി മൂടിപ്പുതച്ച് കിടന്നുറങ്ങാനുള്ളതിന് പകരം മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി “ഹെല്‍ത്ത് റണ്ണെ“ന്നും പറഞ്ഞ് ജൂനിയര്‍ പുള്ളന്മാരെ ക്യാമ്പസിന് ചുറ്റും ഇട്ടോടിക്കും. പണ്ടാരകാലന്മാര്‍. ലെവന്മാര്‍ക്ക് സുഖമായി കിടന്നുറങ്ങിക്കൂടെ. ഇങ്ങനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നവനേയും അവന് ജന്മം നല്‍കിയവരേയും അമര്‍ഷം തെല്ലും പുറത്തുകാണിക്കാതെ(“വെറുതെ എന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെക്കുന്നെ?”) പ്രാകി മനസ്സില്‍ തെറിയും വിളിച്ച് തുടങ്ങുന്നു എന്നീസിയിലെ എന്റെ ആദ്യ സു-പ്രഭാതം. ഈ സുപ്രഭാതം അത്ര സുഖകരമായ പ്രഭാതം
ഒന്നുമായിരുന്നില്ല.

നേരം പരപരാന്ന് വെളുക്കുന്നതിനും മുമ്പ് അഞ്ചഞ്ചരമണിയോടെ ഓട്ടം തുടങ്ങും. ബോയ്സ് ഹോസ്റ്റലിന് മുമ്പീന്ന് തുടങ്ങി ഗേള്‍സ് ഹോസ്റ്റലിനു മുമ്പിലൂടെ ഇമ്പാക്റ്റ് ബില്‍ഡിങ്ങ്, ക്യാന്റീന്‍, അഡ്മിനിസ്റ്റ്രേഷന്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് മുതലായ സ്ഥലങ്ങല്‍ കവറ് ചെയ്യണം. ഒരു റൌണ്ട് അടിച്ചാല്‍ ഏതാണ്ട് എഴുന്നൂറ് മീറ്റര്‍ കവറ് ചെയ്തിട്ടുണ്ടാവും.

“അടാ റണ്‍ ഡാ....റണ്‍ ഫാസ്റ്റര്‍...”എന്നലറിക്കൊണ്ട് മുന്‍പിലൊരു സീനിയര്‍ ചേട്ടന്‍ പായുന്നുണ്ടാവും. കുറച്ച് ഉശിര് കൂടുതലുള്ളവര്‍ സ്വന്തം സ്റ്റാമിന “പ്രൂവ്” ചെയ്യാന്‍ ഒരവസരം കിട്ടിയെന്ന സന്തോഷത്തില്‍ “0-60kms വെറും 5 സെക്കന്റില്‍” എന്ന് പരസ്യത്തിലൊക്കെ കാണുന്ന പോലെ നൂറ്റമ്പത് സീ സീ ബൈക്കിന്റെ പിക്കപ്പായിരിക്കും. മറ്റുള്ളവരെയൊക്കെ “ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ” എന്ന ഭാവേന അഹങ്കാരത്തോടെ ഓവര്‍ടേക് ചെയ്യും. കഷ്ടിച്ച് ഒരു റൌണ്ട് “ഇനീഷ്യല്‍” പിക്കപ്പില്‍ കമ്പ്ലീറ്റ് ചെയ്യുമ്പോഴേക്കും ലെവന്മാരുടെ സ്റ്റാമിന “ഡ്രാസ്റ്റിക്കലി” ഇടിഞ്ഞ് പരിപ്പിളകി പോവുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാവും.

ഈ ഓട്ടം ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഏത് നിമിഷവും കൊളാപ്സാവാം എന്ന് തോന്നുന്നവര്‍ക്ക് രക്ഷപെടാന്‍ ദൈവം രണ്ട് വഴികള്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. ഒന്ന് ഇമ്പാക്റ്റ് ബില്‍ഡിങ്ങിനടുത്തുള്ള ഒരു റ്റോയ് ലറ്റ്. അടുത്തത് അഡ്മിനിസ്ട്രേഷനിലുള്ള റ്റോയ് ലറ്റും. ഈ ഓട്ട കൂട്ടത്തില്‍ നിന്നും മുങ്ങി ഇതിലേതെങ്കിലും ഒന്നില്‍ കയറി പറ്റിയാല്‍ അന്നത്തെ ഹെല്‍ത്ത് റണ്‍ കയിച്ചിലാക്കാം.

ഗഫൂര്‍കാ ദോസ്തിന്റെ ദുബൈലേക്കുള്ള ചരക്കുകപ്പലില്‍ കയറി രക്ഷപെടുന്നതിനേക്കാളും റിസ്കാണ് ഇങ്ങനെ മുങ്ങാന്‍ ശ്രമിക്കുന്നത്. കാരണം ഇങ്ങനെ മുങ്ങുന്നവരെ കുശാഗ്രബുദ്ധിയോടെ പിടിച്ച് ഒരു പ്രത്യേക ട്രീറ്റ്മെന്റ് സീനിയേഴ്സ് നല്‍കാറുണ്ട്.

“ഡക്ക് വാക്ക്’“ അഥവാ അന്നനട.

തമിഴ് നാട്ടില്‍ കൂടി ട്രയിന്‍ യാത്ര ചെയ്യുമ്പൊ സമാന്തര ട്രാക്കുകളിലും കുറ്റിക്കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ ആള്‍ക്കാര്‍ വെറുതെ കുത്തിയിരിക്കുന്നുണ്ടാവും. അതെന്തിനാണെന്ന് പറഞ്ഞാല്‍ എന്റെ ബ്ലോഗ് സ്പോട്ട് നാറും. കാരണം എന്തുമാവട്ടെ അങ്ങിനെ കുത്തിയിരിക്കുക. ദെന്‍ രണ്ട് കൈകളും കാലിനിടയിലൂടെ ഇട്ട് തലക്ക് മുകളില്‍ കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. ഇപ്പൊ നിങ്ങല്‍ ഒരു പെര്‍ഫക്റ്റ് സ്ഫീയര്‍ ഷേപ്പിലായിട്ടുണ്ടാവും. ഈ പൊസിഷനില്‍ ക്യാമ്പസ് ഒരു പ്രാവശ്യം വലം വയ്ക്കുക. ഇതിന്റെ സുഖം അതനുഭവിച്ചര്‍ക്ക് മാത്രമേ മനസിലാവൂ.

ദീര്‍ഘദൂര ട്രയിനുകളില്‍ സ്റ്റേഷന് സ്റ്റേഷന് TTE മാറിക്കയറുന്നതുപോലെ നമ്മളെ ലീഡ് ചെയ്യുന്ന ചേട്ടായിമാര്‍ സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യം മുതല്‍ അവസാനം വരെ ഓടാന്‍ വിധിക്കപെട്ടവര്‍ നമ്മള്‍ മാത്രം. ഓടിച്ച് ഓടിച്ച് വശം കെടുമ്പൊ ട്രയിന്റെ എഞ്ചിന്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വലം വെച്ച് നില്‍ക്കും.ഗാര്‍ഡ് പൊസിഷനിലുള്ള ഞാനും സ്റ്റേഷന്‍ പിടിച്ചാല്‍ അടുത്ത അഭ്യാസം തുടങ്ങുന്നതിന് മുമ്പ് ‘റ’ പൊസിഷനില്‍ നിന്ന് പത്ത് മിനിറ്റ് ശ്വാസം വിടാം.

ഈ സമയത്ത് ശ്വാസോച്ഛ്വാസ്വത്തിന്റെ “ഫ്രീക്യൊന്‍സി” മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തുകയും അക്കാരണം കൊണ്ടു തന്നെ “ഹു...ഹൂ...ഹു...ഹൂ...ഹാവു...ഹാ‍ാ‍ാ‍ാവൂ‍...“എന്നൊരു എക്കൊ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ മുഴങ്ങി കേട്ടിരുന്നു. ആരുടെയെങ്കിലും ഈസീജി ഈ സമയത്ത് എടുത്ത് അത് 10.0 ഭൂമികുലുക്കം മെഷര്‍ ചെയ്യുന്ന റിച്ചര്‍ സ്കെയിലിന്റെ ഗ്രാഫുമായി “വ്യത്യാസം കണ്ടുപിടിക്കുക” എന്നും പറഞ്ഞ് കൊടുത്താല്‍ അതൊരു ചലെഞ്ചിങ്ങ് റ്റാ‍സ്ക് ആയി കണക്കാക്കാവുന്നതാണ്.

രണ്ട് കാലുകളും പരമാവധി “ഒബ്റ്റ്യൂസ്” ആങ്കിളില്‍ വിടര്‍ത്തി കുനിഞ്ഞ് നിന്ന് വലത്തേകൈയുടെ അങ്ങേയറ്റം ഇടത്തേക്കാലിന്റെ പെരുവിരലിലും ഇടത്തേകൈയുടെ അങ്ങേയറ്റം വലത്തേക്കാലിന്റെ പെരുവിരലിലും മുട്ടിക്കുക, കൈകള്‍ രണ്ടും അരയ്ക്ക് ഫിറ്റ് ചെയ്ത് കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, കുത്തിയിരിക്കുക എഴുന്നേല്‍ക്കുക, നിവര്‍ന്ന് നിന്ന് തല പുറകോട്ട് ചരിച്ച് ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം, ആന്റി ക്ലോക്ക് വൈസ് പത്ത് പ്രാവശ്യം ചുറ്റിയ്ക്കുക. അരക്കെട്ട്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാല്‍ പാദം എന്നു വേണ്ട ചുറ്റിയ്ക്കാന്‍ പറ്റുന്ന് ശരീര ഭാഗങ്ങളെല്ലാം മേല്‍ പറഞ്ഞത് പോലെ ചുറ്റിയ്ക്കുക. വേറുതെ കിടന്ന് ചാടുക, ചാടി തിരിയുക. ഇങ്ങനെ പോവുന്നു എക്സര്‍സൈസസ്.

മേല്‍ പറഞ്ഞ സംഭവങ്ങളെല്ലാം കഴിയുമ്പോഴേക്കും 6:55 ആയിട്ടുണ്ടാവും. അഥവാ ആയിട്ടില്ലെങ്കില്‍ 6:55 ആവുന്നതുവരെ വെറുതെ എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. 06:55:00 IST ആവുമ്പൊ “നിങ്ങളെല്ലാവരും കൂളിച്ച് കുട്ടപ്പന്മാരും/കുട്ടപ്പിമാരുമായി 07:10:00 IST ക്ക് പ്രഭാത ഭക്ഷണത്തിനായി റെഡിയാവുക” എന്ന ഓര്‍ഡര്‍ വരും.

കേട്ടപടി കേള്‍ക്കാത്ത പടി എല്ലാം കൂടി ഒറ്റ പാച്ചിലാണ്. 40 ആണ്‍കുട്ടികള്‍ക്ക് കുളിക്കാനും പ്രഭാത കര്‍മങ്ങല്‍ നിര്‍വഹിക്കാനും കൂടി മൂന്ന് കുളിമുറിയും മൂന്ന്‍ റ്റോയ് ലറ്റും. അനുവദിച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റും. കഷ്ടിച്ച് എട്ടടി നീളവും എട്ടടി വീതിയുമുള്ള ഒരു കൂളിമുറിയില്‍ പത്ത് പേരൊരുമിച്ച് കുളിച്ചാലും ഈ പ്രൊജക്റ്റ് അലോട്ടഡ് ടൈമില്‍ കമ്പ്ലീറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഹോസ്റ്റലിലെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ എഞ്ചിനീയറിങ്ങില്‍ വന്ന പാകപ്പിഴകൊണ്ട് മുകളിലത്തെ രണ്ട് നിലകളിലെ കുളിമുറികളില്‍ നിന്നുമുള്ള “ശുദ്ധജലം” താഴത്തെ കുളിമുറിയില്‍ വന്ന് കെട്ടികിടക്കുമായിരുന്നു. “ആറാട്ട് കടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നീരാട്ടിനിറങ്ങുന്നു ഞാന്‍” എന്നൊരു പാട്ടൊക്കെ മൂളി ഞാനും ഒരു ഗ്രൂപ്പ് കുളി കുളിക്കും.ആരെങ്കിലും ഒരാള്‍ ഷവര്‍ തുറന്നാല്‍ നേരിട്ടും ഗ്രൂപ്പില്‍ കുളിക്കുന്നവരുടെ ദേഹത്ത് തട്ടി തെറിച്ചും എല്ലാവരുടേയും ദേഹം 90 ശതമാനം നനഞ്ഞ് കഴിഞ്ഞാല്‍ ആരുടെയെങ്കിലും സോപ്പ് കൈമാറി കൈമാറി എന്റെ കൈയില്‍ എത്തും. അതോണ്ട് ഞാന്‍ ഭദ്രമായി വാങ്ങിച്ച ലൈഫ് ബോയ് ഗോള്‍ഡ് ലാഭം.

ഇരുപത് ലിറ്ററിന്റെ ചുവന്ന ബക്കറ്റില്‍ വെള്ളം നിറച്ച് കപ്പില്‍ വെള്ളം കോരി മൂന്നു പ്രാവശ്യമായി ശരീരം നൂറ് ശതമാനം നനഞ്ഞു എന്നുറപ്പാക്കിയാല്‍ മാത്രം സോപ്പ് തേച്ചും അല്ലെങ്കില്‍ പഞ്ചായത്തിന്റെ കാശ് കൊണ്ട് പറമ്പ് നനയ്ക്കാനെന്നും പറഞ്ഞ് കുത്തിയ പറമ്പിന്റെ വടക്കേ അറ്റത്തുള്ള കൂളത്തില്‍ പോയി മുങ്ങിയും പൊങ്ങിയും നീന്തിയും മതിയാവും വരെ ആര്‍ഭാടമായി അര്‍മാദിച്ച് മുങ്ങി കുളിച്ചിരുന്ന ഞാന്‍.

എന്റെയൊരു ഗതികേട്....അല്ലാതെന്തു പറയാന്‍?

“ബലാല്‍ക്കാരത്തിനിരയാകുമെന്നുറപ്പായാല്‍ അതംഗീകരിച്ച് ആസ്വദിച്ച് കൊള്ളുക” എന്ന് പണ്ടേതോ തത്വചിന്തകന്‍ പറഞ്ഞത് അഗീകരിച്ച് ഈ വക “ട്രീറ്റ്മെന്റ്സ്“ നോട് ഞാന്‍ പൊരുത്തപെട്ട് തുടങ്ങിയിരുന്നു.

ഇങ്ങനെയൊന്നും കൂളിക്കാന്‍ അവസരം ലഭിക്കാത്തവരും കൂളിച്ചാല്‍ ദേഹത്തെ ചെളി പോകുമെന്നും പരീക്ഷക്ക് തോല്‍ക്കുമെന്നുമൊക്കെ ഭയപ്പെടുന്നവര്‍ പല്ല് തേക്കുന്നിടത്ത് നിന്ന് രണ്ട് കൈയിലും വെള്ളം ശേഖരിച്ച് തലമുടി “വെറ്റാ”ക്കി ഒരു ഡ്യൂപ്ലികേറ്റ് കുളിയും പാസാക്കും.

കുളിച്ച് റെഡിയായി തേച്ച് മിനുക്കിയ ഷര്‍ട്ടും പാന്റുമൊക്കെയിട്ട് ബ്രേക് ഫാസ്റ്റിന് പോകാനായി ലൈനായി നില്‍ക്കുകയാണ്. എന്റെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന ഒരു എറണാകുളം കാരന്‍ “ഗുഡ് മോണിങ്ങ് സര്‍” എന്ന് വിഷ് ചെയ്തു. എന്നെയല്ല....അതിലെ പോയ ഒരു സീനിയറെ. അവന്റെ വിഷ് കേട്ട് മുന്നിലോട്ട് നീങ്ങിക്കൊണ്ടിരുന്നവന്‍ സഡന്‍ ബ്രേക്കിട്ട് നിന്ന് റിവേഴ്സെടുത്ത് എന്റെ മുന്നില്‍ വന്ന് നിന്നു. അവന്‍ മുകളിലേക്കും ഞാന്‍ താഴേക്കും നോക്കി. കാരണം ഹയിറ്റ് വ്യത്യാസം. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. കാരണം ഞാന്‍ അവനെ വിഷ് ചെയ്തിട്ടില്ലായിരുന്നു. “ഗുഡ് മോണിങ്ങ് സര്‍” ഞാന്‍ അവനെ വിഷ് ചെയ്തു. അവന്‍ ഫസ്റ്റ് ഗിയറിട്ട് മെല്ലെ ക്യാന്റീനിലേക്ക് നീങ്ങി. പിറകെ ഞങ്ങളും.
(തുടരും)
--------------------------------------------------
ഡെഡിക്കേഷന്‍:
ഞാന്‍:ഹലോ മാഷെ, നിങ്ങളോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.
മറ്റൊന്നുമല്ല.
“കലക്കി.... നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഞാന്‍ വായിച്ചു. സമ്മതിക്കണം.“
നിങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ഒരു ബ്ലോഗ് തുടങ്ങി. ജനം പറയുന്നു ഫുള്ള് മണ്ടത്തരങ്ങളാണെന്ന്.
“ജനം പറയുന്നു,
അവരെന്തു പറയുന്നു,
അവരെന്തും പറഞ്ഞോട്ടെ“ അല്ലെ മാഷെ?
സൊ ഞാന്‍ പറഞ്ഞ് വരുന്നത് സമയം കിട്ടുമ്പൊ ആ വഴിയ്ക്കൊക്കെ ഇറങ്ങുക.

വിശാലന്‍:ഡേയ് ചുള്ളന്‍,യുവര്‍ ബ്ലോഗ് ഞാന്‍ ചെക്ക് ചെയ്തു. രസിച്ചു വായിച്ചു. സൂപ്പര്‍ ആയിട്ടുണ്ട്
സൂപ്പര്‍. എനിക്കു വളരെ വളരെ ഇഷ്ടായി. കീപ്പ് പോസ്റ്റിങ്ങ്.

ഞാ: താങ്ക് യൂ....താങ്ക് യൂ....നിങ്ങളാണെന്റെ ബ്ലോഗിലെ ഗുരു.

വി: എവിടെ വെറ്റിലയും അടക്കയും?

{ഇത് ഞാനും “വിശാലമനസ്കനെ“ന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സജീവേട്ടനും (കൊടകര പുരാണത്തിന്റെ ഗ്രന്ഥകര്‍ത്താവ്) തമ്മില്‍ “ഓര്‍കുട്ടെ”ന്ന സ്ഥലത്ത് വച്ച് കണ്ട് മുട്ടിയപ്പൊ നടന്ന സംഭാഷണത്തില്‍ നിന്ന്}വെറ്റിലയും അടക്കയുമൊന്നും എവിടെ മൈസൂറില്‍ കിട്ടുമെന്നു തോന്നുന്നില്ല. അതോണ്ട് ഈ കഥ ഞാന്‍ എന്റെ ബ്ലോഗ് ഗുരു വിശാലമനസ്കന് ഗുരുദക്ഷിണയായി ഡെഡിക്കേറ്റ് ചെയ്യുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചയില്‍ ചെറിയ ഒരു കരിയര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാമുണ്ടായിരുന്നതുകൊണ്ട് ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

Friday, March 23, 2007

ബാല്ല്യം സുന്ദരം (പാര്‍ട്ട് വണ്‍)

കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ച് പോവാത്ത, മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ചികഞ്ഞെടുത്ത ചില ബാല്ല്യ കാല സ്മരണകളിലേക്ക്.....

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനകാലഘട്ടം. “ചൈല്‍ഡ് ലേബര്‍“ അഥവാ ബാലവേലനിരോധനം എന്നൊരു കണ്‍സപ്റ്റ് ഇമ്പ്ലിമെന്റ് ചെയ്യുന്നതിനും വളരെ മുന്‍പ്. പശുവിനെ തീറ്റുക, മുറ്റത്തെ പുല്ല് പറിക്കുക, കശുവണ്ടി പെറുക്കുക, ഇഞ്ചി,മഞ്ഞള്‍,കപ്പ മുതലായവ നടുക, അടയ്ക്ക പെറുക്കുക, പൂച്ചെടികള്‍ നനയ്ക്കുക മുതലായ ‘ഭാരിച്ച‘ ജോലികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടി വന്ന എന്റെ ബാല്യകാലം.

ഇതില്‍ പശുവിനെ തീറ്റുക എന്നു വെച്ചാല്‍ നല്ല ഇളം പുല്ല് നോക്കി പറിച്ച്, സ്പൂണില്‍ വച്ച്
“ഇതു കഴിക്കെടി പശുമോളെ”
“നീ ഇത് കഴിച്ച് മുട്ടനാകണമെടാ മൂരികുട്ടാ”
എന്നൊക്കെ പറഞ്ഞ് അതിന്റെ അണ്ണാക്കിലേക്ക് വച്ച് തള്ളേണ്ട ആവശ്യമൊന്നുമില്ല. അതിന് വേണ്ടത് അതു തന്നെ നക്കി തുടച്ച് തിന്നോളും.

പിന്നെ പശുവിനെ “തീറ്റുക” എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത്?

വിളഞ്ഞ പശുക്കള്‍ നമ്മളോട് വിളച്ചിലെടുക്കാതിരിക്കാന്‍ അതിന്റെ മൂക്ക് തുരന്ന് ഒരു കയറിട്ട് ആ കയറും അതിന്റെ കഴുത്തിന് ചുറ്റി വേറൊരു നീളമുള്ള കയറും കൂടി ഇട്ടിട്ടാണ് പശുവിനെ കണ്ട്രോളില്‍ നിര്‍ത്തുന്നത്. പശുവിനെ തീറ്റുക എന്ന് വെച്ചാല്‍ ഈ നീളമുള്ള കയ്യറ് ഊരി അതിനെ സ്വധേഷ്ടം മേയാന്‍ വിടുക. അങ്ങിനെ പശുവിനെ ഫുള്‍ ഫ്രീയായി വിടുമ്പൊ കപ്പ,വാഴ,ചേന മുതലായ ഇടവിളകള്‍ നശിപ്പിക്കാതെ നോക്കുക, അയല്‍വക്കത്തെ പറമ്പിലേക്ക് നുഴഞ്ഞ് കയറാനുള്ള പശുവിന്റെ തൊന്ന്യാസ
ടെണ്ടന്‍സികള്‍ തടയുക മാത്രമാണ് പശുവിനെ തീറ്റല്‍ കൊണ്ടുദ്ദേശിക്കുന്നത്. പശുവിനറിയില്ലല്ലോ തോടിനപ്പുറത്തെ അപ്പച്ചന്‍ ചേട്ടന്റെ പറമ്പിലെ പുല്ല് തനിക്കവകാശപ്പെട്ടതല്ലെന്ന്.

പിന്നെ കന്നുകാലികളെ തീറ്റാനെന്നും പറഞ്ഞ് പിള്ളേരെ പറമ്പിലേക്ക് പറഞ്ഞ് വിടാന്‍ വീട്ടുകാര്‍ക്ക് മറ്റൊരു കാരണം കൂടി ഉണ്ട്. അവധി ദിവസമാണെങ്കില്‍ സ്വന്തം വീട്ടിലെ പിള്ളേരുടെ കളക്ഷന്‍ കുറവായതുകൊണ്ട് അയല്‍ വക്കത്തെ വീടുകളിലെ വിളഞ്ഞ സന്താനങ്ങളും എന്റെ വീട്ടിലെത്തുമായിരുന്നു. ഈ പിള്ളേരു പട എല്ലാം കൂടി ചേര്‍ന്നാല്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് ഭയങ്കര
സ്വയിര്യ കേടാണ്. കാരണം ഒച്ചപ്പാട് തന്നെ. കാക്കകൂട്ടില്‍ കല്ലെടുത്തിട്ടതുപോലെയാണ്. അതോണ്ട് രാവിലത്തെ കാപ്പി കുടി കഴിഞ്ഞാല്‍
“ഇനി ഇവിടെക്കിടന്ന് ഒരെണ്ണം ഒച്ചയെടുത്ത് പോകരുത്...എല്ലാം കൂടി പറമ്പില്‍ പോയി പശൂനെ തീറ്റിക്കോണം” എന്ന ഓര്‍ഡര്‍ വരും.

അങ്ങിനെ ഒരു അവധി ദിവസം ഞാനും എന്റെ സ്വന്തം കൂടപിറപ്പും ഒരു “കസിന്‍” വക കൂടപിറപ്പും പിന്നെ അയല്‍ വക്കത്തെ “ക്യാന്‍ഡിഡേറ്റ്സെ”ല്ലാം കൂടി ഒരു ചുവന്ന പശുവും അതിന്റെ കിടാവും ആ ചുവന്ന പശുവിന്റെ പിന്‍ തലമുറക്കാരിയായ വേറൊരു പുള്ളി പശുവും അതിന്റെ കിടാവും ചേര്‍ന്ന ജന്തു വര്‍ഗത്തില്‍ പെട്ട നാലു പേരും മനുഷ്യകുഞ്ഞുങ്ങളായ ആറു പേരും ജന്തുവര്‍ഗത്തെ തീറ്റാനായി വീടിനു താഴെയുള്ള പൊയിലിനടുത്ത് എത്തി. വീട്ടില്‍ നിന്നും ഒരു കൈയേറു ദൂരം മാത്രം.

ഇങ്ങനെയുള്ള അവസരങ്ങളില്‍ പശുവിനോട് “നിനക്കിഷ്ടമുള്ളതെന്തും പോയി തിന്ന് വയറ് നറച്ചോളൂ“ന്നും പറഞ്ഞ് അതിനെ അഴിച്ച് വിടും. ശേഷം കള്ളനും പോലീസും, ഓടിച്ച് പിടുത്തം, ഏറ് പന്ത്, കുഴി പന്ത്, തലമ, സാറ്റ് കളി, കുട്ടിയും കോലും എന്നീ ഐറ്റംസില്‍ ഏതെങ്കിലും ഒന്ന് ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തിരഞ്ഞെടുത്ത് കളിക്കും. ക്രിക്കറ്റിനൊന്നും അന്ന് അത്ര പ്രശസ്തി ഇല്ലായിരുന്നു. അങ്ങിനെ അന്ന് സാറ്റ് അഥവാ ഒളിച്ച് കളിക്കാന്‍ തീരുമാനിച്ചു.

സാറ്റ് കളിയുടെ ശാസ്ത്രീയ വശങ്ങളിലേക്ക്....[സാറ്റ് കളിയുടെ നിയമങ്ങളും ചട്ടങ്ങളും വിശദമായി പറയാനാണെങ്കില്‍ കുറെ ഉണ്ടാവും. അതൊണ്ട് നിങ്ങള്‍ക്ക് സാറ്റ് കളിയേക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ “ഗൂഗിളി”ല്‍ പോയി സേര്‍ച്ച് ചെയ്തോളൂ. അവിടെ നിങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ “വിക്കിപീഡിയ”യില്‍ ട്രൈ ചെയ്യു. അവിടെയും ഇല്ലെങ്കില്‍ “സാറ്റ് കളി” എന്നൊരു “ടോപിക്” നമുക്ക് തുടങ്ങാം]

എന്തൊക്കെയാണെങ്കിലും മനുഷ്യന് മുങ്ങാനും മുങ്ങിയിരിക്കുന്നവനെ പൊക്കാനും നല്ല പ്രാക്റ്റീസ് നല്‍കുന്ന ഒരു കളിയാണീ സാറ്റ് കളി. എന്തുകൊണ്ടൊ അന്താരാഷ്ട്ര പ്രാധാന്യം നേടാന്‍ ഈ കളിക്ക് സാധിക്കാതെ പോയി. ആര്‍ക്കറിയാം ചിലപ്പൊ അടുത്ത ഒളിമ്പിക്സില്‍ ഒരു “സാറ്റ് കളി ടീം” തന്നെ ഇന്ത്യക്കുണ്ടായേക്കാം.

അപ്പൊ മേല്‍ പറഞ്ഞ സാറ്റ് കളി പറമ്പില്‍ തകര്‍ക്കുകയാണ്. എന്റെ കസിന്‍ ഒന്നു മുതല്‍ അമ്പത് വരെ എണ്ണികൊണ്ടിരിക്കുന്നു. ഞാന്‍ ഓടി പറമ്പ് നനയ്ക്കുന്ന അര ഇഞ്ചിന്റെ ഹോസ് വളച്ച് വച്ചിരിക്കുന്നതിന്റെ നടുവിലൊളിച്ചു. ബാക്കിയുള്ളവര്‍ കയ്യാലയ്ക്കു താഴെ, മാവിന്റെ മുകളില്‍, പശുവിന്റെ പിന്നില്‍, തോടിന്റെ സൈഡില്‍, പാറയ്ക്ക് പിറകില്‍ മുതലായ സ്ഥലങ്ങളിലേക്ക് “അബ്സ്കോണ്ടിങ്ങ്” ആയി.

അപ്പൊ വീട്ടു മുറ്റത്ത് നിന്ന് ആരൊ “പിള്ളേരെ ദേണ്ടെ പുതിയ ബാലരമ വന്നിട്ടുണ്ട്” എന്നു വിളിച്ച് പറയുന്നു.

കേള്‍ക്കേണ്ട താമസം ഞാന്‍ സാറ്റ് കളിയുടെ സ്പിരിറ്റ് ഒക്കെ മറന്ന് ചാടിയെണീറ്റ് വീട്ടിലേക്കോടി.

“തൊംസൂട്ടി സാറ്റേ....” ന്നും പറഞ്ഞ് കസിന്‍ സാറ്റ് കുറ്റിയായ തെങ്ങിന്‍ ചുവട്ടിലേക്കോടി എന്നെ സാറ്റ് വയ്ച്ചു.

“പുതിയ ബാലരമ വന്നപ്പോഴാ നിന്റെ ഒരു സാറ്റ്....പോയി പണി നോക്കടീ”ന്നും പറഞ്ഞ് ഞാന്‍ ഓട്ടം “ആക്സിലറേറ്റ്” ചെയ്തു.

കാരണം പുതിയ ലക്കത്തിലെ മായാവി,രാജു,രാധ,ഡാകിനി,കുട്ടൂസന്‍,മുത്തു,വിക്രമന്‍,ലുട്ടാപ്പി,”ങുര്‍ര്‍... ങുര്‍ര്‍...“എന്ന ശബ്ദത്തില്‍ ഉറങ്ങുന്ന ലുട്ടാപ്പിയുടെ പുട്ടാലു എന്ന അമ്മാവന്‍,ശിക്കാരി ശംഭു, കാലിയ,ഇന്‍സ്പെക്ടര്‍ ഗരുഡ്, മന്ത്രിയുടെ തന്ത്രങ്ങള്‍, പിന്നെ അവസാനത്തെ പേജിലത്തെ “മ്രുഗാധിപത്യം വന്നാല്‍” വരെ ആദ്യം വായിക്കുന്നവനാണ് ആ ആഴ്ചയിലെ രാജാവ്.

ഓടിപ്പോയി ഞാന്‍ ബാലരമ കൊണ്ടുവന്നപ്പൊ എന്നെയാണ് ആദ്യം കണ്ടതെന്നും ഞാന്‍ അടുത്തത് എണ്ണണമെന്നും കസിനു ഒരേ വാശി. പക്ഷെ അത് ബാലരമ കിട്ടുന്നതിന് മുന്‍പ് അല്ലെ? ഇപ്പൊ ബാലരമ കിട്ടിയില്ലേ? അപ്പൊ ബാലരമയ്ക്കല്ലേ “പ്രിഫറന്‍സ്” കൊടുക്കേണ്ടത് എന്ന എന്റെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും വിലപ്പോയില്ല. സാധാരണയായി പുതിയ ബാലരമ കിട്ടിയാല്‍ അതു വായിച്ച് തീര്‍ത്തിട്ടേ ബാക്കി എന്തും ഉള്ളൂ.

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് ഉന്തും തള്ളുമായി. ഉന്തും തള്ളും അടിയായി. കസിന്‍ എന്നു പറഞ്ഞാല്‍ എന്നേക്കാളും ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പുണ്ട്. അടി കഴിഞ്ഞപ്പോള്‍ എന്റെ കൈയിലിരുന്ന ബാലരമ അവളുടെ കൈയിലായി എന്നു മാത്രമല്ല അടിയില്‍ കാലിടറി ഞാന്‍ കയ്യാലപുറത്തുനിന്നും താഴെ വീഴുകയും ചെയ്തു.

“പോടീ പട്ടീ....കഴുതേ...തെണ്ടീ.....” ഒരു LP സ്കൂളുകാരന്റെ സ്റ്റാന്‍ഡേര്‍ഡിലുള്ള സകല തെറിയും വിളിച്ചിട്ടും എന്റെ കലി അടങ്ങിയില്ല. അവള്‍ക്കിട്ടെങ്ങിനെയെങ്കിലും ഒരു പണി കൊടുക്കണം.

എന്റെ കുരുട്ടുബുദ്ധിയില്‍ ക്രൂരമായി ആലോചിച്ചു. അവസാനം ബുദ്ധി ഉദിച്ചു.(സംശയിക്കേണ്ട, വല്ലപ്പോഴുമേ ഇങ്ങനെ സംഭവിക്കാറുള്ളൂ) ഉദിച്ച ബുദ്ധി അസ്തമിക്കുന്നതിന് മുമ്പേ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

അന്ന് വൈകുന്നേരം തോട്ടില്‍ നിന്ന് ഒരു മുങ്ങികുളിയൊക്കെ പാസ്സാക്കി നിക്കറും ബനിയനുമൊക്കെയിട്ട് ഒരവസരത്തിനായി കാത്തിരുന്നു. വീട്ടില്‍ ആളൊഴിഞ്ഞ സമയത്ത് കസിന്റെ സ്കൂള്‍ ബാഗില്‍ നിന്നും ബുക്കും പുസ്തകവുമൊക്കെയെടുത്ത് വീട്ടിലെ ഉപയോഗിച്ച് “പെന്‍ഷന്‍“ പറ്റിയ തുണികളൊക്കെ വച്ചിരിക്കുന്ന അധികമാരും ഉപയോഗിക്കാത്ത “കാലിപെട്ടി” എന്നൊരു പെട്ടിയ്ക്കകത്ത് എടുത്ത് ഒളിപ്പിച്ച് വയ്ച്ചു.

വീട്ടില്‍ അഥിതികള്‍ വന്നാല്‍ മാത്രം പുറത്തെടുക്കുന്ന പലഹാര ടിന്നുകളില്‍ കൈയിട്ട് കുറെ വാഴയ്ക്കാ വറുത്തതും(ബനാന ചിപ്സ്) കുറെ അവിലോസുണ്ടയും എടുത്ത് നിക്കറിന്റെ രണ്ട് പോക്കറ്റിലും സ്റ്റോക്ക് ചെയ്തു. അങ്ങിനെ അത്യാവശ്യം വിശപ്പടക്കാനുള്ള “സ്നാക്ക്സ്” ഒക്കെ കൈയില്‍ കരുതി ഞാന്‍ നടുവിലത്തെ മുറിയില്‍ കട്ടിലും ഭിത്തിയും തമ്മിലുള്ള ഒരു ചെറിയ ഗ്യാപ്പില്‍ ഒളിവില്‍ പോയി. എന്നു വെച്ചാ അവിടെ ഒളിച്ചിരുന്നു.

ക്ലോക്കിലെ സൂചി വട്ടത്തില്‍ കറങ്ങികൊണ്ടിരുന്നു. മണി ആറടിച്ചു.ആദ്യത്തെ ഒരു മണിക്കൂര്‍ നേരത്തേക്ക് എല്ലാം വളരെ ശാന്തമായിരുന്നു. ക്ലോക്കില്‍ മണി ഏഴടിച്ചു. നേരം ഇരുട്ടി തുടങ്ങി.ആരൊ എന്തിനു വേണ്ടീയൊ എന്നെ അന്വേഷിക്കാന്‍ തുടങ്ങി. എവിടെ കാണാന്‍?

സമയം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. ഇരുട്ടിന്റെ “ഡാര്‍ക് നെസ്സ്” കൂടി കൂടി വരുന്നു. വീട്ടിലുള്ളവരെല്ലാം എന്നെ അന്വേഷിച്ച് ഓടി നടക്കുന്നു. വീടിനകത്ത്‍, തട്ടിന്‍ പുറത്ത്, പറമ്പില്‍, അയല്‍വക്കത്തെ വീടുകളില്‍, തോട്ടില്‍,തൊഴുത്തില്‍ എന്നിവിടങ്ങളിലെല്ലാം “ഇവനിതെവിടെ പോയി കിടക്കുവാ” എന്നും പറഞ്ഞ് പാഞ്ഞ് നടക്കുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലെ. പക്ഷെ “കുട്ടി” പോയാല്‍ എവിടെയൊക്കെ തപ്പണൊ അവിടെയൊക്കെ തപ്പി. സേര്‍ച്ച് ഫെയില്‍ഡ്.

ഈ സമയമൊക്കെയും ഞാന്‍ “കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊ” പാട്ടൊക്കെ പാടി വാഴയ്ക്ക വറുത്തതും അവിലോസുണ്ടയും ഒക്കെ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു.

അപ്പൊ വീട്ടില്‍ വേറൊരു വാര്‍ത്ത പരന്നു. കസിന്റെ ബാഗിലെ ബുക്കും പുസ്തകവുമൊന്നും കാണ്മാനില്ല.ജീവനില്ലാത്ത വസ്തുക്കളാണ്. തനിയെ എഴുന്നേറ്റ് ബാഗിന് പുറത്തേക്ക് പോകാനുള്ള ശേഷി ഏതായാലും അതിനില്ല.പിന്നെ എന്നെയും കാണ്മാനില്ല. ഈ സംഭവങ്ങളെല്ലാം “ലോജിക്കലി ലിങ്ക്” ചെയ്തപ്പൊ ആര്‍ക്കൊ ഒരു സംശയം ഞാനാണത് ചെയ്തതെന്നും ഞാന്‍ ഒളിച്ചിരിക്കുകയാണെന്നും.

അങ്ങിനെ എനിക്ക് വേണ്ടിയുള്ള സേര്‍ച്ച് “ഇന്റന്‍സിഫൈ” ചെയ്തു. രണ്ട് മണിക്കൂര്‍ ഒരേ ഇരിപ്പ് ഇരുന്ന് തിന്ന് തീര്‍ത്തതെല്ലാം ദഹിക്കാന്‍ വേണ്ടി ഒന്നേമ്പക്കം വിടാന്‍ എഴുന്നേക്കണ്ട താമസം, ടോര്‍ച്ചുമായി ദാണ്ടെ നില്‍ക്കുന്നു പപ്പ. “റെഡ് ഹാന്‍ഡാ“യി പിടിക്കപെട്ടു.

“ഇറങ്ങി വാടാ ഇങ്ങോട്ട്” എന്നൊരലര്‍ച്ചയായിരുന്നു.

കാണാതായ കുഞ്ഞാടിനെ കണ്ട് കിട്ടിയ സന്തോഷത്തില്‍ എല്ലാരും ഒരുമിച്ച് കൂടി.

“നീ എന്തിനാടാ അവളുടെ ബുക്ക് എടുത്തൊളിപ്പിച്ച് വെച്ചെ? എവിടെയാടാ വച്ചിരിക്കുന്നെ”
അതിനുത്തരം പറയാന്‍ വാ തുറക്കുമ്പൊഴേയ്ക്കും അടി വീണിരുന്നു.

“പ്രതി ഭാഗം വാദം കേള്‍ക്കാന്‍ പോലും തയാറാവാതെ ശിക്ഷ നടപ്പാക്കുന്നോ? ഇതെവിടത്തെ മര്യാദ?“ എന്നൊന്നും ഞാന്‍ ചോദിക്കാന്‍ നിന്നില്ല. കിട്ടിയതും വാങ്ങിച്ചതുകൊണ്ട് നല്ല കുട്ടിയായി ഒളിപ്പിച്ച് വച്ചിരിക്കുന്ന ബുക്ക് എടുത്ത് കൊടുത്തു. കൊടുത്തപ്പൊ “നിനക്കിത് കിട്ടണവെടാ” എന്നൊരര്‍ഥത്തില്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. അതിനും ഞാന്‍ പകരം ചോദിക്കാന്‍ പോയൊന്നുമില്ല. പേടിയായിട്ടൊന്നുമല്ല. പാവമല്ലെ എന്ന് കരുതി. അത് കൊണ്ട് മാത്രം വെറുതെ വിട്ടു. അല്ലെങ്കില്‍
ഞാന്‍...എന്നെ അവള്‍ക്ക് ശരിക്കറിയാന്‍മേല....

എന്റെ ഓര്‍മയില്‍ നില്‍ക്കുന്ന രണ്ട് സംഭവങ്ങളെ പപ്പായുടെ കൈയില്‍ നിന്നും അടി വാ‍ങ്ങിച്ചിട്ടുള്ളൂ. അതിലൊന്നിത്. മമ്മീടെ കൈയീന്ന് വാങ്ങിച്ചതിന് കണക്കില്ല. ബാക്കി അടിയുടെ കഥകള്‍...(തുടരും)
-------------------------------------------------------------
ഡെഡിക്കേഷന്‍: ഈ കഥയിലെ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ കസിന്‍ ഇന്ന് മുംബയില്‍ Central Railway ഉദ്യോഗസ്ഥയും മഹാ തരികിടകയായ ഒരാണ്‍കുട്ടിയുടേയും ഇരട്ടകളായ രണ്ട് സുന്ദരികളുടേയും അമ്മയുമാണ്. പുള്ളിക്കാരിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യട്ടെ.

Thursday, March 15, 2007

ആനയും ദാമ്പത്യജീവിതവും

പരശു രാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്ന് ഐതിഹ്യം. അന്നത്തെ പരശുരാമന്റെ “കട്ട” ബോഡിയും, മഴുവിന്റെ “പ്രൊജക്റ്റൈല്‍” മോഷനും എല്ലാം ഒന്ന് അനലൈസ് ചെയ്താല്‍ കേരളത്തിന്റെ ഇന്നത്തെ ശോഷിച്ച ഷേപ്പ് അല്ല ഉണ്ടാവേണ്ടത്.

പിന്നെ കേരളം എങ്ങിനെ രണ്ടറ്റവും കൂര്‍ത്ത ഒരു നീണ്ട “പാവയ്ക്ക” ഷേപ്പിലായി? കാരണം തടിയന്മാരായ കര്‍ണാടകവും തമിഴ് നാടും കേരളത്തിന്റെ മുകളില്‍ കേറി കിടക്കുന്നു. അതും പോരാഞ്ഞിട്ട് ഇന്ത്യ മഹാരാജ്യത്തിന്റെ മുഴുവന്‍ ഭാരവും പേറുന്നത് നമ്മുടെ കൊച്ചു കേരളം. യുഗങ്ങളായി ഈ ഭാരം മുഴുവന്‍ ചുമക്കുന്നതുകൊണ്ടായിരിക്കണം കേരളം ഇത്ര ശോഷിച്ച് പോയത്.

ഇങ്ങനെയുള്ള കേരളത്തിന്റെ ഏതാണ്ട് നടുക്കായി കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒരു ജില്ല ഒരേ ഒരു ജില്ല,“എന്നാ ഉണ്ടെടാ ഉവ്വേ? സുഖവാന്നോ” എന്ന ചോദ്യത്തിന് “എന്നാ പറയാനാ ഇച്ചായോ....അങ്ങനങ്ങ് ജീവിച്ചു പൊന്നു” എന്ന് ഉത്തരം തരുന്ന മില്‍മ പാലിനേക്കാളും അധികം റബര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന നമ്മുടെ സ്വന്തം അച്ചായന്മാരുടെ നാട്. കോട്ടയം.

കോട്ടയത്തെ അച്ചായന്മാരുടെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പൊണ വഴിയ്ക്ക് ഐങ്കൊമ്പ് വളവ് കഴിഞ്ഞാല്‍ ഒരു പഞ്ചായത്ത് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഉണ്ട്. അതിന് നേരെ എതിര്‍ വശത്തായി ഒരു പഞ്ചായത്ത് കിണറും. ആ കിണറിന്റെ സൈഡിലൂടെ ഉള്ള മണ്‍ റോഡില്‍ കൂടി കണ്ടവും മുറിച്ച് കടന്നാല്‍ നമ്മള്‍ ചെല്ലുന്നത് മണികണ്ഠന്റെ വാസസ്ഥലത്ത്.

മണികണ്ഠന്‍ ചെറുപ്പക്കാരനായ ഒരു പ്രവാസി തമിഴനാണ്. എന്നു വെച്ചാ വയറ്റി പിഴപ്പിനു വേണ്ടി കേരളത്തില്‍ വന്ന് ജോലി നോക്കുന്നു. ജന്മം കൊണ്ട് മാത്രമാണ് മണികണ്ഠന്‍ തമിഴനായത്, അല്ലാതെ തമിഴ് സംസാരിക്കുന്നത് കൊണ്ടല്ല. നാട്ടുകാരെല്ലാം മണികണ്ഠനെ സ്നേഹത്തോടെ “മണിയേ...” എന്നാണ് വിളിച്ചിരുന്നത്. പൊതുവേ തമിഴന്മാരോടുള്ള ഒരു ആറ്റിറ്റൂഡ് അല്ലായിരുന്നു അന്നാട്ടുകര്‍ക്ക് മണികണ്ഠനോട്.

സ്വന്തം വയറിനു വേണ്ടി മാത്രം അധ്വാനിച്ച് ജീവിക്കുന്ന മണിക്ക് ‘മണി’യോടൊ ആര്‍ഭാടത്തിനോടൊ വല്ല്യ താല്പര്യം ഒന്നും തോന്നിയിരുന്നില്ല. മലയാളികളുടെ പണത്തൊടുള്ള ആക്രാന്തത്തെ മണി “ബോതര്‍” ചെയ്തിരുന്നുമില്ല. ഇക്കാരണങ്ങള്‍ കോണ്ട് തന്നെ മണിയെ അവിടെ എല്ലാവര്‍ക്കും വല്ല്യ കാര്യമായിരുന്നു. ഇത് പലപ്പോഴും പലരും മുതലെടുക്കാറുമുണ്ടായിരുന്നു. തമിഴനല്ലെ എന്ന് വിചാരിച്ച് തുച്ഛമായ വേതനത്തില്‍ ഭാരിച്ച ജോലികള്‍. ഇതിലൊന്നും മണിക്ക് യാതൊരുവിധ പരാതികളും
ഇല്ലായിരുന്നു. കാരണം പണത്തേക്കാളും മറ്റെന്തിനേക്കാളും എന്തിനേറെ പറയുന്നു തന്നേക്കാള്‍ മണി സ്നേഹിച്ചിരുന്നത് തന്റെ പ്രേമഭാജനം കല്ല്യാണിയെ ആയിരുന്നു.

വെയിലിന് “ഗോള്‍ഡന്‍” കളര്‍ വച്ച് തുടങ്ങി. മണിയന്‍ ചാകാറായി. എന്നു വെച്ചാ നേരം വൈകുന്നേരം മണി അഞ്ചാകാറായി. പാലാ കൂത്താട്ടുകുളം റൂട്ടില്‍ ഓടുന്ന “മഡോണ” ക്രുത്യ സമയം പാലിച്ച് നാലെ അമ്പതിനു ഒരാളെയും ഇറക്കി വെയിറ്റിങ്ങ് ഷെഡ് പാസ്സ് ചെയ്തു. ഈ ബസ്സാണ് ആ ഏരിയായിലെ പണിക്കാരുടെ പണി മതിയാക്കാനുള്ള സിഗ്നല്‍ കൊടുത്ത് പോകുന്നത്. ബസ് പാസ്സ് ചെയ്യേണ്ട താമസം എല്ലാവരും കൈയും കാലും ഒക്കെ കഴുകി അന്നത്തെ പണി മതിയാക്കി പെണ്ണുങ്ങള്‍ വീടുകളിലേക്കും ആണ്‍ പിറന്നവന്മാര്‍ അങ്ങാടിയിലേക്കും ചേക്കേറും.

അങ്ങിനെ മണിയും അന്നത്തെ പണി മതിയാക്കി മടങ്ങുകയാണ്. റോഡിന്റെ സൈഡിലൂടെ പതിയെ നടക്കുമ്പോ പെട്ടന്ന് ഒരു സുപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് സര്‍ക്കാരിന്റെ പച്ച കളറടിച്ച ആനവണ്ടി ഒരു ഹോണുമടിച്ച് പാഞ്ഞ് പോയി.

“ഇവന്‍മാരൊക്കെ ആരുടെ അമ്മായിക്ക് വായുഗുളിക വാങ്ങിക്കാന്‍ പോവ്വാ? പേടിപ്പിച്ച് കളഞ്ഞല്ലോ”
മണി മനസ്സില്‍ പറഞ്ഞു.

“നീയിന്നെന്റെ സ്വന്തമല്ലേ...
സ്നേഹത്തിന്റെ ഗന്ധമല്ലേ...
പ്രേമത്തിന്റെ വെണ്ണയല്ലേ...
ജന്മത്തിന്റെ പുണ്യമല്ലേ...”

ഈയിടെ റിലീസായ ലാലേട്ടന്റെ കളഭം എന്ന പടത്തിലെ പാട്ട് പ്രിയഗീതം എന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ നിന്നും റേഡിയോയില്‍ പാടുന്നു. തട്ടുകട നടത്തുന്ന പിള്ളേച്ചന്റെ ഒറ്റ സ്പീക്കറുള്ള “നാഷണല്‍” മേക്ക് റേഡിയൊ. ഈ പാട്ട് കേട്ടപ്പൊ മണിക്ക് പെട്ടന്ന് കല്ല്യാണിയെ ഓര്‍മ വന്നു.

“സുഖവാണൊടാ മണിയേ” എന്ന പിള്ളേച്ചന്റെ ചോദ്യത്തിന് മണി തലയാട്ടുക മാത്രം ചെയ്തു. കാരണം മറ്റൊന്നുമല്ല മണിയുടെ മനസ്സില്‍ മുഴുവന്‍ കല്ല്യാണിയെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രമായിരുന്നു.

കല്ല്യാണിയെ ആദ്യമായി കണ്ട നാള്‍. മണിയുടെ ഈ പ്രേമം ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. എന്നു വെച്ചാ ഒറ്റ നോട്ടത്തില്‍ തന്നെ മണിക്കിഷ്ടായി കല്ല്യാണിയെ.

തങ്ങള്‍ക്ക് മാത്രമായി ഒരു കൊച്ച് വീട്.
താനും കല്ല്യാണിയും തനിച്ചുള്ള നിമിഷങ്ങള്‍.
ഒന്നിച്ചൊരു യാത്ര.
സ്വകാര്യമായ സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വയ്ക്കുന്ന സന്ധ്യകള്‍.
“ക്യാന്റില്‍ ലൈറ്റ്” അത്താഴം.
ശാരീരിക സുഖങ്ങള്‍ പങ്ക് വയ്ക്കുന്ന രാവുകള്‍.

ഏതൊരാളും ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു ദാമ്പത്യജീവിതം മണിക്ക് സ്വപ്നം കാണാവുന്നതിലുമപ്പുറമായിരുന്നു. മണി ഒരു തമിഴനും കല്ല്യാണി ഒരു മലയാളിയുമായിരുന്നതുകൊണ്ടല്ല. പ്രേമം “ബ്ലൈന്‍ഡാ“ണെന്നും അതിന് ജാതിയൊ മതമോ ഭാഷയൊ വര്‍ഗമോ എല്ലെന്നും മണി വിശ്വസിച്ചിരുന്നു.

മണിയെ തളച്ചിരുന്ന ചങ്ങല മാത്രമായിരുന്നു മണിയുടെ ദാമ്പത്യ ജീവിതത്തിലെ വില്ലന്‍.
-------------------------------------
ഡെഡിക്കേഷന്‍:
തീര്‍ത്തും നിസ്വാര്‍ഥവും മാനുഷിക മൂല്ല്യങ്ങള്‍ ഉയര്‍ത്തുന്നതുമായ ഒരു മൈസൂര്‍-വയനാട്(ചുണ്ടേല്‍) യാത്രയിലെ സഹയാത്രികരായ എന്റെ സുഹ്രുത്തുക്കള്‍ ജിതിനും ജോമേഷിനും സിനോയ്ക്കും വേണ്ടി ഞാന്‍ ഈ കഥ ചുമ്മാ ഡെഡിക്കേറ്റ് ചെയ്യുന്നു.

Monday, March 12, 2007

എന്നീസീ ചരിതം (ഭാഗം രണ്ട്)

[കഥ ഇതുവരെ: ദയവായി എന്നീസീ ചരിതം (ഭാഗം ഒന്ന്) റെഫര്‍ ചെയ്യുക]

യാതൊരു പ്രകോപനങ്ങളുമില്ലാതെ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്ന ഇറാക്കി ജനതയുടെ മേല്‍ പെട്ടന്നൊരു ദിവസം ബുഷ് ഭരണകൂടം വെറുതെ ഓരോ കാരണങ്ങള്‍ കണ്ട് പിടിച്ച് തന്റെ പട്ടാളത്തെ
ഉപയോഗിച്ച് ആക്രമിക്കുയാണുണ്ടായത്. ഇതുപോലെ സ്വേച്ചാധിപധികളായ അമേരിക്കകാര്‍, ഒരു
പറ്റം ഇറാക്കി ജനതയെപോലെ അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ഞങ്ങളുടെ മേല്‍ യാതൊരു കാരണവും ഇല്ലാതെ ആക്രമണം അഴിച്ചു വിടുന്നു.

പുതുതായി എത്തിയ സ്ഥലത്ത് എല്ലാവരും ഒന്ന് സെറ്റില്‍ ചെയ്ത് വരികയാണ്. അപ്പോഴാണ് മുകളിലത്തെ നിലയില്‍ എന്തോ ഉരുള്‍ പൊട്ടലുണ്ടായതുപോലെ കുറെ പേര്‍ അലറി തുള്ളി ചാടി വരുന്നു. നേരെ വരുന്നത് നമ്മളെ ആക്രമിക്കാന്‍.

എനിക്ക് താല്‍കാലികമായി അനുവദിച്ച് കിട്ടിയ റൂം ഗ്രൌണ്ട് ഫ്ലോറിലെ A8 ന്റെ വാതിലും ചവിട്ടി പൊളിച്ച് ഒരുത്തന്‍ അകത്ത് കടന്ന് അലറുന്നു.

“All first years come out fast, get ready in formals..."

“ഇതെന്താ കര്‍ത്താവേ, ഇവന്മാര്‍ക്ക് ചെകുത്താന്‍ കേറിയോ? ഇവന്മാരെന്തിനാ വെറുതെ കിടന്ന് കലി തുള്ളുന്നത്” നമ്മള് ഫോര്‍മലിട്ട് പുറത്ത് വരണം, അത്രേയല്ലേയുള്ളൂ. അതു പറഞ്ഞാ പോരെ, പേടിപ്പിക്കണൊ?

ന്യായമായിട്ടും ഒരാള്‍ക്ക് റെഡിയാവണമെങ്കില്‍ 15 മിനിറ്റെങ്കിലും മിനിമം എടുക്കും. ഇവന്‍ അലറുന്നു അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ റെഡിയായി ക്യൂ അപ്പ് ആവുക. പിന്നൊന്നും ആലോചിച്ചില്ല, ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതാണ് ശരി. പെട്ടന്നു തന്നെ ഞാനും ബാക്കി ഫസ്റ്റിയേഴ്സൂം ലൈന്‍ അപ്പ് ആയി.


വെറുതേ ക്യു നിന്നാല്‍ പോരാ, പള്ളിക്കൂടത്തിലൊക്കെ അസ്സംബ്ലിക്ക് ക്യു നില്‍ക്കുന്നതു പോലെ ഹയിറ്റ് ഓര്‍ഡറില്‍ വേണം ക്യു നില്‍ക്കാന്‍. ഹയിറ്റ് അനുസരിച്ച് ക്യു നിന്നപ്പോ ഞാനാണ് ഏറ്റവും ലാസ്റ്റ്.

അല്ലെങ്കിലും എന്തിനും ഏതിനും ഞാന്‍ എന്നും പിറകിലാണ്.

ഏറ്റവും പിറകില്‍ നില്‍ക്കുന്ന എന്നെ ഒരു അമേരിക്കന്‍ ഭടന്‍ അടിമുടി ഒന്ന് സ്കാന്‍ ചെയ്തു.

വെളിച്ചെണ്ണ തേച്ച് മനോഹരമായി ചീകി വച്ചിരിക്കുന്ന മുടി, വല്ല്യ വ്രുത്തികേടൊന്നുമില്ലാത്ത മുഖം, തേച്ച് മിനുക്കിയെടുത്ത, ക്രീം കളരില്‍ ചെറിയ ചെക്കുകളുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, ഡാര്‍ക് ഗ്രേ പാന്റ്, അന്ന് വാങ്ങിച്ച ഷൂസ് വെളുത്ത സോക്സിട്ട എന്റെ കാലില്‍. പെട്ടന്ന് ഒരു തെറ്റ് കണ്ടു പിടിക്കാനാവാത്ത വേഷം.

ഇങ്ങനെ കുട്ടപ്പനായി നില്‍ക്കുന്ന ഞാന്‍, അവന്റെ വേഷം കണ്ടാലോ?

രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ച് പോയ ഇലക്ഷന്‍ ബാനര്‍ വെട്ടി തയ്ചുണ്ടാക്കിയതുപോലൊരു ഷര്‍ട്ട്, കണ്ണിലടിക്കുന്ന കളറിലുള്ള നിക്കറില്‍ കൊള്ളാവുന്നതിലധികം പോക്കറ്റുകള്‍, അതിന്റെ സൈഡിലൂടെ പയറുവള്ളി പോലെ തൂങ്ങി കിടക്കുന്ന കുറേ വള്ളികള്‍, എല്ലാം കൂടി ഒരു “കണ്ട്രി” ലുക്ക്.

പിന്നീടാണ് ഇത് ഒരു ഫാഷനാണെന്ന് ഞാനറിയുന്നത്. ഇമ്മാതിരി ഡിസൈനര്‍ വേഷങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പട്ടണത്തിലെ ഓരോ പരിഷ്കാരങ്ങളേ....!!!


അവന്‍ എന്റെ ഡ്രസ്സിങ്ങിലെ ഒരു “ബഗ്ഗ്” കണ്ട് പിടിച്ചു.

തൊപ്പിയില്ലാത്ത പോലീസുകാരനെപ്പോലെയും, സ്റ്റെതസ്കോപ്പില്ലാത്ത ഡോക്ടറെപ്പോലെയും മുഴക്കോലില്ലാത്ത ആശാരിയെപ്പോലെയുമാകുന്നു പോക്കറ്റില്‍ പേനയില്ലാത്ത ഒരു എഞ്ചീനീയറിങ്ങ് വിദ്യാര്‍ധ്ദി.

എന്റെ പോക്കറ്റില്‍ ഒരു പേന ഇല്ല. അവന്റെ മുഖത്ത് പെരുത്ത് സന്തോഷം. വീണ്ടും കുറെ ഇട്ട് ഞെട്ടിച്ചു.

ഇവരെന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്നെ? ഞാനൊ എന്റെ കുടുംബമോ ഇവരോടോ
ഇവരുടെ കുടുംബക്കാരൊടോ അറിഞ്ഞൊ അറിയാതെയൊ യാതൊരു തെറ്റും ചെയ്തിട്ടില്ല.

ഉടനടി ഞാന്‍ എവിടുന്നെങ്കിലും ഒരു പേന സംഘടിപ്പിച്ച് പോക്കറ്റില്‍ ഫിറ്റ് ചെയ്യണം. ഇതാണാ
ബഗ്ഗിനുള്ള സൊലൂഷന്‍.


ഓടിപ്പോയി റൂമില്‍ നോക്കിയപ്പൊ പേനയൊന്നും കാണാനില്ല. കണ്ണില്‍ പെട്ടത് സ്റ്റീല്‍ ക്യാപ്പ് ഉള്ള ഒരു മൈക്രോ റ്റിപ്പ് അദവാ “ഡിജിറ്റല്‍” പെന്‍സില്‍.പക്ഷെ പുള്ളിക്ക് കണ്ടപ്പോഴെ പിടികിട്ടി. എന്റെ പോക്കറ്റില്‍ നിന്നും അതെടുത്ത് അവന്റെ പോക്കറ്റിലിട്ടു.പേന എന്ന് പറഞ്ഞാല്‍ പേനയായിരിക്കണം. ഞാന്‍ ഇരന്ന് പിടിച്ച് ഒരു പേന ഒപ്പിച്ചു. അങ്ങിനെ പതിനഞ്ചു രൂപ മുതലുള്ള എന്റെ പെന്‍സില്‍ അവന്റ പോക്കറ്റിലായി.

ലെവന് എന്നൊടുള്ള തരിപ്പ് തീര്‍ന്നപ്പൊ എന്നെ “സ്ക്രൂ” ചെയ്യാനുള്ള ഉത്തരവാദിത്വം വേറൊരുത്തന്‍
ഏറ്റെടുത്തു.

“വാട്ടീസ് മൈ നെയിം?”

ദൈവമേ എന്റെ ചെവിക്കെന്തെങ്കിലും പറ്റിയോ? നാട്ടീന്നു പോരുമ്പൊ ഒരു കുഴപ്പവുമില്ലാതിരുന്നതായിരുന്നല്ലൊ? സാധാരണ ആള്‍ക്കാര്‍ “വാട്ടീസ് യുവര്‍ നെയിം?” എന്നാണ്
ചോദിക്കാറുള്ളത്.

“വാട്ടീസ് മൈ നെയിം ഡാ” അവന്‍ പിന്നെയും കിടന്ന് തൊണ്ട തുറക്കുന്നു.ചോദ്യം കേട്ടാല്‍ ഇവന്‍ എന്റെ കൂടെ പിറപ്പാണെന്ന് തോന്നും. ഞാനാ മുഖത്തേക്ക് സൂക്ഷിച്ച് ഒന്ന് നോക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി? രാഷ്ട്രപതി? ക്യബിനറ്റ് മന്ത്രിമാര്‍? മുഖ്യ മന്ത്രിമാര്‍? സിനിമ സ്പോര്‍ട്സ്
പേഴ്സണാലിറ്റീസ്? ആരുടെയും മുഖവും ഇവന്റെ മുഖവും തമ്മില്‍ യാതൊരു സാമ്യവുമില്ല. പിന്നെ
ഞാനെങ്ങിനാ ഇവന്റെ പേരറിയുന്നത്? ഞാന്‍ അടിയറവ് പറഞ്ഞു.

“എനിക്കറിയില്ല.”

“പോയി കണ്ട് പിടിക്കെടാ....”

“ഓഹോ...അപ്പൊ അതാണ് കാര്യം. ഇവന്റെ സ്വന്തം പേര് ഇവനറിയത്തില്ല. അത് ഞാന്‍
ആരുടെയെങ്കിലും അടുത്ത് നിന്ന് അറിഞ്ഞിട്ട് വന്ന് ഇവന് പറഞ്ഞ് കൊടുക്കണം. അപ്പൊ ഇതാണ്
ഇതിഹാസങ്ങളിലും പുരാണങ്ങളിലൊക്കെ പ്രദിപാദിച്ചിട്ടുള്ള “കുക്കുമ്പര്‍ ടൌണ്‍” അദവാ
വെള്ളരിക്കാപട്ടണം.”

തൊട്ടപ്പുറത്ത് നിന്ന വേറൊരു സീനിയര്‍ വിദ്യാര്‍ദ്ധിയോട് ഈ മാന്യദേഹത്തിന്റെ പേര് ചോദിക്കന്‍
പോവുമ്പൊ ലെവന്‍ പൊസിഷന്‍ മാറ്റികൊണ്ടിരിക്കും. ഞാനെങ്ങിനാ ആളെ ഒന്ന് പോയിന്റ് ചെയ്ത്
കാണിച്ച് കൊടുക്കുക.

ആളെ ഇട്ട് കുരങ്ങ് കളിപ്പിക്കാനുള്ള ഓരോ വഴികളേ....

അവന്റെ പേര് എനിക്ക് മുന്‍കൂട്ടി അറിയില്ല എന്ന തെറ്റ് കൊണ്ട് ആ പേര് ഞാന്‍ 1000 പ്രാവശ്യം
ഇമ്പോസിഷന്‍ എഴുതിയെന്നത് ചരിത്രം.

അപ്പോഴാണ് ഞാന്‍ ചങ്ക് തകര്‍ന്ന് പോവുന്ന ആ കാഴ്ച കണ്ടത്.

ലേഡി വാര്‍ഡന്‍ ഒരു സാഡിസ്റ്റ് മെന്റാലിറ്റിയോടെ നാസി ക്യാമ്പിലെ ജൂദന്മാരെ പീഡിപ്പിക്കാന്‍ ഓര്‍ഡര്‍ കൊടുക്കുന്ന ഹിറ്റ്ലറിനെപോലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നടുവില്‍ നിള്‍ക്കുന്നു. അപ്പൊ
സീനിയേഴ്സും വാര്‍ഡനും കൂടി ജൂനിയേഴ്സിനെ മെരുക്കാനുള്ള ഒരു പരിപാടിയാണിത്.

ഇവരോട് എതിര്‍ത്ത് നില്‍ക്കാന്‍ സാധിക്കില്ല. പോരാത്തതിന് എനിക്ക് ഗ്രൌണ്ട് സപ്പോട്ടും ഇല്ല.
നിലനില്‍പ്പിന് ഒറ്റ വഴിയെ ഉള്ളൂ....

പോലീസ് ഇടിച്ച് കൂമ്പ് വാട്ടിയവന്‍ “അയ്യോ ഇനീം എന്നെ തല്ലല്ലെസാറെ....ഞാനിപ്പൊ ചാകുവേ”
എന്ന് പറയുമ്പൊ മുഖത്തുണ്ടാവുന്ന എക്സ്പ്രെഷ്ഷന്‍ ഞാന്‍ എന്റെ മുഖതെടുത്തിട്ടു.

ഇതിനിടയില്‍ ഫോര്‍മല്‍സ് ഇട്ട് നിന്ന ഒരുത്തനോട് ഇങ്ങനാണോടാ ഫോര്‍മല്‍സ് ഇടുന്നത് എന്ന്
വെറുതെ ഒന്ന് ഞെട്ടിച്ചു. അവനൊരു സംശയം. എനി എതു തന്നെയാണൊ ഫോര്‍മല്‍സ്? സംശയം
ആരോടും ചോദിക്കാനും തീര്‍ക്കാനും ഒന്നും മെനകെട്ടില്ല. ഞാനിട്ടിരിക്കുന്നത് ഫോര്‍മല്‍സ് അല്ല.
അവന്‍ റൂമിലേക്ക് തിരിച്ചോടിപ്പോയി കൊണ്ടു വന്ന കാക്കി നിക്കറും ബനിയനുമിട്ട് തിരിച്ചെത്തി.
“ഞാന്‍ ഫോര്‍മല്‍സില്‍ റെഡി സര്‍...” എന്നു പറഞ്ഞപ്പോ എങ്ങനാണാവോ ആ സീനിയറദ്ദേഹം
ചിരി കണ്ട്രോള്‍ ചെയ്തത്?

അന്യ സംസ്താനങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നിത്യവ്രുത്തിക്കായി എത്തുന്ന പെറുക്കികളുടെ ഫേവറേറ്റ് ഐറ്റംസ് ആയ തകരപാട്ട, കാറ്റ് പോയ ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, അതിന്റെ യൊക്കെ
പൊട്ടിയ ബ്ലാഡറുകള്‍, മൂട് പോയ ബക്കറ്റ്, വക്ക് പൊട്ടിയ കലം, വാറ് പോയ ചെരിപ്പ് മുതലായവ
ഫ്രഷേഴ്സിനെ ട്രീ‍റ്റ് ചെയ്യാനായി സീനിയര്‍മാര്‍ എവിടുന്നൊക്കെയൊ സംഘടിപ്പിച്ച് ച്ചിട്ടുണ്ടായിരുന്നു.

കല്ല്യാണ ചെറുക്കനെ ഒരുക്കുന്നതിനേക്കാള്‍ ഗംഭീരമായി ഒരുക്കിയിട്ട് ഇമ്മാതിരി വസ്തുക്കള്‍
ഓരോരുത്തരുടേയും കൈയിലും കാലിലും തലയിലും ഒക്കെ സീനിയര്‍ മാരുടെ മനോധര്‍മമനുസരിച്ച്
ഫിറ്റ് ചെയ്തു.

എനിക്ക് കിട്ടിയ സാധനം കാറ്റു പോയ ഒരു ഫുട്ബോള്‍ തൊപ്പി പോലെ തലയില്‍ വെക്കാന്‍. എന്നെ കിരീട ധാരണം ചെയ്തത് കഷ്ടിച്ച് എന്റെ നെഞ്ചൊപ്പം വരുന്ന ഒരുത്തന്‍. വിശ്വസുന്ദരിപട്ടം കിട്ടുമ്പൊ
സദസ്സിനു മുന്‍പില്‍ നമിക്കുന്നതുപോലെ ഞാനും ചെറുതായൊന്ന് നമിച്ച് കോടുത്തു. ബഹുമാനം
കൊണ്ടല്ല. അവന്‍ കൈ പൊക്കിയാലും കഷ്ടിച്ചേ എന്റെ തല വരെ എത്തൂ.

ഈ സാധനവും തലയില്‍ വച്ച് നില്‍കുന്ന എന്നേ കണ്ട് രണ്ടടി പിന്നിലേക്ക് മാറി നിന്ന് ഒരു ആക്കിയ ചിരി അവന്റെ ചുണ്ടില്‍ വിടരുന്നത് എന്റെ കണ്ണില്‍ പെട്ടു. മുട്ട് കാല് മടക്കി ആഞ്ഞ് ഒരു തൊഴി കൊടുത്താല് എന്നീസി ക്യാമ്പസും അതിനപ്പുറമുള്ള റോഡും കവറ് ചെയ്ത് ITI കോമ്പൌണ്ടിലേ ലാന്റ് ചെയ്യൂ. ശവം. ഇവനെയൊന്നും ചവിട്ടി നീളം വലിക്കാന്‍ ഇവിടെ ആളില്ലേ??

ഇത്തരം ചിന്തകള്‍ എന്റെ ഉള്ളില്‍ വളര്‍ന്ന് വന്നെങ്കിലും കണ്ട്രോള്‍ ചെയ്ത് ദയനീയ ഭാവം മുഖത്ത് മെയിന്റെയിന്‍ ചെയ്തു. കാരണം ഞങ്ങള്‍ ജൂനിയേഴ്സും അവര്‍ സീനീയേഴ്സുമാകുന്നു. അവര്‍കൊക്കെ
എന്തുമാവാം.

“കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ” എന്ന് പറയാനുള്ള
ഹ്രുദയ വിശാലത ഒന്നും എനിക്കില്ലായിരുന്നു.

അടുത്ത ഐറ്റം ഉത്സവത്തിന് ഭക്തരുടെ ഘോഷയാത്ര പോലെ പള്ളിപെരുന്നാളിന് വിശ്വാസികളുടെ
പ്രദക്ഷിണം പോലെ എന്നൊന്നും പറഞ്ഞാല്‍ പോരാ...കാവടിയാടുന്നതുപോലെ കുറേ കോലങ്ങള്‍
ക്യാന്റീനിലേക്ക് ജാഥയായി നീങ്ങുന്നു.

കഴിഞ്ഞ ആതന്‍സ് ഒളിമ്പിക്സില്‍ അഞ്ജുബോബി ജോര്‍ജ്ജ് ഇന്ത്യയുടെ പതാക നെഞ്ചോട് ചേര്‍ത്ത്
ഉയര്‍ത്തി പിടിച്ച് പോവുന്നതുപോലെ ലൈനിലുള്ള ഏറ്റവും മുന്‍പിലുള്ളവന്റെ കൈയില്‍ നല്ല
ഉയരമുള്ള ഒരു മരക്കൊമ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. പിന്നിലുള്ള ഓരോരുത്തരുടേയും
കൈയില്‍ പാണ്ടി ഫേവറേറ്റ് ഐറ്റംസ് പിടിച്ച്,

തിത്തങ്കിടതത്താ...തക്കിടതത്താ...
തിത്തങ്കിടതത്താ...തക്കിടതത്താ...ഹൊയ്...ഹോയ്...
തിത്തങ്കിടതത്താ...തക്കിടതത്താ...

എന്നൊരു താളത്തില്‍

ഡമാരാ ഡമാരാ ഡം....
ഡമാരാ ഡമാരാ ഡം....

എന്നലറിക്കൊണ്ട് നീങ്ങുന്നു.

ഇത് കണ്ട് നില്‍ക്കുന്ന സീനീയേഴ്സിന് പരമാനന്ദം.

ഇങ്ങനെ ആടി തിമിര്‍ത്ത് ക്യാന്റീന് മുന്‍പിലെത്തിയപ്പൊ ഒരു പ്രതിജ്ഞ.ഈ ക്യാന്റീനിലെ ഭക്ഷണം അമ്രുത് പോലെയാണെന്നും ഒരു മണി അരിയൊ ഒരു തുള്ളി സാമ്പാറോ രസമോ ഞാന്‍ വേസ്റ്റ് ആക്കില്ലെന്ന് കൈയും നീട്ടി പറഞ്ഞു. ഹോ രക്ഷപെട്ടു, ഇവന്മാരുടെ വെറുപ്പിക്കലുണ്ടെങ്കിലും ഭക്ഷണം “മൌത്ത് വാട്ടറിങ്ങും” “യമ്മിയും” ആണെന്ന് ഞാന്‍ ഊഹിച്ചു.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പൊ കൊടുക്കുന്ന പ്രസാദം പോലെ
ഒരു ഉരുള ചോറ് രണ്ട് കൈയും നീട്ടി സ്വീകരിച്ച് വായിലിട്ടപ്പോ സകല പ്രതീക്ഷയും പോയി. പട്ടന്മാര്‍ നെറ്റിയുടെ ലെഫ്റ്റ് എന്റില്‍ നിന്നും റൈറ്റ് എന്റിലേക്ക് ഭസ്മം തേക്കുന്നതുപോലെ ഒരു പെണ്‍ സീനിയര്‍ എന്റെ നെറ്റിയില്‍ മോരുകറി വാരി തേച്ചതും വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ കുങ്കുമം തേക്കുന്നതുപോലെ എന്റെ നെറ്റിയില്‍ സാമ്പാറിന്റെ ഒരു കൂട്ട് കഷണവും തേച്ച് പിടിപ്പിച്ചതും വച്ച് കഴിച്ച അന്നത്തെ ഡിന്നര്‍ മൌത്ത് വാട്ടറിങ്ങും യമ്മിയും അല്ലായിരുന്നു.

ക്യന്റീനില് വന്ന അതേ രൂപത്തിലും കോലത്തിലും താളത്തിലും തിരിച്ച് ഫ്രഷേഴ്സ് സെല്‍ഫ് ഇന്റ്രൊഡക്ഷന്‍ നടത്തേണ്ട ഓടിറ്റോറിയത്തിലെത്തി. പുതുതായി ജോയിന്‍ ചെയ്ത ഓരോ വ്യക്തിയും
തങ്ങളുടെ പേര്, സ്ഥലം എന്നിവ പറഞ്ഞ് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാവുന്ന ഏതെങ്കിലും ഒരു
കലാപരിപാടിയും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

എന്റെ പേര് തോമസ് കുട്ടി, ഞാന്‍ കേരളത്തിലെ കണ്ണൂരില്‍ നിന്നും വരുന്നു. പേരില്‍ ഒരു
കുട്ടിയുള്ളതുകൊണ്ടായിരിക്കണം എന്നോട് ഒരു നഴ്സറി ഗാനം ആലപിക്കാന്‍ പറഞ്ഞു. “റ്റ്വിങ്കില്‍
റ്റ്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍” പാടി ഞാന്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കി.

അവിടെ അവതരിപ്പിക്കപെട്ട ചില രസകരമായ സംഭവങ്ങളിലേക്ക്:

“എന്തുവാടാ നിന്റെ ഹോബി?” അര്‍ണോള്‍ഡ് ഷ്വാര്‍സ്നേഗറിന്റെ അകന്ന ബന്ധത്തില്‍ പെട്ട
ഒരുത്തനോടുള്ള ചോദ്യം. “ബോഡി ബില്‍ഡിങ്ങ്“ എന്ന് പറഞ്ഞ എന്റെ ഒരു സഹപാഠിയെ യാതൊരു
ദാക്ഷിണ്യവുമില്ലാതെ നൂറ് പുഷ് അപ്സ് എടുപ്പിച്ചു. അതു വരെ ബില്‍ഡ് ചെയ്തെടുത്ത ബോഡിയുമായി
സ്റ്റേജില്‍ നിന്നും ഇറങ്ങി വരുമ്പൊ ഒരു കൈ താങ്ങിയില്ലെങ്കില്‍ ഇപ്പൊ വീണ് പോവുന്ന
അവസ്ഥയിലായിരുന്നു. ഏതൊരു ബോഡി ബില്‍ഡറും ഒരാഴ്ച കൊണ്ടെടുക്കുന്ന പുഷ് അപ്സ് എല്ലാം ഒറ്റ ദിവസം കൊണ്ടെടുത്താല്‍ ഏതവന്റെയാണെങ്കിലും അണ്ടകടാഹം കലങ്ങിപോകും.

വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ.

വേറൊരാളോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുന്നു. പക്ഷെ പുള്ളിക്ക് മലയാളം പാട്ട് മാത്രമേ അറിയൂ.
മലയാളം പാട്ട് പാടുന്നത് നിയമവിരുദ്ധമാണ്. അല്ലെങ്കില്‍ മലയാളം പാട്ട് ഇഗ്ലീഷിലേക്ക് തര്‍ജ്ജിമ
ചെയ്ത് പാടാവുന്നതാണ്. പക്ഷെ അതും വശമില്ല. അപ്പൊ ആരോ ദേശീയ ഗാനം സജസ്റ്റ് ചെയ്തു. അതും പുള്ളിക്കാരന് മലയാളത്തിലേ അറിയൂ എന്നായിരുന്നു മറുപടി. കേരളത്തിലെ പാഠ്യപുസ്തകങ്ങളില്‍
രണ്ടാം പേജില്‍ തന്നെ മലയാളത്തില്‍ അച്ചടിച്ച് വരുന്ന ദേശീയ ഗാനം ഒന്നാം ക്ലാസ്സ് മുതല്‍ കാണുന്ന
ഒരു കുട്ടിക്ക് ദേശീയഗാനം മലയാളത്തിലാണെന്ന് തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനില്ല.

ഓരോരുത്തരുടേയും ഇമ്മാതിരി പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞ് അടുത്ത പതിനഞ്ച് ദിവസതേക്കുള്ള
ചിട്ടകളും നിയമങ്ങളും ഒക്കെ പറഞ്ഞ് തന്ന് ഞങ്ങളെ ഉറങ്ങാന്‍ അനുവദിച്ചു. അങ്ങിനെ മൂന്ന്
വര്‍ഷത്തെ കോഴ്സിനു വന്ന NTTFലെ എന്റെ ആദ്യ ദിവസം ഇവിടെ അവസാനിക്കുന്നു.
(തുടരും)

ഞങ്ങളെ യാതൊരു കാരണങ്ങളുമില്ലാതെ ഉപദ്രവിച്ച അമേരിക്കന്‍ ഭടന്മാരുടെ പേരുകള്‍
താഴെപറയുന്നവയാണ്. ഇവരെ ജീവനോടെയൊ അല്ലാതെയൊ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള
പോലീസ് സ്റ്റേഷനിലോ മഡിവാള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 2000 ഓഗസ്റ്റ് 30
മുതല്‍ മുങ്ങി നടക്കുന്ന ഇവരെ പറ്റി എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് എന്റെ വക ഒരു ഫുള്‍.....
(ചിക്കന്‍ ബിരിയാണി.)

Rino Malvino, Annie Rose Rosario, Cyrix, Aarthi, Maverick, Nikhitha panchal, Mc Lecroy, Icecool, Abdul khadar jilana sathar betta baththar koya akthar, Rahaana parveen Rumo, Param Numeric, Aswin Malhothra, Harris Williamate, Terense, Thushar Driskol, Keerthi vishva, Vishnu Singhal, Mukul Anand, Shreyansh Patil, Rakesh Rathod, Kevin Arnold, Bevin, Adolf Hitler, Erricson, Skibs, Kaasko Yesko Dengko.
----------------------------------------------------------------------------------------------
നന്ദിയുടെ വാക്കുകള്‍:
എന്നെന്നും ഓര്‍ക്കാനും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും ഇടം നല്‍കുന്ന ഇത്തരം ഒരു പരിപാടി വളരെ
ഭംഗിയായി നടത്തിയതില്‍ ഓരൊ 98’ers നേയും സ്നേഹത്തോടെ ഓര്‍ക്കുന്നു. NTTF ലൈഫിലെ
ഏറ്റവും നല്ല ഓര്‍മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച സീനീയേഴ്സിനോട് എന്റെ
വ്യക്തി പരമായ പേരിലും എന്റെ ബാച്ചിലെ ഓരോ വ്യക്തിയുടെ പേരിലും ഉള്ള ഹ്രുദ്യമായ നന്ദി ഞാന്‍
ഇവിടെ രേഖപെടുത്തുന്നു.
Rope In പേരുകള്‍ കളക്റ്റ് ചെയ്ത Sajith E K യോടും Sarath T S നോടും ഇത് ഇന്നലെ (11/03/07 ഞായറാഴ്ച) റ്റൈപ്പ് ചെയ്യുമ്പൊ എന്റെ ബ്രയിനെ “റ്റിക്കിള്‍” ചെയ്യാനുള്ള ദിനേശ് ബീഡിയും കട്ടന്‍ ചായയും ഭക്ഷണവും ബാക്കി സൌകര്യങ്ങളും ചെയ്തു തന്ന സുജിത്തിനോടും
ജിനോയ്ക്കും എന്റെ വക ഒരു താങ്ക്സ്.